ന്യൂഡൽഹി: എയർസെൽ-മാക്സിസ്, ഐഎൻഎക്സ് മീഡിയ കേസുകളിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന കാർത്തി ചിദംബരം എംപിക്ക് വിദേശയാത്രയ്ക്കു സുപ്രീംകോടതി അനുമതി നൽകി.
എവിടെയൊക്കെ പോകുന്നു, എവിടെ താമസിക്കുന്നു എന്നതിന്റെ വിശദാംശങ്ങൾക്കൊപ്പം രണ്ടു കോടി രൂപ സുപ്രീംകോടതി രജിസ്ട്രിയിൽ കെട്ടിവയ്ക്കണമെന്നും ജസ്റ്റീസ് അശോക് ഭൂഷൻ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
തുക ഏതെങ്കിലും ദേശസാത്കൃത ബാങ്കിൽ നിക്ഷേപിച്ചാൽ മതിയെന്നു വ്യക്തമാക്കിയ കോടതി ആറു മാസത്തേക്കാണു വിദേശയാത്രയ്ക്ക് അനുമതി നൽകിയിരിക്കുന്നത്. യുകെ, യുഎസ്, ഫ്രാൻസ്, ജർമനി, സ്പെയിൻ എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്കാണ് അനുമതി.
എവിടെയൊക്കെ പോകുന്നു, എവിടെ താമസിക്കുന്നു എന്നതിന്റെ വിശദാംശങ്ങൾക്കൊപ്പം രണ്ടു കോടി രൂപ സുപ്രീംകോടതി രജിസ്ട്രിയിൽ കെട്ടിവയ്ക്കണമെന്നും ജസ്റ്റീസ് അശോക് ഭൂഷൻ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
തുക ഏതെങ്കിലും ദേശസാത്കൃത ബാങ്കിൽ നിക്ഷേപിച്ചാൽ മതിയെന്നു വ്യക്തമാക്കിയ കോടതി ആറു മാസത്തേക്കാണു വിദേശയാത്രയ്ക്ക് അനുമതി നൽകിയിരിക്കുന്നത്. യുകെ, യുഎസ്, ഫ്രാൻസ്, ജർമനി, സ്പെയിൻ എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്കാണ് അനുമതി.