ന്യൂഡൽഹി: കോവിഡ് പ്രതിരോധമരുന്നു നിർമാണത്തിന് ഒരു തരത്തിലുള്ള പരന്പരാഗത ചികിത്സാരീതികൾക്കും അനുമതി നൽകിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ).
പതഞ്ജലിയുടെ കൊറോണിൽ എന്ന പ്രതിരോധ മരുന്നിന് അംഗീകാരം ലഭിച്ചു എന്ന ബാബ രാംദേവിന്റെ അവകാശ വാദം തള്ളിക്കളയുന്നതാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന. കോവിഡ് ചികിത്സയ്ക്കായി ഒരു തരത്തിലുള്ള പരന്പരാഗത ചികിത്സാരീതിക്കോ മരുന്നിനോ അനുമതി നൽകിയിട്ടില്ല എന്നാണ് ഡബ്ലിയുഎച്ച്ഒ ട്വിറ്ററിൽ വ്യക്തമാക്കിയത്.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച് പതഞ്ജലിയുടെ കൊറോണിലിന് സർക്കാർ അംഗീകാരം ലഭിച്ചുവെന്നായിരുന്നു കഴിഞ്ഞ ദിവസം ബാബ രാംദേവ് അവകാശപ്പെട്ടത്. ലോകാരോഗ്യ സംഘടനയുടെ വരെ അംഗീകാരമുണ്ടെന്നും കൊറോണിൽ വിൽപനയ്ക്ക് തയാറാണെന്നും ബാബ രാംദേവ് പറഞ്ഞിരുന്നു. ലോകാരോഗ്യ സംഘടനയുടെ സർട്ടിഫിക്കേഷൻ സ്കീം അനുസരിച്ചുള്ള കൊറോണിലിന് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചുവെന്നായിരുന്നു പതഞ്ജലിയുടെ അവകാശവാദം.
പതഞ്ജലിയുടെ കൊറോണിൽ എന്ന പ്രതിരോധ മരുന്നിന് അംഗീകാരം ലഭിച്ചു എന്ന ബാബ രാംദേവിന്റെ അവകാശ വാദം തള്ളിക്കളയുന്നതാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന. കോവിഡ് ചികിത്സയ്ക്കായി ഒരു തരത്തിലുള്ള പരന്പരാഗത ചികിത്സാരീതിക്കോ മരുന്നിനോ അനുമതി നൽകിയിട്ടില്ല എന്നാണ് ഡബ്ലിയുഎച്ച്ഒ ട്വിറ്ററിൽ വ്യക്തമാക്കിയത്.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച് പതഞ്ജലിയുടെ കൊറോണിലിന് സർക്കാർ അംഗീകാരം ലഭിച്ചുവെന്നായിരുന്നു കഴിഞ്ഞ ദിവസം ബാബ രാംദേവ് അവകാശപ്പെട്ടത്. ലോകാരോഗ്യ സംഘടനയുടെ വരെ അംഗീകാരമുണ്ടെന്നും കൊറോണിൽ വിൽപനയ്ക്ക് തയാറാണെന്നും ബാബ രാംദേവ് പറഞ്ഞിരുന്നു. ലോകാരോഗ്യ സംഘടനയുടെ സർട്ടിഫിക്കേഷൻ സ്കീം അനുസരിച്ചുള്ള കൊറോണിലിന് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചുവെന്നായിരുന്നു പതഞ്ജലിയുടെ അവകാശവാദം.