കോൽക്കത്ത: കൽക്കരി കുംഭകോണക്കേസിൽ തൃണമൂൽ എംപി അഭിഷേക് ബാനർജിയുടെ ഭാര്യാസഹോദരി മേനക ഗംഭീറിനെ സിബിഐ ഇന്നലെ ചോദ്യംചെയ്തു.
ഈസ്റ്റേൺ മെട്രോപൊളിറ്റൻ ബൈപാസിനു സമീപമുള്ള ഇവരുടെ വസതിയിൽ രണ്ടു വനിതാ സിബിഐ ഉദ്യോഗസ്ഥരെത്തിയായിരുന്നു ചോദ്യംചെയ്യൽ. മേനകയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് രണ്ട് വനിതാ ഉദ്യോഗസ്ഥർ തിരക്കിയത്.
ചോദ്യംചെയ്യൽ മൂന്നുമണിക്കൂർ നീണ്ടു. മേനക വസതിയിൽത്തന്നെയുണ്ടാകുമെന്നും ചോദ്യംചെയ്യാമെന്നും അഭിഷേകിന്റെ ഭാര്യ രുചിര ബാനർജി അറിയിച്ചതു പ്രകാരമാണ് സിബിഐ ഉദ്യോഗസ്ഥരെത്തിയത്.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സഹോദരപുത്രനാണ് ഡയമണ്ട് ഹാർബർ എംപിയായ അഭിഷേക് ബാനർജി. ഇദ്ദേഹത്തിന്റെ ഭാര്യ രുചിരയെ ഇന്നു സിബിഐ ചോദ്യംചെയ്യും.
ഈസ്റ്റേൺ മെട്രോപൊളിറ്റൻ ബൈപാസിനു സമീപമുള്ള ഇവരുടെ വസതിയിൽ രണ്ടു വനിതാ സിബിഐ ഉദ്യോഗസ്ഥരെത്തിയായിരുന്നു ചോദ്യംചെയ്യൽ. മേനകയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് രണ്ട് വനിതാ ഉദ്യോഗസ്ഥർ തിരക്കിയത്.
ചോദ്യംചെയ്യൽ മൂന്നുമണിക്കൂർ നീണ്ടു. മേനക വസതിയിൽത്തന്നെയുണ്ടാകുമെന്നും ചോദ്യംചെയ്യാമെന്നും അഭിഷേകിന്റെ ഭാര്യ രുചിര ബാനർജി അറിയിച്ചതു പ്രകാരമാണ് സിബിഐ ഉദ്യോഗസ്ഥരെത്തിയത്.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സഹോദരപുത്രനാണ് ഡയമണ്ട് ഹാർബർ എംപിയായ അഭിഷേക് ബാനർജി. ഇദ്ദേഹത്തിന്റെ ഭാര്യ രുചിരയെ ഇന്നു സിബിഐ ചോദ്യംചെയ്യും.