പുതുച്ചേരി: പുതുച്ചേരിയിൽ വി. നാരായണസ്വാമി സർക്കാർ ഇന്നു നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനിരിക്കെ ഭരണകക്ഷിയായ കോൺഗ്രസ്-ഡിഎംകെ സഖ്യത്തിൽനിന്ന് രണ്ട് എംഎൽഎമാർകൂടി രാജിവച്ചു.
രാജ്ഭവൻ മണ്ഡലത്തിൽനിന്നുള്ള കോൺഗ്രസ് അംഗം കെ. ലക്ഷ്മിനാരായണൻ, ഡിഎംകെ അംഗം വെങ്കിടേശ്വരൻ എന്നിവരാണു രാജിക്കത്തുകൾ സ്പീക്കർ വി.പി. ശിവകോളുന്ദുവിനു സമർപ്പിച്ചത്.
ഇരുവരും രാജിവച്ചതോടെ നാരായണസ്വാമി സർക്കാർ ഇന്ന് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെങ്കിൽ അട്ടിമറികളെന്തെങ്കിലും സംഭവിക്കണം. സർക്കാരിനു ഭൂരിപക്ഷം നഷ്ടമായതായി രാജിക്കത്ത് നൽകിയശേഷം ലക്ഷ്മിനാരായണൻ പറഞ്ഞു. പാർട്ടിയിൽനിന്നു രാജിവച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
എംഎൽഎ സ്ഥാനം രാജിവച്ചെങ്കിലും ഡിഎംകെയിൽ തുടരുമെന്നായിരുന്നു വെങ്കിടേശ്വരന്റെ പ്രതികരണം.
എംഎൽഎമാരുടെ പ്രാദേശിക വികസന ഫണ്ടിലേക്കു പണം നൽകാത്തതിനാൽ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ മുടങ്ങിയെന്നാണ് ഇദ്ദേഹത്തിന്റെ പരാതി.
രണ്ട് എംഎൽഎമാരുടെ രാജിയോടെ സർക്കാരിന്റെ അംഗബലം 11 ആയി. 33 അംഗസഭയിൽ പ്രതിപക്ഷത്തിന് 14 അംഗങ്ങളാണുള്ളത്. മുൻ മന്ത്രി എ. നമശിവായമുൾപ്പെടെ നാല് കോൺഗ്രസ് എംഎൽഎമാരാണു സമീപദിവസങ്ങളിൽ പാർട്ടിവിട്ടത്. മറ്റൊരു എംഎൽഎയെ അയോഗ്യനാക്കുകയും ചെയ്തു.
മുഖ്യമന്ത്രിയോട് സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ തമിഴസൈ സൗന്ദർരാജൻ വ്യാഴാഴ്ച ആവശ്യപ്പെട്ടിരുന്നു. മല്ലാഡി കൃഷ്ണറാവു, എ. ജോൺകുമാർ എന്നിവർ ഈയാഴ്ചയാണു രാജിസമർപ്പിച്ചത്.
സർക്കാരിനെ പ്രതിസന്ധിയിൽനിന്നു രക്ഷപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എംഎൽഎമാരുടെ യോഗം ചേരുമെന്നു പ്രഖ്യാപിച്ചിരുന്നു. ഇതിനു മുന്പാണ് രണ്ട് എംഎൽഎമാർകൂടി രാജി സമർപ്പിച്ചത്.
രാജ്ഭവൻ മണ്ഡലത്തിൽനിന്നുള്ള കോൺഗ്രസ് അംഗം കെ. ലക്ഷ്മിനാരായണൻ, ഡിഎംകെ അംഗം വെങ്കിടേശ്വരൻ എന്നിവരാണു രാജിക്കത്തുകൾ സ്പീക്കർ വി.പി. ശിവകോളുന്ദുവിനു സമർപ്പിച്ചത്.
ഇരുവരും രാജിവച്ചതോടെ നാരായണസ്വാമി സർക്കാർ ഇന്ന് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെങ്കിൽ അട്ടിമറികളെന്തെങ്കിലും സംഭവിക്കണം. സർക്കാരിനു ഭൂരിപക്ഷം നഷ്ടമായതായി രാജിക്കത്ത് നൽകിയശേഷം ലക്ഷ്മിനാരായണൻ പറഞ്ഞു. പാർട്ടിയിൽനിന്നു രാജിവച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
എംഎൽഎ സ്ഥാനം രാജിവച്ചെങ്കിലും ഡിഎംകെയിൽ തുടരുമെന്നായിരുന്നു വെങ്കിടേശ്വരന്റെ പ്രതികരണം.
എംഎൽഎമാരുടെ പ്രാദേശിക വികസന ഫണ്ടിലേക്കു പണം നൽകാത്തതിനാൽ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ മുടങ്ങിയെന്നാണ് ഇദ്ദേഹത്തിന്റെ പരാതി.
രണ്ട് എംഎൽഎമാരുടെ രാജിയോടെ സർക്കാരിന്റെ അംഗബലം 11 ആയി. 33 അംഗസഭയിൽ പ്രതിപക്ഷത്തിന് 14 അംഗങ്ങളാണുള്ളത്. മുൻ മന്ത്രി എ. നമശിവായമുൾപ്പെടെ നാല് കോൺഗ്രസ് എംഎൽഎമാരാണു സമീപദിവസങ്ങളിൽ പാർട്ടിവിട്ടത്. മറ്റൊരു എംഎൽഎയെ അയോഗ്യനാക്കുകയും ചെയ്തു.
മുഖ്യമന്ത്രിയോട് സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ തമിഴസൈ സൗന്ദർരാജൻ വ്യാഴാഴ്ച ആവശ്യപ്പെട്ടിരുന്നു. മല്ലാഡി കൃഷ്ണറാവു, എ. ജോൺകുമാർ എന്നിവർ ഈയാഴ്ചയാണു രാജിസമർപ്പിച്ചത്.
സർക്കാരിനെ പ്രതിസന്ധിയിൽനിന്നു രക്ഷപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എംഎൽഎമാരുടെ യോഗം ചേരുമെന്നു പ്രഖ്യാപിച്ചിരുന്നു. ഇതിനു മുന്പാണ് രണ്ട് എംഎൽഎമാർകൂടി രാജി സമർപ്പിച്ചത്.