പോർട്ടോ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ ജയപ്രതീക്ഷയുമായി പോർച്ചുഗലിലെത്തിയ ഇറ്റാലിയൻ വന്പന്മാരായ യുവന്റസിനു ഞെട്ടലോടെ മടക്കം.
ആദ്യപാദ പ്രീക്വാർട്ടറിൽ പോർട്ടോ 2-1ന് യുവെയെ കീഴടക്കി. പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയെ അടക്കം പിടിച്ചുകെട്ടിയായിരുന്നു പോർട്ടോയുടെ ജയം. മെഹ്ദി തറേമിയിലൂടെ രണ്ടാം മിനിറ്റിൽ പോർട്ടോ മുന്നിൽ കടന്നു. മൂസ മരേഗ (46’) ആതിഥേയരുടെ ലീഡ് ഉയർത്തി. 82-ാം മിനിറ്റിൽ ഫെഡെറിക്കോ ചീസയിലൂടെ ഒരു ഗോൾ മടക്കി യുവെ കളംവിട്ടു.
ചാന്പ്യൻസ് ലീഗ് ചരിത്രത്തിൽ എഫ്സി പോർട്ടോ യുവന്റസിനെ തോൽപ്പിക്കുന്നത് ഇതാദ്യം.
ഹാലണ്ട് മിന്നിച്ചു
സെവിയ്യയിൽ നടന്ന മത്സരത്തിൽ ജർമൻ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ടിനു ജയം, 3-2. യുവ താരം എർലിംഗ് ഹാലണ്ടിന്റെ (27’, 43’) ഇരട്ട ഗോളാണ് ഡോർട്ട്മുണ്ടിനു ജയമൊരുക്കിയത്. മുഹമ്മദ് ദാഹൂദിന്റെ (19’) വകയായിരുന്നു മറ്റൊരു ഗോൾ. സുസൊ (7’), ലൂക്ക് ഡി ജോംഗ് (84’) എന്നിവരായിരുന്നു സെവിയ്യയുടെ ഗോൾ നേട്ടക്കാർ.
സ്പാനിഷ് ക്ലബ്ബുകൾക്കെതിരേ ഡോർട്ട്മുണ്ട് നേടുന്ന രണ്ടാമത്തെ മാത്രം ജയമാണിത്. 1996-97ൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരേയായിരുന്നു ആദ്യജയം. ആ സീസണിൽ കിരീടം നേടിയത് ഡോർട്ട്മുണ്ട് ആയിരുന്നു.
യുവെ ഞെട്ടി
12:52 AM Feb 19, 2021 | Deepika.com