ന്യൂഡൽഹി: ഇന്ത്യയെ സ്വയം പര്യാപ്തമാക്കാൻ സ്വകാര്യ മേഖലയെ വളരാൻ അനുവദിക്കണമെന്നും കേന്ദ്രവും സംസ്ഥാനങ്ങളും സ്വകാര്യ മേഖലയ്ക്കു പിന്തുണ നൽകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക മേഖലയിൽ ഉപയോഗിക്കപ്പെടാത്ത സാധ്യതകൾ വളരെയേറെയുണ്ടെന്നും മുഖ്യമന്ത്രിമാർ പങ്കെടുത്ത ആറാമതു നീതി ആയോഗ് ഗവേണിംഗ് കൗണ്‍സിൽ യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
ഇതേസമയം, കർഷക പ്രക്ഷോഭം, ഇന്ധന വിലവർധന, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ചും സാന്പത്തിക മാന്ദ്യത്തെക്കുറിച്ചും പ്രധാനമന്ത്രി മൗനം പാലിച്ചു. അതിവേഗം പുരോഗതി നേടാൻ രാജ്യം ആഗ്രഹിക്കുന്നുവെന്നു മോദി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ സാന്പത്തിക വളർച്ച വേഗത്തിലാക്കാനാകും. വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇതിലൂടെ കഴിയും. ടെലികോം വികസനത്തിനുള്ള പുതിയ പിഎൽഐ പദ്ധതി (പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസന്റീവ് സ്കീം) സംസ്ഥാനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ പുരോഗതിയുടെ അടിസ്ഥാനം സഹകരണ ഫെഡറലിസമാണ്. ഇതു കൂടുതൽ അർഥവത്താക്കാനായി മത്സര സഹകരണ ഫെഡറലിസത്തിലേക്കു നീങ്ങണമെന്നു മോദി അഭിപ്രായപ്പെട്ടു. കേന്ദ്രവും സംസ്ഥാനങ്ങളും സഹകരണം മെച്ചപ്പെടുത്തണമെന്നും മോദി നിർദേശിച്ചു. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകൾക്കു അനാവശ്യ വിവാദങ്ങളില്ലാതെ പ്രവർത്തിക്കുന്ന സാഹചര്യം ഉണ്ടായാലേ വികസനം സാധ്യമാകൂവെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് പറഞ്ഞു.
ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യത്തിനായി സ്വകാര്യ മേഖലയ്ക്കു സർക്കാരുകളുടെ പിന്തുണ ഉറപ്പാക്കണം. വിദേശ നിക്ഷേപം തേടാനുള്ള പ്രധാന മാർഗമെന്ന നിലയിൽ സ്വകാര്യമേഖലയ്ക്കു സഹായം നൽകണം. കോർപറേറ്റ് നികുതി കുറച്ചതിന്റെ നേട്ടം വ്യവസായികൾ പ്രയോജനപ്പെടുത്തണം. ഇന്ത്യയിലെ സർക്കാർ നിയന്ത്രണങ്ങൾ കുറയ്ക്കുകയും ബിസിനസ് എളുപ്പമാക്കുകയും വേണം. സ്റ്റാർട്ടപ്പുകൾക്കും ചെറുകിട ഇടത്തരം വ്യവസായങ്ങൾക്കും (എംഎസ്എംഇ) ഉത്തേജനം നൽകേണ്ടതുണ്ട്- മോദി ചൂണ്ടിക്കാട്ടി.
കോവിഡിന് ശേഷമുള്ള സാന്പത്തിക മാന്ദ്യത്തിൽ നിന്നു രാജ്യത്തെ രക്ഷിക്കാൻ കാർഷിക മേഖലയിലെ സാധ്യതകൾ കൂടുതൽ ഉപയോഗപ്പെടുത്തണം. കോവിഡ് കാലഘട്ടത്തിൽ പോലും ഇന്ത്യയുടെ കാർഷിക മേഖലയിലെ കയറ്റുമതിയിൽ വർധനയുണ്ടായി. കാർഷികോത്പന്നങ്ങളുടെ പാഴാക്കൽ കഴിയുന്നത്ര കുറയ്ക്കണം. സംഭരണത്തിലും സംസ്കരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നു മോദി പറഞ്ഞു.
കാർഷിക രാജ്യമെന്നു വിളിച്ചിട്ടും 65,000-70,000 കോടി ടണ്‍ ഭക്ഷ്യ എണ്ണ വിദേശത്തുനിന്നു കൊണ്ടുവരുന്നു. ഇത് അവസാനിപ്പിക്കണം. കർഷകരുടെ അക്കൗണ്ടിലേക്കു പണമെത്തിക്കാവുന്ന രീതിയിൽ പദ്ധതികൾ തയാറക്കണം- പ്രധാനമന്ത്രി പറഞ്ഞു.
