ന്യൂഡൽഹി/കോൽക്കത്ത: കൽക്കരി കുംഭകോണക്കേസിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സഹോദരപുത്രൻ അഭിഷേക് ബാനർജിയുടെ ഭാര്യയെയും ഭാര്യാസഹോദരിയെയും സിബിഐ ചോദ്യം ചെയ്യും. ഇന്നലെ കോൽക്കത്തയിൽ അഭിഷേകിന്റെ വീട്ടിലെത്തിയാണ് സിബിഐ സംഘം ചോദ്യംചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടുള്ള നോട്ടീസ് കൈമാറിയത്. അഭിഷേകിന്റെ ഭാര്യ രുജിര ബാനർജിയോട് ഇന്നലെത്ത ന്നെ ഹാജരാകാനാണു സിബിഐ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, രുജിരയെ ഇന്നലെ ചോദ്യം ചെയ്തില്ല. രുജിരയുടെ സഹോദരി മേനക ഗംഭീറിനോട് ഇന്നു ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്രസർക്കാർ രാഷ്ട്രീയവൈരം തീർക്കുകയാണെന്നും ഇത്തരം തന്ത്രങ്ങൾകൊണ്ട് തങ്ങളെ ഭയപ്പെടുത്താനാവില്ലെന്നും അഭിഷേക് ബാനർജി പറഞ്ഞു. ജയിലിലടയ്ക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തേണ്ടെന്നും തോക്കുകൾക്കെതിരേ പൊരുതിയവരാണു തങ്ങളെന്നും മമത ബാനർജി പറഞ്ഞു. ബിജെപിയുടെ കൂട്ടുകക്ഷികളെല്ലാം പാർട്ടി വിട്ടുവെന്നും സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമാണ് അവശേഷിക്കുന്ന സഖ്യകക്ഷികളെന്നു തൃണമൂൽ നേതൃത്വം പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ വർഷം നവംബറിലാണു സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. മാൻജി ലാലയാണു കേസിലെ മുഖ്യപ്രതി. ഈസ്റ്റേൺ കോൾഫീൽഡ് ലിമിറ്റഡ്(ഇസിഎൽ) ജനറൽ മാനേജർമാരായ അമിത് കുമാർ ധർ, ജയേഷ് ചന്ദ്ര റായി, ഇസിഎൽ ചീഫ് സെക്യൂരിറ്റി തൻമയ് ദാസ്, ഏരിയ സെക്യൂരിറ്റി ഇൻസ്പെക്ടർ ധനഞ്ജയ് റായി, ദേബാശിഷ് മുഖർജി എന്നിവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാൻജി ലാല പാട്ടത്തിനെടുത്ത, ഇസിഎലിന്റെ ഉടമസ്ഥതയിലുള്ള ഖനികളിൽ അനധികൃത ഖനനം നടത്തിയെന്നും കൽക്കരി മോഷ്ടിച്ചെന്നുമാണു കേസ്. അഭിഷേക് ബാനർജിയുടെ ഉറ്റ അനുയാി ബിനയ് മിശ്രയെ കന്നുകാലി കടത്ത് കേസിൽ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.
കേന്ദ്രസർക്കാർ രാഷ്ട്രീയവൈരം തീർക്കുകയാണെന്നും ഇത്തരം തന്ത്രങ്ങൾകൊണ്ട് തങ്ങളെ ഭയപ്പെടുത്താനാവില്ലെന്നും അഭിഷേക് ബാനർജി പറഞ്ഞു. ജയിലിലടയ്ക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തേണ്ടെന്നും തോക്കുകൾക്കെതിരേ പൊരുതിയവരാണു തങ്ങളെന്നും മമത ബാനർജി പറഞ്ഞു. ബിജെപിയുടെ കൂട്ടുകക്ഷികളെല്ലാം പാർട്ടി വിട്ടുവെന്നും സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമാണ് അവശേഷിക്കുന്ന സഖ്യകക്ഷികളെന്നു തൃണമൂൽ നേതൃത്വം പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ വർഷം നവംബറിലാണു സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. മാൻജി ലാലയാണു കേസിലെ മുഖ്യപ്രതി. ഈസ്റ്റേൺ കോൾഫീൽഡ് ലിമിറ്റഡ്(ഇസിഎൽ) ജനറൽ മാനേജർമാരായ അമിത് കുമാർ ധർ, ജയേഷ് ചന്ദ്ര റായി, ഇസിഎൽ ചീഫ് സെക്യൂരിറ്റി തൻമയ് ദാസ്, ഏരിയ സെക്യൂരിറ്റി ഇൻസ്പെക്ടർ ധനഞ്ജയ് റായി, ദേബാശിഷ് മുഖർജി എന്നിവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാൻജി ലാല പാട്ടത്തിനെടുത്ത, ഇസിഎലിന്റെ ഉടമസ്ഥതയിലുള്ള ഖനികളിൽ അനധികൃത ഖനനം നടത്തിയെന്നും കൽക്കരി മോഷ്ടിച്ചെന്നുമാണു കേസ്. അഭിഷേക് ബാനർജിയുടെ ഉറ്റ അനുയാി ബിനയ് മിശ്രയെ കന്നുകാലി കടത്ത് കേസിൽ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.