ന്യൂഡൽഹി: ജനങ്ങളുടെ ദുരിതത്തിൽനിന്ന് സർക്കാർ മുതലെടുപ്പു നടത്തുകയാണെന്ന് കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇന്ധന, പാചകവാതക വിലവർധന കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെഴുതിയ കത്തിലാണ് സോണിയയുടെ രൂക്ഷവിമർശനങ്ങൾ.
വിലവർധന അടിയന്തരമായി പിൻവലിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. മൊത്ത ആഭ്യന്തര ഉത്പാദനം മൂക്കുകുത്തി വീഴുന്പോഴാണ് പാചകവാതക, ഇന്ധന വിലകൾ കുതിച്ചുയരുന്നത്. രാജ്യത്തെ പൗരന്മാരുടെആശങ്ക ഉൾക്കൊണ്ടാണ് പ്രധാനമന്ത്രിക്കു കത്തെഴുതുന്നത്.
ഒരുവശത്ത് ഇന്ത്യ ക്രമാനുഗതമായ തൊഴിൽനഷ്ടത്തിനും വേതനനഷ്ടത്തിനും കുടുംബവരുമാന നഷ്ടത്തിനും സാക്ഷിയായിക്കൊണ്ടിരിക്കുന്നു. മധ്യവർഗവും താഴേത്തട്ടിൽ ഉള്ളവരും കടുത്ത പ്രതിസന്ധിയിലാണ്. നാണ്യപ്പെരുപ്പവും അവശ്യസാധന വിലക്കയറ്റവും ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഇത്രയും ദുഃഖകരമായ കാലത്തും സർക്കാർ ജനങ്ങളുടെ ദുരിതങ്ങളിൽനിന്നു നേട്ടംകൊയ്യാൻ ശ്രമിക്കുകയാണ്.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇന്ധനവില നൂറുരൂപയിൽ ഏറെയായിരിക്കുന്നു. യുപിഎ സർക്കാരിന്റെ കാലത്ത് ഉണ്ടായിരുന്നതിനേക്കാൾ പാതി വിലയാണ് ക്രൂഡ് ഓയിലിന് ഇപ്പോഴുള്ളത്. എന്നിട്ടും തുടർച്ചയായ പന്ത്രണ്ടു ദിവസങ്ങളായി ഇന്ധന വില വർധിക്കുകയായിരു ന്നുവെന്നും സോണിയ കത്തിൽ ചൂണ്ടിക്കാട്ടി.
വിലവർധന അടിയന്തരമായി പിൻവലിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. മൊത്ത ആഭ്യന്തര ഉത്പാദനം മൂക്കുകുത്തി വീഴുന്പോഴാണ് പാചകവാതക, ഇന്ധന വിലകൾ കുതിച്ചുയരുന്നത്. രാജ്യത്തെ പൗരന്മാരുടെആശങ്ക ഉൾക്കൊണ്ടാണ് പ്രധാനമന്ത്രിക്കു കത്തെഴുതുന്നത്.
ഒരുവശത്ത് ഇന്ത്യ ക്രമാനുഗതമായ തൊഴിൽനഷ്ടത്തിനും വേതനനഷ്ടത്തിനും കുടുംബവരുമാന നഷ്ടത്തിനും സാക്ഷിയായിക്കൊണ്ടിരിക്കുന്നു. മധ്യവർഗവും താഴേത്തട്ടിൽ ഉള്ളവരും കടുത്ത പ്രതിസന്ധിയിലാണ്. നാണ്യപ്പെരുപ്പവും അവശ്യസാധന വിലക്കയറ്റവും ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഇത്രയും ദുഃഖകരമായ കാലത്തും സർക്കാർ ജനങ്ങളുടെ ദുരിതങ്ങളിൽനിന്നു നേട്ടംകൊയ്യാൻ ശ്രമിക്കുകയാണ്.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇന്ധനവില നൂറുരൂപയിൽ ഏറെയായിരിക്കുന്നു. യുപിഎ സർക്കാരിന്റെ കാലത്ത് ഉണ്ടായിരുന്നതിനേക്കാൾ പാതി വിലയാണ് ക്രൂഡ് ഓയിലിന് ഇപ്പോഴുള്ളത്. എന്നിട്ടും തുടർച്ചയായ പന്ത്രണ്ടു ദിവസങ്ങളായി ഇന്ധന വില വർധിക്കുകയായിരു ന്നുവെന്നും സോണിയ കത്തിൽ ചൂണ്ടിക്കാട്ടി.