പുതുച്ചേരി: പുതുച്ചേരിയിൽ വി.നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ഭൂരിപക്ഷം തെളിയിക്കാനാവാതെ രാജിവച്ചു. ഭരണപക്ഷത്തെ ആറ് എംഎൽഎമാരുടെ രാജിയെത്തുടർന്ന് ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ ലഫ്. ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി രാജിക്കത്ത് നൽകുകയായിരുന്നു.
തിങ്കളാഴ്ച സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ലഫ്. ഗവർണർ തമിഴിസൈ സൗന്ദർരാജൻ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടിരുന്നു. ഇന്നലെ ചേർന്ന സഭയിൽ വിശ്വാസപ്രമേയം അവതരിപ്പിച്ച് പ്രസംഗിച്ച മുഖ്യമന്ത്രി, നാമനിർദേശം ചെയ്യപ്പെട്ട മൂന്നു ബിജെപി എംഎൽഎമാരെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്നു സ്പീക്കറോടാവശ്യപ്പെട്ടു. സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ആവശ്യം നിരാകരിച്ചതോടെ മുഖ്യമന്ത്രി സഭവിട്ടിറങ്ങുകയായിരുന്നു. തുടർന്ന് രാജ്നിവാസിലെത്തി ഗവർണർക്കു രാജിക്കത്ത് നൽകി. മന്ത്രിസഭാംഗങ്ങളും കോൺഗ്രസ്-ഡിഎംകെ എംഎൽഎമാരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിനു മൂന്നുമാസം മാത്രം അവശേഷിച്ചിരിക്കേ 14 എംഎൽഎമാരുടെ പിന്തുണയോടെ സർക്കാർ രൂപവത്കരണത്തിനു പ്രതിപക്ഷം മുതിരുമോ എന്നതിൽ വ്യക്തതയില്ല. ഭരണപക്ഷത്തിന്റെ അംഗബലം 11 ആയി ചുരുങ്ങിയതോടെയാണു സർക്കാർ വീണത്. ലഫ്. ഗവർണർ രാഷ്ട്രപതിഭരണം ആവശ്യപ്പെടുമെന്നും അഭ്യൂഹങ്ങളുണ്ട്.
ബിജെപിയും എൻആർ കോൺഗ്രസും ചേർന്നാണു സർക്കാരിനെ താഴെയിറക്കിയതെന്ന് നാരായണസ്വാമി ആരോപിച്ചു. മുൻ ലഫ്. ഗവർണർ കിരൺ ബേദി പ്രതിപക്ഷവുമായി രഹസ്യധാരണയുണ്ടാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമവിരുദ്ധമാർഗങ്ങളിലൂടെയാണു സർക്കാരിനെ താഴെയിറക്കിയത്. ഇക്കാര്യത്തിൽ നിയമനടപടികളിലേക്കു നീങ്ങുമെന്നും നാരായണസ്വാമി പറഞ്ഞു.
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ ഏപ്രിലിലായിരിക്കും തെരഞ്ഞെടുപ്പു നടക്കുക.
സർക്കാർ രൂപവത്കരണത്തിന് അവകാശവാദം ഉന്നയിക്കാനില്ലെന്ന് എൻആർ കോൺഗ്രസ് അധ്യക്ഷനും പ്രതിപക്ഷനേതാവുമായ എൻ. രംഗസ്വാമി പറഞ്ഞിട്ടുണ്ട്.
33 അംഗ സഭയിൽ കോൺഗ്രസിന്റെ അംഗബലം ഒന്പതായി ചുരുങ്ങി. 2016ൽ കോൺഗ്രസിന് 15 അംഗങ്ങളുണ്ടായിരുന്നു. അഞ്ചു കോൺഗ്രസ് അംഗങ്ങൾ പാർട്ടി വിട്ടു. ഒരു കോൺഗ്രസ് അംഗത്തെ അയോഗ്യനാക്കി. ഒരു ഡിഎംകെ അംഗവും എംഎൽഎസ്ഥാനം രാജിവച്ചിരുന്നു. ഇതോടെ ഒരു സ്വതന്ത്രൻ ഉൾപ്പെടെ ഭരണപക്ഷത്ത് 12 പേർ മാത്രമായി. പ്രതിപക്ഷത്ത് ഏഴ് അംഗങ്ങളുള്ള എൻആർ കോൺഗ്രസ് ആണ് വലിയ പാർട്ടി. അണ്ണാ ഡിഎംകെ-4, ബിജെപി-3 എന്നിങ്ങനെയാണു പ്രതിപക്ഷത്തെ മറ്റു പാർട്ടികളുടെ അംഗബലം.
കോൺഗ്രസ് ഭരണം ഇനി മൂന്നു സംസ്ഥാനങ്ങളിൽ
പുതുച്ചേരി സർക്കാർ വീണതോടെ രാജ്യത്തു കോൺഗ്രസ് ഭരണത്തിലുള്ളതു മൂന്നു സംസ്ഥാനങ്ങളിൽ മാത്രം. പഞ്ചാബ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണു കോൺഗ്രസ് തനിച്ചു ഭരിക്കുന്നത്. മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഭരണത്തിൽ കോൺഗ്രസ് പങ്കാളിയാണ്. 2019ൽ കർണാടകയിലെ കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെയും 2020ൽ മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെയും അട്ടിമറിച്ച് ബിജെപി ഭരണം പിടിച്ചു.
