വാഷിംഗ്ടണ്‍: നാസയുടെ ചൊവ്വാ ദൗത്യം പെഴ്സിവിയറൻസ് റോവർ ലക്ഷ്യത്തിലേക്ക്. ഏഴു മാസത്തെ യാത്രയ്ക്കുശേഷം പെഴ്സിവിയറൻസ് റോവർ ഇന്ന് (വെള്ളി) പുലർച്ചെ 2.20 ന് ലാൻഡിംഗ് ശ്രമമാരംഭിക്കും. ചൊവ്വായുടെ ഗുരുത്വാകർഷണ ബലത്തിൽ പ്രവേശിക്കുന്ന റോവർ ഏഴു മിനിറ്റ് സമയം കൊണ്ടാണ് ലാൻഡിംഗ് നടത്തുക.
ലാൻഡിംഗ്
ചൊവ്വായുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്പോൾ 20,000 കിലോമീറ്റാണ് പേടകത്തിന്റെ വേഗം. ലാൻഡിംഗിനുള്ള ഈ ഏഴ് മിനിറ്റ് നിർണായകമാണ്. പാരച്യൂട്ടുകൾ ഉപയോഗിച്ച് പേടകത്തിന്റെ വേഗം കുറച്ച് റോവർ ലാൻഡിംഗ് നടത്തും. പെഴ്സിവിയറൻസ് റോവറും ഇൻജെന്യുറ്റി എന്നു പേരിട്ടിരിക്കുന്ന ചെറു ഹെലികോപ്റ്ററുമാണ് ദൗത്യത്തിലുള്ളത്. മറ്റൊരു ഗ്രഹത്തിൽ ഹെലികോപ്റ്റർ പറത്തുന്ന ആദ്യ ദൗത്യമാണിത്. 2020 ജൂലൈ 30 ന് അറ്റ്ലസ് 5 റോക്കറ്റിലാണു പെഴ്സിവിയറൻസ് വിക്ഷേപിച്ചത്.
ജെസീറോ ക്രേറ്റർ
ചൊവ്വായുടെ വടക്കൻ മേഖലയിലുള്ള ജെസീറോ ക്രേറ്ററിലാണു ലാൻഡിംഗ് നടത്തുക. പേടകം ലാൻഡ് ചെയ്യുന്ന പ്രദേശത്ത് കാലാവസ്ഥ അനുകൂലമാണെന്നും ലാൻഡിംഗ് സമയത്ത് എന്തു സംഭവിക്കുമെന്നു പറയാൻ സാധിക്കില്ലെന്നും നാസ അറിയിച്ചു. അന്‍പതു ശതമാനം ചൊവ്വാ ദൗത്യങ്ങളും പരാജയമാണെന്ന കണക്കും ശാസ്ത്രജ്ഞരെ ഭയപ്പെടുത്തുന്നു. പേടകം ലാൻഡ് ചെയ്തു 11 മിനിറ്റിനുശേഷം മാത്രമേ ദൗത്യം വിജയകരമായിരുന്നുള്ളൂ എന്ന് ഭൂമിയിൽ അറിയാൻ സാധിക്കൂ.
ഒരാഴ്ചയ്ക്കുള്ളിൽ ചൊവ്വയിലെത്തുന്ന മൂന്നാമത്തെ ദൗത്യമാണിത്. യുഎഇയുടെയും ചൈനയുടെയും ഉപഗ്രഹങ്ങൾ ചൊവ്വായെ വലയം വയ്ക്കുന്നുണ്ട്. ഭൂമിയുടെ ഏറ്റവുമടുത്ത് ചൊവ്വ വന്ന ജൂലൈയിലാണ് മൂന്ന് പദ്ധതികളും വിക്ഷേപിച്ചത്. ഇതുവരെ ഒന്‍പത് ഉപഗ്രഹങ്ങൾ മാത്രമേ വിജയകരമായി ചൊവ്വയിൽ ലാൻഡ് ചെയ്തിട്ടുള്ളൂ. ഒന്‍പതും യുഎസ് വിക്ഷേപിച്ചവയാണ്.
റോവർ
ഒരു ചെറുകാറിന്റെ വലുപ്പമുള്ള പെഴ്സിവിയറൻസ് റോവർ ചൊവ്വയിൽ ജീവൻ നിലനിന്നിരുന്നോയെന്ന് പഠനം നടത്തും. 350 കോടി വർഷം മുന്‍പ് ജലം നിറഞ്ഞ നദികളും തടാകവും ജെസീറോയിൽ ഉണ്ടായിരുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് ഏഴ് അടി താഴ്ചയിൽ ഖനനം നടത്തി പേടകം മണ്ണ്, പാറ സാന്പിളുകൾ ശേഖരിക്കും. 2031 ൽ സാന്പിളുമായി പേടകം ഭൂമിയിൽ മടങ്ങിയെത്തും.
