യാങ്കോൺ: മ്യാൻമറിൽ പ്രതിഷേധം നടത്തുന്നവർക്കു നേരേ സൈന്യത്തെ ഉപയോഗിക്കുമെന്ന പട്ടാള ഭരണകൂടത്തിന്റെ ഭീഷണിയെത്തുടർന്ന് രാജ്യത്ത് പ്രതിഷേധം ശക്തമായി. മ്യാൻമർ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് യുഎസ് എംബസിക്കു മുന്നിൽ ആയിരത്തോളം പേർ തിങ്കളാഴ്ച പ്രതിഷേധം നടത്തി. ഇവരെ നേരിടാൻ 20 ട്രക്കുകളിലായി സൈന്യം പ്രദേശത്ത് എത്തിയതായി വാർത്തയുണ്ട്.
ജനാധിപത്യവാദികൾ തിങ്കാളാഴ്ച ആഹ്വാനം ചെയ്ത ബന്ദിനെത്തുടർന്ന് ഫാക്ടറികളും കടകളും ഓഫീസുകളും അടഞ്ഞുകിടക്കുകയാണ്. യാങ്കോൺ, തലസ്ഥാനമായ നായ്പിഡോ, മാൻഡലേ നഗരങ്ങളിൽ ബന്ദ് പൂർണമായിരുന്നു. പ്രതിഷേധത്തെയും തിങ്കളാഴ്ചത്തെ ബന്ദിനെയും ഞായറാഴ്ച എംആർടിവിയിലൂടെ പട്ടാളം വിമർശിച്ചു. പ്രതിഷേധക്കാർ കലാപത്തിലേക്കും അരാജകത്വത്തിലേക്കുമാണു നീങ്ങുന്നത്. പ്രതിഷേധക്കാർ കൗമരക്കാരെയും യുവാക്കളെയും ജീവഹാനിയിലേക്കു നയിക്കുന്നു- പട്ടാളത്തിന്റെ വക്താവ് ടെലിവിഷനിലൂടെ പറഞ്ഞു.
പ്രതിഷേധത്തിൽ അക്രമം നടത്തിയവർക്കു നേരേയാണു പട്ടാളം വെടിയുതിർത്തതെന്നും വക്താവ് പറഞ്ഞു. പത്തൊന്പതുകാരിയുൾപ്പെടെ മൂന്നുപേരാണു പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടത്. പ്രതിഷേധക്കാരെ നേരിടാൻ യാങ്കോൺ തെരുവുകളിൽ ട്രക്കിൽ പട്ടാളം തന്പടിച്ചിട്ടുണ്ട്.
ജനാധിപത്യനേതാവ് ഓംഗ് സാൻ സൂചി ഉൾപ്പെടെയുള്ളവരെ തടവിലാക്കി ഫെബ്രുവരി ഒന്നിന് അട്ടിമറിയിലൂടെയാണ് പട്ടാളം ഭരണംപിടിച്ചത്. ഓംഗ് സാൻ സൂചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി പാർട്ടിക്കു അധികാരം കൈമാറണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. തിങ്കളാഴ്ചത്തെ ദേശീയ ബന്ദ് അഞ്ച് രണ്ട് (22222) എന്ന പേരിലാണ് അറിയപ്പെട്ടത്. പട്ടാള അട്ടിമറിക്കിക്കെതിരേ പ്രതിഷേധം നടത്തുന്നവർ മൂന്നുവിരൽ സല്യൂട്ടിലൂടെയാണ് അഭിവാദ്യം ചെയ്യുന്നത്.
മ്യാൻമറിൽ പ്രതിഷേധം നടത്തുന്നവർക്കു പിന്തുണയുമായി ലോകരാജ്യങ്ങൾ രംഗത്തെത്തി. ജനാധിപത്യ സർക്കാർ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്ന ബർമ്മയിലെ ജനങ്ങൾക്കു നേരേയുള്ള ആക്രമണത്തിന് എതിരാണെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. പട്ടാളം നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നീഡ് പ്രിൻസ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
ജനാധിപത്യവാദികൾ തിങ്കാളാഴ്ച ആഹ്വാനം ചെയ്ത ബന്ദിനെത്തുടർന്ന് ഫാക്ടറികളും കടകളും ഓഫീസുകളും അടഞ്ഞുകിടക്കുകയാണ്. യാങ്കോൺ, തലസ്ഥാനമായ നായ്പിഡോ, മാൻഡലേ നഗരങ്ങളിൽ ബന്ദ് പൂർണമായിരുന്നു. പ്രതിഷേധത്തെയും തിങ്കളാഴ്ചത്തെ ബന്ദിനെയും ഞായറാഴ്ച എംആർടിവിയിലൂടെ പട്ടാളം വിമർശിച്ചു. പ്രതിഷേധക്കാർ കലാപത്തിലേക്കും അരാജകത്വത്തിലേക്കുമാണു നീങ്ങുന്നത്. പ്രതിഷേധക്കാർ കൗമരക്കാരെയും യുവാക്കളെയും ജീവഹാനിയിലേക്കു നയിക്കുന്നു- പട്ടാളത്തിന്റെ വക്താവ് ടെലിവിഷനിലൂടെ പറഞ്ഞു.
പ്രതിഷേധത്തിൽ അക്രമം നടത്തിയവർക്കു നേരേയാണു പട്ടാളം വെടിയുതിർത്തതെന്നും വക്താവ് പറഞ്ഞു. പത്തൊന്പതുകാരിയുൾപ്പെടെ മൂന്നുപേരാണു പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടത്. പ്രതിഷേധക്കാരെ നേരിടാൻ യാങ്കോൺ തെരുവുകളിൽ ട്രക്കിൽ പട്ടാളം തന്പടിച്ചിട്ടുണ്ട്.
ജനാധിപത്യനേതാവ് ഓംഗ് സാൻ സൂചി ഉൾപ്പെടെയുള്ളവരെ തടവിലാക്കി ഫെബ്രുവരി ഒന്നിന് അട്ടിമറിയിലൂടെയാണ് പട്ടാളം ഭരണംപിടിച്ചത്. ഓംഗ് സാൻ സൂചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി പാർട്ടിക്കു അധികാരം കൈമാറണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. തിങ്കളാഴ്ചത്തെ ദേശീയ ബന്ദ് അഞ്ച് രണ്ട് (22222) എന്ന പേരിലാണ് അറിയപ്പെട്ടത്. പട്ടാള അട്ടിമറിക്കിക്കെതിരേ പ്രതിഷേധം നടത്തുന്നവർ മൂന്നുവിരൽ സല്യൂട്ടിലൂടെയാണ് അഭിവാദ്യം ചെയ്യുന്നത്.
മ്യാൻമറിൽ പ്രതിഷേധം നടത്തുന്നവർക്കു പിന്തുണയുമായി ലോകരാജ്യങ്ങൾ രംഗത്തെത്തി. ജനാധിപത്യ സർക്കാർ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്ന ബർമ്മയിലെ ജനങ്ങൾക്കു നേരേയുള്ള ആക്രമണത്തിന് എതിരാണെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. പട്ടാളം നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നീഡ് പ്രിൻസ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.