കൊളംബോ: ചൈന വികസിപ്പിച്ച സിനോഫാം കോവിഡ് വാക്സിൻ ഉപയോഗിക്കേണ്ടെന്ന് ശ്രീലങ്ക തീരുമാനിച്ചതായി റിപ്പോർട്ട്. ബ്രിട്ടനിലെ ഓക്സ്ഫെഡ് സർവകലാശാല വികസിപ്പിച്ച് ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന വാക്സിനായിരിക്കും പകരം ഉപയോഗിക്കുക.
ചൈനീസ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഇതുവരെ പൂർത്തിയായിട്ടില്ലെന്ന് ലങ്കൻ കാബിനറ്റ് വക്താവ് ഡോ. രമേഷ് പതിരാന അഭിപ്രായപ്പെട്ടതായി ഡെയ്ലി മിറർ റിപ്പോർട്ട് ചെയ്തു.
വാക്സിന്റെ രജിസ്ട്രേഷൻ നടപടികളും പൂർത്തിയായിട്ടില്ല. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കാത്തതിനാൽ വാക്സിൻ രജിസ്ട്രേഷന് സമയം എടുക്കും. അതിനാൽ ഓക്സ്ഫെഡ് വാക്സിനെ ആശ്രയിക്കാനാണ് ഉദ്ദേശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിച്ച ഒരു കോടി വാക്സിൻ ഡോസുകൾ വാങ്ങാൻ കാബിനറ്റ് തീരുമാനിച്ചതായി ലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഫൈസർ, മോഡേർണ വാക്സിനുകളുമായി താരതമ്യം ചെയ്താൽ ചൈനയുടെ സിനോഫാം വാക്സിന്റെ ഫലക്ഷമത വളരെ കുറവാണെന്ന് ബ്രസീലിയൻ സർക്കാർ നേരത്തേ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
ചൈനീസ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഇതുവരെ പൂർത്തിയായിട്ടില്ലെന്ന് ലങ്കൻ കാബിനറ്റ് വക്താവ് ഡോ. രമേഷ് പതിരാന അഭിപ്രായപ്പെട്ടതായി ഡെയ്ലി മിറർ റിപ്പോർട്ട് ചെയ്തു.
വാക്സിന്റെ രജിസ്ട്രേഷൻ നടപടികളും പൂർത്തിയായിട്ടില്ല. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കാത്തതിനാൽ വാക്സിൻ രജിസ്ട്രേഷന് സമയം എടുക്കും. അതിനാൽ ഓക്സ്ഫെഡ് വാക്സിനെ ആശ്രയിക്കാനാണ് ഉദ്ദേശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിച്ച ഒരു കോടി വാക്സിൻ ഡോസുകൾ വാങ്ങാൻ കാബിനറ്റ് തീരുമാനിച്ചതായി ലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഫൈസർ, മോഡേർണ വാക്സിനുകളുമായി താരതമ്യം ചെയ്താൽ ചൈനയുടെ സിനോഫാം വാക്സിന്റെ ഫലക്ഷമത വളരെ കുറവാണെന്ന് ബ്രസീലിയൻ സർക്കാർ നേരത്തേ പ്രസ്താവനയിൽ പറഞ്ഞിരുന്നു.