തിങ്കളാഴ്ച സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ലഫ്. ഗവർണർ തമിഴിസൈ സൗന്ദർരാജൻ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടിരുന്നു. ഇന്നലെ ചേർന്ന സഭയിൽ വിശ്വാസപ്രമേയം അവതരിപ്പിച്ച് പ്രസംഗിച്ച മുഖ്യമന്ത്രി, നാമനിർദേശം ചെയ്യപ്പെട്ട മൂന്നു ബിജെപി എംഎൽഎമാരെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്നു സ്പീക്കറോടാവശ്യപ്പെട്ടു. സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ആവശ്യം നിരാകരിച്ചതോടെ മുഖ്യമന്ത്രി സഭവിട്ടിറങ്ങുകയായിരുന്നു. തുടർന്ന് രാജ്നിവാസിലെത്തി ഗവർണർക്കു രാജിക്കത്ത് നൽകി. മന്ത്രിസഭാംഗങ്ങളും കോൺഗ്രസ്-ഡിഎംകെ എംഎൽഎമാരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിനു മൂന്നുമാസം മാത്രം അവശേഷിച്ചിരിക്കേ 14 എംഎൽഎമാരുടെ പിന്തുണയോടെ സർക്കാർ രൂപവത്കരണത്തിനു പ്രതിപക്ഷം മുതിരുമോ എന്നതിൽ വ്യക്തതയില്ല. ഭരണപക്ഷത്തിന്റെ അംഗബലം 11 ആയി ചുരുങ്ങിയതോടെയാണു സർക്കാർ വീണത്. ലഫ്. ഗവർണർ രാഷ്ട്രപതിഭരണം ആവശ്യപ്പെടുമെന്നും അഭ്യൂഹങ്ങളുണ്ട്.
ബിജെപിയും എൻആർ കോൺഗ്രസും ചേർന്നാണു സർക്കാരിനെ താഴെയിറക്കിയതെന്ന് നാരായണസ്വാമി ആരോപിച്ചു. മുൻ ലഫ്. ഗവർണർ കിരൺ ബേദി പ്രതിപക്ഷവുമായി രഹസ്യധാരണയുണ്ടാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമവിരുദ്ധമാർഗങ്ങളിലൂടെയാണു സർക്കാരിനെ താഴെയിറക്കിയത്. ഇക്കാര്യത്തിൽ നിയമനടപടികളിലേക്കു നീങ്ങുമെന്നും നാരായണസ്വാമി പറഞ്ഞു.
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ ഏപ്രിലിലായിരിക്കും തെരഞ്ഞെടുപ്പു നടക്കുക.
സർക്കാർ രൂപവത്കരണത്തിന് അവകാശവാദം ഉന്നയിക്കാനില്ലെന്ന് എൻആർ കോൺഗ്രസ് അധ്യക്ഷനും പ്രതിപക്ഷനേതാവുമായ എൻ. രംഗസ്വാമി പറഞ്ഞിട്ടുണ്ട്.
33 അംഗ സഭയിൽ കോൺഗ്രസിന്റെ അംഗബലം ഒന്പതായി ചുരുങ്ങി. 2016ൽ കോൺഗ്രസിന് 15 അംഗങ്ങളുണ്ടായിരുന്നു. അഞ്ചു കോൺഗ്രസ് അംഗങ്ങൾ പാർട്ടി വിട്ടു. ഒരു കോൺഗ്രസ് അംഗത്തെ അയോഗ്യനാക്കി. ഒരു ഡിഎംകെ അംഗവും എംഎൽഎസ്ഥാനം രാജിവച്ചിരുന്നു. ഇതോടെ ഒരു സ്വതന്ത്രൻ ഉൾപ്പെടെ ഭരണപക്ഷത്ത് 12 പേർ മാത്രമായി. പ്രതിപക്ഷത്ത് ഏഴ് അംഗങ്ങളുള്ള എൻആർ കോൺഗ്രസ് ആണ് വലിയ പാർട്ടി. അണ്ണാ ഡിഎംകെ-4, ബിജെപി-3 എന്നിങ്ങനെയാണു പ്രതിപക്ഷത്തെ മറ്റു പാർട്ടികളുടെ അംഗബലം.
കോൺഗ്രസ് ഭരണം ഇനി മൂന്നു സംസ്ഥാനങ്ങളിൽ
പുതുച്ചേരി സർക്കാർ വീണതോടെ രാജ്യത്തു കോൺഗ്രസ് ഭരണത്തിലുള്ളതു മൂന്നു സംസ്ഥാനങ്ങളിൽ മാത്രം. പഞ്ചാബ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണു കോൺഗ്രസ് തനിച്ചു ഭരിക്കുന്നത്. മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഭരണത്തിൽ കോൺഗ്രസ് പങ്കാളിയാണ്. 2019ൽ കർണാടകയിലെ കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെയും 2020ൽ മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെയും അട്ടിമറിച്ച് ബിജെപി ഭരണം പിടിച്ചു.