ന്യൂഡൽഹി: നിയന്ത്രണരേഖയിലും മറ്റ് അതിർത്തി മേഖലകളിലും വെടിനിർത്തൽ ലക്ഷ്യമിട്ട് ഒപ്പിട്ട എല്ലാ കരാറുകളും കർക്കശമായി പ്രാവർത്തികമാക്കാൻ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ധാരണയിലെത്തി. ഇരുരാജ്യങ്ങളുടെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) തലത്തിൽ നടന്ന ചർച്ചയിലാണു ബുധനാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തിൽ വരുന്നവിധം തീരുമാനം നടപ്പാക്കാൻ ധാരണയായത്.
2003 ൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നെങ്കിലും ഫലപ്രദമായി പാലിക്കാൻ ഇരുപക്ഷവും ശ്രദ്ധിച്ചിരുന്നില്ല.നിയന്ത്രരേഖയിലെയും അതിർത്തിയിലെ മറ്റിടങ്ങളിലെയും സ്ഥിതിഗതികളെക്കുറിച്ച് സൗഹാർദ്ദപരമായ അന്തരീക്ഷത്തിലായിരുന്നു ചർച്ച. അതിർത്തിയിൽ ശാശ്വതസമാധാനം എന്ന ലക്ഷ്യത്തിനു കരാറുകൾ കർക്കശമായി പാലിക്കണമെന്ന് ഇരുപക്ഷവും സമ്മതിച്ചു.
തെറ്റിദ്ധാരണമൂലമുള്ള ആശയക്കുഴപ്പം ഒഴിവാക്കാൻ ഹോട്ട്ലൈൻ ബന്ധവും അതിർത്തിയിലെ ഫ്ളാഗ്മീറ്റിംഗും ഉപയോഗപ്പെടുത്തണമെന്നും ധാരണയായി. മൂന്നുവർഷത്തിനിടെ അതിർത്തിയിൽ 10, 752 തവണ വെടിനിർത്തൽ കരാർലംഘനം നടന്നുവെന്ന് ആഭ്യന്തരമന്ത്രി ജി.കിഷൻ റെഡ്ഡി ലോക്സഭയിൽ പറഞ്ഞിരുന്നു.
72 സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യുവരിച്ചു.70 ഗ്രാമീണർക്കു ജീവഹാനി സംഭവിച്ചു. 364 സുരക്ഷാ ഉദ്യോഗസ്ഥർക്കും 341 ഗ്രാമീണർക്കും പരിക്കേറ്റുവെന്നും മന്ത്രി വ്യക്തമാക്കി.
2003 ൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നെങ്കിലും ഫലപ്രദമായി പാലിക്കാൻ ഇരുപക്ഷവും ശ്രദ്ധിച്ചിരുന്നില്ല.നിയന്ത്രരേഖയിലെയും അതിർത്തിയിലെ മറ്റിടങ്ങളിലെയും സ്ഥിതിഗതികളെക്കുറിച്ച് സൗഹാർദ്ദപരമായ അന്തരീക്ഷത്തിലായിരുന്നു ചർച്ച. അതിർത്തിയിൽ ശാശ്വതസമാധാനം എന്ന ലക്ഷ്യത്തിനു കരാറുകൾ കർക്കശമായി പാലിക്കണമെന്ന് ഇരുപക്ഷവും സമ്മതിച്ചു.
തെറ്റിദ്ധാരണമൂലമുള്ള ആശയക്കുഴപ്പം ഒഴിവാക്കാൻ ഹോട്ട്ലൈൻ ബന്ധവും അതിർത്തിയിലെ ഫ്ളാഗ്മീറ്റിംഗും ഉപയോഗപ്പെടുത്തണമെന്നും ധാരണയായി. മൂന്നുവർഷത്തിനിടെ അതിർത്തിയിൽ 10, 752 തവണ വെടിനിർത്തൽ കരാർലംഘനം നടന്നുവെന്ന് ആഭ്യന്തരമന്ത്രി ജി.കിഷൻ റെഡ്ഡി ലോക്സഭയിൽ പറഞ്ഞിരുന്നു.
72 സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യുവരിച്ചു.70 ഗ്രാമീണർക്കു ജീവഹാനി സംഭവിച്ചു. 364 സുരക്ഷാ ഉദ്യോഗസ്ഥർക്കും 341 ഗ്രാമീണർക്കും പരിക്കേറ്റുവെന്നും മന്ത്രി വ്യക്തമാക്കി.