മുംബൈ: ദാദ്ര നാഗർ ഹവേലി ലോക്സഭാ മണ്ഡലത്തിൽനിന്നുള്ള സ്വതന്ത്ര അംഗം മോഹൻ ദേൽക്കറു(58)ടെ മരണത്തിൽ ബിജെപിയുടെ പങ്ക് അന്വേഷിക്കണമെന്നു കോൺഗ്രസ് നേതാക്കൾ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനോടാവശ്യപ്പെട്ടു.
സംസ്ഥാന വക്താവ് സച്ചിൻ സാവന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീഡിയോ കോൺഫറൻസിംഗ് മുഖേന ദേശ്മുഖിനോട് ഈ ആവശ്യമുന്നയിച്ചത്. കേന്ദ്ര സർക്കാരും ഉദ്യോഗസ്ഥരും ദേൽക്കറിനെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് സാവന്ത് ആരോപിച്ചു. കുറ്റക്കാരെ വെറുതേ വിടില്ലെന്നും നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്നു ദേശ്മുഖ് ഇവർക്ക് ഉറപ്പു നല്കി.
അതേസമയം, കോൺഗ്രസ് നേതാക്കളുടെ ആരോപണം ബിജെപി നേതൃത്വം തള്ളിക്കളഞ്ഞു. ഫെബ്രുവരി 22ന് ദക്ഷിണ മുംബൈയിലെ ഒരു ഹോട്ടൽ മുറിയിലാണ് ദേൽക്കറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സംസ്ഥാന വക്താവ് സച്ചിൻ സാവന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീഡിയോ കോൺഫറൻസിംഗ് മുഖേന ദേശ്മുഖിനോട് ഈ ആവശ്യമുന്നയിച്ചത്. കേന്ദ്ര സർക്കാരും ഉദ്യോഗസ്ഥരും ദേൽക്കറിനെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് സാവന്ത് ആരോപിച്ചു. കുറ്റക്കാരെ വെറുതേ വിടില്ലെന്നും നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്നു ദേശ്മുഖ് ഇവർക്ക് ഉറപ്പു നല്കി.
അതേസമയം, കോൺഗ്രസ് നേതാക്കളുടെ ആരോപണം ബിജെപി നേതൃത്വം തള്ളിക്കളഞ്ഞു. ഫെബ്രുവരി 22ന് ദക്ഷിണ മുംബൈയിലെ ഒരു ഹോട്ടൽ മുറിയിലാണ് ദേൽക്കറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.