ലണ്ടൻ: വ്യാജരേഖകൾ സമർപ്പിച്ച് പഞ്ചാബ് നാഷണൽ ബാങ്കിൽ (പിഎൻബി)നിന്ന് 200 കോടി രൂപ തട്ടിയെടുത്ത് ലണ്ടനിലേക്കു മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദിയെ ഇന്ത്യക്കു കൈമാറാൻ യുകെ മജിസ്ട്രേറ്റ് കോടതി വിധിച്ചു. ഇന്ത്യക്കു കൈമാറുന്നതിനെതിരേ സമർപ്പിച്ച കേസ് തള്ളിയ ലണ്ടൻ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതി, ഇന്ത്യൻ കോടതിക്കു മുന്നിൽ മോദി മറുപടി പറയേണ്ടെതുണ്ടെന്നു വ്യക്തമാക്കി. തെക്ക് പടിഞ്ഞാറൻ ലണ്ടനിലെ വാണ്ട്സ്വർത്ത് ജയിലിൽ തടവിൽ കഴിയുന്ന മോദി(49) വീഡിയോ കോൺഫറൻസിംഗ് സംവിധാനം വഴിയാണു കോടതി നടപടികളിൽ പങ്കെടുത്തത്.
മോദിക്കെതിരേയുള്ള പണത്തട്ടിപ്പ് കേസുകളിൽ ഹാജരാക്കിയിരിക്കുന്ന തെളിവുകൾ പ്രകാരം പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്നു ജില്ലാ ജഡ്ജി സാമുവൽ ഗൂസി പറഞ്ഞു. ബ്രിട്ടനിൽനിന്നുപുറത്താക്കുന്നതിന്റെ നടപടികളുടെ ഭാഗമായി യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിന്റെ പരിഗണനയ്ക്കു കേസ് കൈമാറുന്നതായും വിധിയുടെ ഭാഗം കോടതിയിൽ വായിച്ച് ജഡ്ജി വ്യക്തമാക്കി.
ഇന്ത്യ-ബ്രിട്ടൻ കുറ്റവാളി കൈമാറ്റ ഉടന്പടി പ്രകാരം അന്തിമവിധി പുറപ്പെടുവിക്കേണ്ടത് കാബിനറ്റ് മന്ത്രിയാണ്. രണ്ടു മാസത്തിനുള്ളിൽ ഉത്തരവുണ്ടാകും. കോടതിയുടെ വിധിക്കു വിപരീതമായി ചില കേസുകളിൽ ആഭ്യന്തരസെക്രട്ടറി തീരുമാനമെടുക്കാറുണ്ട്. അങ്ങനെയെങ്കിൽ നീരവ് മോദിയെ ഇന്ത്യക്കു വിട്ടുകിട്ടുന്നതു വൈകും.
ആഭ്യന്തര സെക്രട്ടറിയുടെ വിധി എന്താണെങ്കിലും ഉത്തരവിനെതിരേ നീരവ് മോദിക്ക് 14 ദിവസത്തിനുള്ളിൽ ഹൈക്കോടതിയെ സമീപിക്കാം. അപ്പീൽ പരിഗണിച്ചാൽ ലണ്ടൻ ഹൈക്കോടതിയിലെ ഭരണവകുപ്പ് കേസ് പരിഗണിക്കും.
ഇന്ത്യൻ അന്വേഷണ ഏജൻസികൾക്കുവേണ്ടി ക്രൗൺ പ്രോസിക്യൂഷൻ സർവീസസ് (സിപിഎസ്) സമർപ്പിച്ച പരാതിയെത്തുടർന്ന് പുറപ്പെടുവിച്ച പുറത്താക്കൽ വാറണ്ടിൽ 2019 മാർച്ച് 19 ആണ് സ്കോട്ലൻഡ് യാർഡ് പോലീസ് നീരവ് മോദിയെ അറസ്റ്റ് ചെയ്തത്.
മോദിക്കെതിരേയുള്ള പണത്തട്ടിപ്പ് കേസുകളിൽ ഹാജരാക്കിയിരിക്കുന്ന തെളിവുകൾ പ്രകാരം പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്നു ജില്ലാ ജഡ്ജി സാമുവൽ ഗൂസി പറഞ്ഞു. ബ്രിട്ടനിൽനിന്നുപുറത്താക്കുന്നതിന്റെ നടപടികളുടെ ഭാഗമായി യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിന്റെ പരിഗണനയ്ക്കു കേസ് കൈമാറുന്നതായും വിധിയുടെ ഭാഗം കോടതിയിൽ വായിച്ച് ജഡ്ജി വ്യക്തമാക്കി.
ഇന്ത്യ-ബ്രിട്ടൻ കുറ്റവാളി കൈമാറ്റ ഉടന്പടി പ്രകാരം അന്തിമവിധി പുറപ്പെടുവിക്കേണ്ടത് കാബിനറ്റ് മന്ത്രിയാണ്. രണ്ടു മാസത്തിനുള്ളിൽ ഉത്തരവുണ്ടാകും. കോടതിയുടെ വിധിക്കു വിപരീതമായി ചില കേസുകളിൽ ആഭ്യന്തരസെക്രട്ടറി തീരുമാനമെടുക്കാറുണ്ട്. അങ്ങനെയെങ്കിൽ നീരവ് മോദിയെ ഇന്ത്യക്കു വിട്ടുകിട്ടുന്നതു വൈകും.
ആഭ്യന്തര സെക്രട്ടറിയുടെ വിധി എന്താണെങ്കിലും ഉത്തരവിനെതിരേ നീരവ് മോദിക്ക് 14 ദിവസത്തിനുള്ളിൽ ഹൈക്കോടതിയെ സമീപിക്കാം. അപ്പീൽ പരിഗണിച്ചാൽ ലണ്ടൻ ഹൈക്കോടതിയിലെ ഭരണവകുപ്പ് കേസ് പരിഗണിക്കും.
ഇന്ത്യൻ അന്വേഷണ ഏജൻസികൾക്കുവേണ്ടി ക്രൗൺ പ്രോസിക്യൂഷൻ സർവീസസ് (സിപിഎസ്) സമർപ്പിച്ച പരാതിയെത്തുടർന്ന് പുറപ്പെടുവിച്ച പുറത്താക്കൽ വാറണ്ടിൽ 2019 മാർച്ച് 19 ആണ് സ്കോട്ലൻഡ് യാർഡ് പോലീസ് നീരവ് മോദിയെ അറസ്റ്റ് ചെയ്തത്.