ഭോപ്പാൽ/ഗ്വാളിയർ: ഗാന്ധിഘാതകൻ ഗോഡ്സെയ്ക്ക് അന്പലം നിർമിക്കാൻ ശ്രമിച്ച നേതാവിനെ കോൺഗ്രസിലേക്കു തിരിച്ചുകൊണ്ടുവന്ന തീരുമാനത്തിനെതിരേ മധ്യപ്രദേശ് കോൺഗ്രസിൽ മുറുമുറുപ്പ്. ഗ്വാളിയർ മുനിസിപ്പൽ കോർപറേഷൻ കൗൺസിലർ ബാബുലാൽ ചൗരസ്യയുടെ മടങ്ങിവരവാണു മധ്യപ്രദേശ് കോൺഗ്രസിൽ വ്യാപക ചർച്ചകൾക്കു വഴിതെളിച്ചത്. മുതിർന്ന നേതാവ് കമൽനാഥിന്റെ സാന്നിധ്യത്തിലാണു ചൗരസ്യ പാർട്ടിയിൽ തിരിച്ചെത്തിയത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടായിരുന്നു നീക്കമെങ്കിലും ഗോഡ്സെ അനുയായിയെ തിരിച്ചുവിളിക്കാനുള്ള തീരുമാനത്തെ ഒരു വിഭാഗം ശക്തമായി എതിർക്കുകയായിരുന്നു. അതേസമയം അക്രമം ഉപേക്ഷിച്ച് സമാധാനത്തിന്റെ പാതയിലേക്കു തിരിച്ചെത്തിയ ചൗരസ്യയെ സ്വീകരിക്കുകയായിരുന്നു എന്നാണു മറുവാദം.
2017 ലാണു വിവാദസംഭവം. തദ്ദേശഭരണകൂടം അനുമതി നിഷേധിച്ചതിനെത്തുടർന്ന് ക്ഷേത്രനിർമാണം ഉപേക്ഷിച്ച് ഗോഡ്സെയുടെ പ്രതിമ ഗ്വാളിയറിലെ ഹിന്ദുമഹാസഭ ഓഫീസിൽ സ്ഥാപിക്കുകയായിരുന്നു. പിന്നീട് പ്രതിമ അവിടെനിന്നും നീക്കംചെയ്യുകയായിരുന്നു.
സ്വന്തം വീട്ടിലേക്കു വരുന്നതുപോലെയാണു കോൺഗ്രസിലേക്കുള്ള മടങ്ങിവരവിനെ ചൗരസ്യ വിശദീകരിക്കുന്നു. ഗോഡ്സെ പ്രതിമ സംഭവത്തിൽ ഹിന്ദുമഹാസഭ പ്രവർത്തകർ തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മുൻ കേന്ദ്രമന്ത്രിയും മധ്യപ്രദേശ് കോൺഗ്രസ് മുൻ പ്രസിഡന്റുമായ അരുൺ യാദവ് ഉൾപ്പെടെ മുതിർന്ന നേതാക്കളാണ് ചൗരസ്യയുടെ മടങ്ങിവരവിനെ വിമർശിക്കുന്നത്.
2017 ലാണു വിവാദസംഭവം. തദ്ദേശഭരണകൂടം അനുമതി നിഷേധിച്ചതിനെത്തുടർന്ന് ക്ഷേത്രനിർമാണം ഉപേക്ഷിച്ച് ഗോഡ്സെയുടെ പ്രതിമ ഗ്വാളിയറിലെ ഹിന്ദുമഹാസഭ ഓഫീസിൽ സ്ഥാപിക്കുകയായിരുന്നു. പിന്നീട് പ്രതിമ അവിടെനിന്നും നീക്കംചെയ്യുകയായിരുന്നു.
സ്വന്തം വീട്ടിലേക്കു വരുന്നതുപോലെയാണു കോൺഗ്രസിലേക്കുള്ള മടങ്ങിവരവിനെ ചൗരസ്യ വിശദീകരിക്കുന്നു. ഗോഡ്സെ പ്രതിമ സംഭവത്തിൽ ഹിന്ദുമഹാസഭ പ്രവർത്തകർ തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മുൻ കേന്ദ്രമന്ത്രിയും മധ്യപ്രദേശ് കോൺഗ്രസ് മുൻ പ്രസിഡന്റുമായ അരുൺ യാദവ് ഉൾപ്പെടെ മുതിർന്ന നേതാക്കളാണ് ചൗരസ്യയുടെ മടങ്ങിവരവിനെ വിമർശിക്കുന്നത്.