ബെയ്ജിംഗ്: വിവാഹബന്ധം വേർപെടുത്തുന്നതിനു മുന്‍പ് ഭാര്യ ചെയ്ത വീട്ടുജോലിക്കു ഭർത്താവ് പ്രതിഫലം നല്‍കണമെന്ന കോടതി ഉത്തരവ് ചൈനീസ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്കു വഴി തുറന്നു. ബെയ്ജിംഗ് സ്വദേശിയായ ചെൻ ഭാര്യ വാംഗിന് അഞ്ചു വർഷത്തെ സേവനത്തിനു പകരം 50,000 ചൈനീസ് യുവാൻ(7,700 ഡോളർ) നല്‍കണമെന്നാണു ഫാംഗ്ഷാൻ ജില്ലാ കോടതി വിവാഹമോചനം അനുവദിച്ച് ഉത്തരവിട്ടത്.
2015ലാണ് ഇവർ വിവാഹിതരായത്. കഴിഞ്ഞവർഷം ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ടു. പിരിയണമെങ്കിൽ തനിക്കു ജീവനാംശം നല്‍കണമെന്നു ഭാര്യ നിലപാടെടുത്തു. കഴിഞ്ഞ വർഷം ചൈനയിൽ നടപ്പായ സിവിൽ കോഡ് ആണ് ഭാര്യക്ക് ഇതിനുള്ള അവകാശം നല്‍കിയത്.
സിവിൽ കോഡ് പ്രകാരം കുട്ടിയെ വളർത്തൽ, പ്രായം ചെന്നവരെ പരിപാലിക്കൽ തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ ഉത്തരവാദിത്വം കാണിക്കുന്ന പങ്കാളിക്കു വിവാഹമോചന സമയത്ത് നഷ്ടപരിഹാരം ആവശ്യപ്പെടാം.
അതേസമയം, കോടതി അനുവദിച്ച നഷ്ടപരിഹാരം വളരെ കുറവാണെന്നു സോഷ്യൽ മീഡിയയിൽ അഭിപ്രായമുയർന്നു. ബെയ്ജിംഗിൽ ഒരു ആയയ്ക്ക് വർഷം 50,000 യുവാൻ നല്‍കേണ്ടിവരുമെന്ന് ചിലർ ചൂണ്ടിക്കാട്ടി. ദാന്പത്യജീവിതത്തിൽ ഭർത്താവ് കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കണം എന്നതിനെക്കുറിച്ചും സജീവ ചർച്ചകൾ വിധിക്കു പിന്നാലെ ഉണ്ടായി.
2015ലാണ് ഇവർ വിവാഹിതരായത്. കഴിഞ്ഞവർഷം ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ടു. പിരിയണമെങ്കിൽ തനിക്കു ജീവനാംശം നല്‍കണമെന്നു ഭാര്യ നിലപാടെടുത്തു. കഴിഞ്ഞ വർഷം ചൈനയിൽ നടപ്പായ സിവിൽ കോഡ് ആണ് ഭാര്യക്ക് ഇതിനുള്ള അവകാശം നല്‍കിയത്.
സിവിൽ കോഡ് പ്രകാരം കുട്ടിയെ വളർത്തൽ, പ്രായം ചെന്നവരെ പരിപാലിക്കൽ തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ ഉത്തരവാദിത്വം കാണിക്കുന്ന പങ്കാളിക്കു വിവാഹമോചന സമയത്ത് നഷ്ടപരിഹാരം ആവശ്യപ്പെടാം.
അതേസമയം, കോടതി അനുവദിച്ച നഷ്ടപരിഹാരം വളരെ കുറവാണെന്നു സോഷ്യൽ മീഡിയയിൽ അഭിപ്രായമുയർന്നു. ബെയ്ജിംഗിൽ ഒരു ആയയ്ക്ക് വർഷം 50,000 യുവാൻ നല്‍കേണ്ടിവരുമെന്ന് ചിലർ ചൂണ്ടിക്കാട്ടി. ദാന്പത്യജീവിതത്തിൽ ഭർത്താവ് കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കണം എന്നതിനെക്കുറിച്ചും സജീവ ചർച്ചകൾ വിധിക്കു പിന്നാലെ ഉണ്ടായി.