ന്യൂഡൽഹി: രാജ്യത്തു പുതിയൊരു രാഷ്ട്രീയ മാറ്റത്തിനു ഗുജറാത്തിൽ നിന്നു തന്നെ തുടക്കം കുറിച്ചിരിക്കുകയാണെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. 125 വർഷം പഴക്കമുള്ള കോണ്‍ഗ്രസ് പാർട്ടിയെ പരാജയപ്പെടുത്തിയാണു ഗുജറാത്ത് ജനത മുഖ്യപ്രതിപക്ഷമെന്ന ചുമതല ആം ആദ്മി പാർട്ടിയെ ഏൽപിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ സൂററ്റ് കോർപറേഷനിൽ മുഖ്യപ്രതിപക്ഷമായി എഎപിയെ തെരഞ്ഞെടുത്ത ജനങ്ങൾക്കു നേരിട്ടു നന്ദി പറയാൻ വൈകാതെ സൂററ്റിലേക്കു പോകുമെന്നു കേജരിവാൾ അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയുടെ ആഘാതത്തിൽ നിന്നു കരകയറാൻ കഴിയാത്ത കോണ്‍ഗ്രസ് വീണ്ടും തളരുകയാണ്. കോണ്‍ഗ്രസിനെ തള്ളിയാണു ജനം എഎപിയെ തെരഞ്ഞെടുത്തത്. എഎപിയുടെ ഓരോ ജനപ്രതിനിധിയും അവരുടെ ഉത്തരവാദിത്വം നിറവേറ്റും- വീഡിയോ സന്ദേശത്തിൽ കേജരിവാൾ ഉറപ്പു നൽകി.
ഒരു പുതിയ, സത്യസന്ധമായ രാഷ്ട്രീയത്തിനു ഗുജറാത്ത് തുടക്കമിട്ടു. ജോലിയുടെ, നല്ല സ്കൂളുകളുടെ, നല്ല ആശുപത്രികളുടെ, 24 മണിക്കൂറും ലഭിക്കുന്ന നിരക്കു കുറഞ്ഞ വൈദ്യുതിയുടെ രാഷ്ട്രീയമാണതെന്നു കേജരിവാൾ പറഞ്ഞു. ഡൽഹി മോഡൽ വികസനം എന്ന മുദ്രാവാക്യം ഉയർത്തിയാണ് മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിൽ ആദ്യമായി മുനിസിപ്പൽ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ ആം ആദ്മി പാർട്ടി മൽസരത്തിനിറങ്ങിയത്. സംസ്ഥാനത്തിന്റെ പുരോഗതിക്കായി ജനപിന്തുണയോടെ ആം ആദ്മി പാർട്ടി പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സൂററ്റ് മുനിസിപ്പൽ കോർപറേഷനിലെ 120 സീറ്റിൽ 93 നേടി ബിജെപി അധികാരത്തിലെത്തിയെങ്കിലും പുതുതായി മൽസരിച്ച എഎപി 27 സീറ്റുകൾ സ്വന്തമാക്കി പ്രധാന പ്രതിപക്ഷമായി. കഴിഞ്ഞ തവണ 36 സീറ്റിൽ ജയിച്ച കോണ്‍ഗ്രസ് ആകട്ടെ ഇത്തവണ വട്ടപ്പൂജ്യമായി. ചൊവ്വാഴ്ച ഫലം വന്ന ഗുജറാത്തിലെ ആറ് കോർപറേഷനുകളിലും ബിജെപി വൻവിജയം നേടി.
ജോർജ് കള്ളിവയലിൽ
ഗുജറാത്തിലെ സൂററ്റ് കോർപറേഷനിൽ മുഖ്യപ്രതിപക്ഷമായി എഎപിയെ തെരഞ്ഞെടുത്ത ജനങ്ങൾക്കു നേരിട്ടു നന്ദി പറയാൻ വൈകാതെ സൂററ്റിലേക്കു പോകുമെന്നു കേജരിവാൾ അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയുടെ ആഘാതത്തിൽ നിന്നു കരകയറാൻ കഴിയാത്ത കോണ്‍ഗ്രസ് വീണ്ടും തളരുകയാണ്. കോണ്‍ഗ്രസിനെ തള്ളിയാണു ജനം എഎപിയെ തെരഞ്ഞെടുത്തത്. എഎപിയുടെ ഓരോ ജനപ്രതിനിധിയും അവരുടെ ഉത്തരവാദിത്വം നിറവേറ്റും- വീഡിയോ സന്ദേശത്തിൽ കേജരിവാൾ ഉറപ്പു നൽകി.
ഒരു പുതിയ, സത്യസന്ധമായ രാഷ്ട്രീയത്തിനു ഗുജറാത്ത് തുടക്കമിട്ടു. ജോലിയുടെ, നല്ല സ്കൂളുകളുടെ, നല്ല ആശുപത്രികളുടെ, 24 മണിക്കൂറും ലഭിക്കുന്ന നിരക്കു കുറഞ്ഞ വൈദ്യുതിയുടെ രാഷ്ട്രീയമാണതെന്നു കേജരിവാൾ പറഞ്ഞു. ഡൽഹി മോഡൽ വികസനം എന്ന മുദ്രാവാക്യം ഉയർത്തിയാണ് മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിൽ ആദ്യമായി മുനിസിപ്പൽ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ ആം ആദ്മി പാർട്ടി മൽസരത്തിനിറങ്ങിയത്. സംസ്ഥാനത്തിന്റെ പുരോഗതിക്കായി ജനപിന്തുണയോടെ ആം ആദ്മി പാർട്ടി പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സൂററ്റ് മുനിസിപ്പൽ കോർപറേഷനിലെ 120 സീറ്റിൽ 93 നേടി ബിജെപി അധികാരത്തിലെത്തിയെങ്കിലും പുതുതായി മൽസരിച്ച എഎപി 27 സീറ്റുകൾ സ്വന്തമാക്കി പ്രധാന പ്രതിപക്ഷമായി. കഴിഞ്ഞ തവണ 36 സീറ്റിൽ ജയിച്ച കോണ്‍ഗ്രസ് ആകട്ടെ ഇത്തവണ വട്ടപ്പൂജ്യമായി. ചൊവ്വാഴ്ച ഫലം വന്ന ഗുജറാത്തിലെ ആറ് കോർപറേഷനുകളിലും ബിജെപി വൻവിജയം നേടി.
ജോർജ് കള്ളിവയലിൽ