ന്യൂഡൽഹി: കനത്ത ലെഗേജില്ലാതെ യാത്ര ചെയ്യുന്നവർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകാനൊരുങ്ങി കേന്ദ്രം. ആഭ്യന്തര വിമാന യാത്രക്കാർക്കാണു പുതിയ ഇളവ്. ചെക്ക് ഇൻ ലഗേജ് ഇല്ലാതെ കാബിൻ ലഗേജ് മാത്രം കൈവശം വച്ചു യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് നിരക്ക് കുറച്ചു നൽകണമെന്നാണു ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഇന്നലെ നിർദേശിച്ചത്.
നിലവിലെ വ്യവസ്ഥകൾ അനുസരിച്ച് ആഭ്യന്തര വിമാന യാത്രകളിൽ ഒരു യാത്രക്കാരന് ഏഴു കിലോ കാബിൻ ലഗേജും 15 കിലോ ചെക്ക് ഇൻ ലഗേജും കരുതാം. അധിക ഭാരത്തിന് കൂടുതൽ തുക ഈടാക്കും. ബാഗേജ് ഇല്ലാതെയോ കാബിൻ ബാഗേജ് മാത്രമായോ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് തുക കുറച്ച് നൽകണമെന്നാണു നിർദേശം. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് കൈവശമുള്ള ബാഗേജിന്റെ ഭാരം വ്യക്തമാക്കുന്നതോടെയാണ് പുതിയ നിർദേശ പ്രകാരമുള്ള ഇളവ് ലഭിക്കുക.
ഡിജിസിഎയുടെ സർക്കുലറിന്റെ അടിസ്ഥാനത്തിൽ വിമാന കന്പനികൾ പുതുക്കിയ ടിക്കറ്റ് നിരക്ക് പ്രസിദ്ധീകരിക്കേണ്ടി വരും. ബാഗേജ് ഉപയോഗിക്കുന്നവർക്ക് ഏർപ്പെടുത്തുന്ന പ്രത്യേക നിരക്ക് കന്പനികൾ നിശ്ചയിക്കേണ്ടി വരും. മുൻഗണനാ സീറ്റ്, വിമാനത്തിൽ ഭക്ഷണം വിതരണം ചെയ്യൽ തുടങ്ങിയ മറ്റു സർവീസുകൾക്കുള്ള നിരക്ക് നിശ്ചയിക്കാനും വിമാന കന്പനികൾക്ക് ഡിജിസിഎ അനുമതി നൽകി.
നിലവിലെ വ്യവസ്ഥകൾ അനുസരിച്ച് ആഭ്യന്തര വിമാന യാത്രകളിൽ ഒരു യാത്രക്കാരന് ഏഴു കിലോ കാബിൻ ലഗേജും 15 കിലോ ചെക്ക് ഇൻ ലഗേജും കരുതാം. അധിക ഭാരത്തിന് കൂടുതൽ തുക ഈടാക്കും. ബാഗേജ് ഇല്ലാതെയോ കാബിൻ ബാഗേജ് മാത്രമായോ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് തുക കുറച്ച് നൽകണമെന്നാണു നിർദേശം. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് കൈവശമുള്ള ബാഗേജിന്റെ ഭാരം വ്യക്തമാക്കുന്നതോടെയാണ് പുതിയ നിർദേശ പ്രകാരമുള്ള ഇളവ് ലഭിക്കുക.
ഡിജിസിഎയുടെ സർക്കുലറിന്റെ അടിസ്ഥാനത്തിൽ വിമാന കന്പനികൾ പുതുക്കിയ ടിക്കറ്റ് നിരക്ക് പ്രസിദ്ധീകരിക്കേണ്ടി വരും. ബാഗേജ് ഉപയോഗിക്കുന്നവർക്ക് ഏർപ്പെടുത്തുന്ന പ്രത്യേക നിരക്ക് കന്പനികൾ നിശ്ചയിക്കേണ്ടി വരും. മുൻഗണനാ സീറ്റ്, വിമാനത്തിൽ ഭക്ഷണം വിതരണം ചെയ്യൽ തുടങ്ങിയ മറ്റു സർവീസുകൾക്കുള്ള നിരക്ക് നിശ്ചയിക്കാനും വിമാന കന്പനികൾക്ക് ഡിജിസിഎ അനുമതി നൽകി.