സമുദ്രോത്പന്ന കയറ്റുമതിക്കു പരിധിയില്ലാത്ത അവസരങ്ങളുണ്ട്. തീരദേശ സംസ്ഥാനങ്ങൾ ഇതിനായി എന്തുകൊണ്ടാണ് കൂടുതൽ സംരംഭങ്ങൾ ആരംഭിക്കാത്തതെന്നു പ്രധാനമന്ത്രി ചോദിച്ചു. കൃഷി, അടിസ്ഥാന സൗകര്യങ്ങൾ, ഉത്പാദനം, മാനവ വിഭവശേഷീ വികസനം, താഴെത്തട്ടിലുള്ള സേവന വിതരണം, ആരോഗ്യം, പോഷണം എന്നിവ യോഗത്തിൽ ചർച്ച ചെയ്തു.
മമത, അമരീന്ദർ, കേജരിവാൾ വിട്ടുനിന്നു
ന്യൂഡൽഹി: വീഡിയോ കോണ്‍ഫറൻസിംഗിലൂടെ രാഷ്ട്രപതി ഭവനിൽ ഇന്നലെ നടന്ന നീതി ആയോഗ് ഗവേണിംഗ് കൗണ്‍സിൽ യോഗത്തിൽ നിന്നു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും വിട്ടുനിന്നു. എന്നാൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പങ്കെടുത്തു. സംസ്ഥാനങ്ങൾക്കു വേണ്ടി മുഖ്യമന്ത്രിമാരോ, ഉപമുഖ്യമന്ത്രിമാരോ മാത്രം ചർച്ചകളിൽ സംസാരിച്ചാൽ മതിയെന്നു പ്രധാനമന്ത്രി നിർദേശിച്ചിരുന്നു. സാന്പത്തിക അധികാരമില്ലാത്ത നീതി ആയോഗ് ഗവേണിംഗ് കൗണ്‍സിൽ ഉപയോഗശൂന്യമാണെന്നു മമത ബാനർജി കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, ഉദ്ധവ് താക്കറെ, നിതീഷ് കുമാർ, അശോക് ഗെഹ്ലോട്ട്, യോഗി ആദിത്യനാഥ്, ശിവരാജ് സിംഗ് ചൗഹാൻ തുടങ്ങിയവർ പങ്കെടുത്തു. ജമ്മു കാഷ്മീരിനു പുറമേ ലഡാക്കിന്റെ പ്രതിനിധി നീതി ആയോഗ് യോഗത്തിൽ ആദ്യമായി പങ്കാളിയായി. കേന്ദ്രമന്ത്രിമാർ, നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ, സിഇഒ അമിതാഭ് കാന്ത് തുടങ്ങിയവരും പങ്കെടുത്തു.
ജോർജ് കള്ളിവയലിൽ
ഇതേസമയം, കർഷക പ്രക്ഷോഭം, ഇന്ധന വിലവർധന, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ചും സാന്പത്തിക മാന്ദ്യത്തെക്കുറിച്ചും പ്രധാനമന്ത്രി മൗനം പാലിച്ചു. അതിവേഗം പുരോഗതി നേടാൻ രാജ്യം ആഗ്രഹിക്കുന്നുവെന്നു മോദി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ സാന്പത്തിക വളർച്ച വേഗത്തിലാക്കാനാകും. വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇതിലൂടെ കഴിയും. ടെലികോം വികസനത്തിനുള്ള പുതിയ പിഎൽഐ പദ്ധതി (പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസന്റീവ് സ്കീം) സംസ്ഥാനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ പുരോഗതിയുടെ അടിസ്ഥാനം സഹകരണ ഫെഡറലിസമാണ്. ഇതു കൂടുതൽ അർഥവത്താക്കാനായി മത്സര സഹകരണ ഫെഡറലിസത്തിലേക്കു നീങ്ങണമെന്നു മോദി അഭിപ്രായപ്പെട്ടു. കേന്ദ്രവും സംസ്ഥാനങ്ങളും സഹകരണം മെച്ചപ്പെടുത്തണമെന്നും മോദി നിർദേശിച്ചു. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകൾക്കു അനാവശ്യ വിവാദങ്ങളില്ലാതെ പ്രവർത്തിക്കുന്ന സാഹചര്യം ഉണ്ടായാലേ വികസനം സാധ്യമാകൂവെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് പറഞ്ഞു.
ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യത്തിനായി സ്വകാര്യ മേഖലയ്ക്കു സർക്കാരുകളുടെ പിന്തുണ ഉറപ്പാക്കണം. വിദേശ നിക്ഷേപം തേടാനുള്ള പ്രധാന മാർഗമെന്ന നിലയിൽ സ്വകാര്യമേഖലയ്ക്കു സഹായം നൽകണം. കോർപറേറ്റ് നികുതി കുറച്ചതിന്റെ നേട്ടം വ്യവസായികൾ പ്രയോജനപ്പെടുത്തണം. ഇന്ത്യയിലെ സർക്കാർ നിയന്ത്രണങ്ങൾ കുറയ്ക്കുകയും ബിസിനസ് എളുപ്പമാക്കുകയും വേണം. സ്റ്റാർട്ടപ്പുകൾക്കും ചെറുകിട ഇടത്തരം വ്യവസായങ്ങൾക്കും (എംഎസ്എംഇ) ഉത്തേജനം നൽകേണ്ടതുണ്ട്- മോദി ചൂണ്ടിക്കാട്ടി.
കോവിഡിന് ശേഷമുള്ള സാന്പത്തിക മാന്ദ്യത്തിൽ നിന്നു രാജ്യത്തെ രക്ഷിക്കാൻ കാർഷിക മേഖലയിലെ സാധ്യതകൾ കൂടുതൽ ഉപയോഗപ്പെടുത്തണം. കോവിഡ് കാലഘട്ടത്തിൽ പോലും ഇന്ത്യയുടെ കാർഷിക മേഖലയിലെ കയറ്റുമതിയിൽ വർധനയുണ്ടായി. കാർഷികോത്പന്നങ്ങളുടെ പാഴാക്കൽ കഴിയുന്നത്ര കുറയ്ക്കണം. സംഭരണത്തിലും സംസ്കരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നു മോദി പറഞ്ഞു.
കാർഷിക രാജ്യമെന്നു വിളിച്ചിട്ടും 65,000-70,000 കോടി ടണ്‍ ഭക്ഷ്യ എണ്ണ വിദേശത്തുനിന്നു കൊണ്ടുവരുന്നു. ഇത് അവസാനിപ്പിക്കണം. കർഷകരുടെ അക്കൗണ്ടിലേക്കു പണമെത്തിക്കാവുന്ന രീതിയിൽ പദ്ധതികൾ തയാറക്കണം- പ്രധാനമന്ത്രി പറഞ്ഞു.
സമുദ്രോത്പന്ന കയറ്റുമതിക്കു പരിധിയില്ലാത്ത അവസരങ്ങളുണ്ട്. തീരദേശ സംസ്ഥാനങ്ങൾ ഇതിനായി എന്തുകൊണ്ടാണ് കൂടുതൽ സംരംഭങ്ങൾ ആരംഭിക്കാത്തതെന്നു പ്രധാനമന്ത്രി ചോദിച്ചു. കൃഷി, അടിസ്ഥാന സൗകര്യങ്ങൾ, ഉത്പാദനം, മാനവ വിഭവശേഷീ വികസനം, താഴെത്തട്ടിലുള്ള സേവന വിതരണം, ആരോഗ്യം, പോഷണം എന്നിവ യോഗത്തിൽ ചർച്ച ചെയ്തു.
മമത, അമരീന്ദർ, കേജരിവാൾ വിട്ടുനിന്നു
ന്യൂഡൽഹി: വീഡിയോ കോണ്‍ഫറൻസിംഗിലൂടെ രാഷ്ട്രപതി ഭവനിൽ ഇന്നലെ നടന്ന നീതി ആയോഗ് ഗവേണിംഗ് കൗണ്‍സിൽ യോഗത്തിൽ നിന്നു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും വിട്ടുനിന്നു. എന്നാൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പങ്കെടുത്തു. സംസ്ഥാനങ്ങൾക്കു വേണ്ടി മുഖ്യമന്ത്രിമാരോ, ഉപമുഖ്യമന്ത്രിമാരോ മാത്രം ചർച്ചകളിൽ സംസാരിച്ചാൽ മതിയെന്നു പ്രധാനമന്ത്രി നിർദേശിച്ചിരുന്നു. സാന്പത്തിക അധികാരമില്ലാത്ത നീതി ആയോഗ് ഗവേണിംഗ് കൗണ്‍സിൽ ഉപയോഗശൂന്യമാണെന്നു മമത ബാനർജി കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, ഉദ്ധവ് താക്കറെ, നിതീഷ് കുമാർ, അശോക് ഗെഹ്ലോട്ട്, യോഗി ആദിത്യനാഥ്, ശിവരാജ് സിംഗ് ചൗഹാൻ തുടങ്ങിയവർ പങ്കെടുത്തു. ജമ്മു കാഷ്മീരിനു പുറമേ ലഡാക്കിന്റെ പ്രതിനിധി നീതി ആയോഗ് യോഗത്തിൽ ആദ്യമായി പങ്കാളിയായി. കേന്ദ്രമന്ത്രിമാർ, നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ, സിഇഒ അമിതാഭ് കാന്ത് തുടങ്ങിയവരും പങ്കെടുത്തു.
ജോർജ് കള്ളിവയലിൽ