പരീക്ഷണത്തിനുള്ള ഏഴ് ഉപഗ്രഹങ്ങളും 23 കാമറകളും രണ്ട് മൊക്രോഫോണും പേടകത്തിലുണ്ട്. ആറ്റിറ്റ്യൂഡ് കണ്ട്രോൾ സിസ്റ്റം ടെറെയ്ൻ റിലേറ്റീവ് നാവിഗേഷൻ എന്ന പെഴ്സിവിയറൻസിലെ ഗതിനിർണയ സംവിധാനം വികസിപ്പിച്ചെടുത്ത സംഘത്തിനു നേതൃത്വം നൽകിയത് ഇന്ത്യൻ വംശജയായ ഡോ. സ്വാതി മോഹൻ ആണ്.
ലാൻഡിംഗ്
ചൊവ്വായുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്പോൾ 20,000 കിലോമീറ്റാണ് പേടകത്തിന്റെ വേഗം. ലാൻഡിംഗിനുള്ള ഈ ഏഴ് മിനിറ്റ് നിർണായകമാണ്. പാരച്യൂട്ടുകൾ ഉപയോഗിച്ച് പേടകത്തിന്റെ വേഗം കുറച്ച് റോവർ ലാൻഡിംഗ് നടത്തും. പെഴ്സിവിയറൻസ് റോവറും ഇൻജെന്യുറ്റി എന്നു പേരിട്ടിരിക്കുന്ന ചെറു ഹെലികോപ്റ്ററുമാണ് ദൗത്യത്തിലുള്ളത്. മറ്റൊരു ഗ്രഹത്തിൽ ഹെലികോപ്റ്റർ പറത്തുന്ന ആദ്യ ദൗത്യമാണിത്. 2020 ജൂലൈ 30 ന് അറ്റ്ലസ് 5 റോക്കറ്റിലാണു പെഴ്സിവിയറൻസ് വിക്ഷേപിച്ചത്.
ജെസീറോ ക്രേറ്റർ
ചൊവ്വായുടെ വടക്കൻ മേഖലയിലുള്ള ജെസീറോ ക്രേറ്ററിലാണു ലാൻഡിംഗ് നടത്തുക. പേടകം ലാൻഡ് ചെയ്യുന്ന പ്രദേശത്ത് കാലാവസ്ഥ അനുകൂലമാണെന്നും ലാൻഡിംഗ് സമയത്ത് എന്തു സംഭവിക്കുമെന്നു പറയാൻ സാധിക്കില്ലെന്നും നാസ അറിയിച്ചു. അന്‍പതു ശതമാനം ചൊവ്വാ ദൗത്യങ്ങളും പരാജയമാണെന്ന കണക്കും ശാസ്ത്രജ്ഞരെ ഭയപ്പെടുത്തുന്നു. പേടകം ലാൻഡ് ചെയ്തു 11 മിനിറ്റിനുശേഷം മാത്രമേ ദൗത്യം വിജയകരമായിരുന്നുള്ളൂ എന്ന് ഭൂമിയിൽ അറിയാൻ സാധിക്കൂ.
ഒരാഴ്ചയ്ക്കുള്ളിൽ ചൊവ്വയിലെത്തുന്ന മൂന്നാമത്തെ ദൗത്യമാണിത്. യുഎഇയുടെയും ചൈനയുടെയും ഉപഗ്രഹങ്ങൾ ചൊവ്വായെ വലയം വയ്ക്കുന്നുണ്ട്. ഭൂമിയുടെ ഏറ്റവുമടുത്ത് ചൊവ്വ വന്ന ജൂലൈയിലാണ് മൂന്ന് പദ്ധതികളും വിക്ഷേപിച്ചത്. ഇതുവരെ ഒന്‍പത് ഉപഗ്രഹങ്ങൾ മാത്രമേ വിജയകരമായി ചൊവ്വയിൽ ലാൻഡ് ചെയ്തിട്ടുള്ളൂ. ഒന്‍പതും യുഎസ് വിക്ഷേപിച്ചവയാണ്.
റോവർ
ഒരു ചെറുകാറിന്റെ വലുപ്പമുള്ള പെഴ്സിവിയറൻസ് റോവർ ചൊവ്വയിൽ ജീവൻ നിലനിന്നിരുന്നോയെന്ന് പഠനം നടത്തും. 350 കോടി വർഷം മുന്‍പ് ജലം നിറഞ്ഞ നദികളും തടാകവും ജെസീറോയിൽ ഉണ്ടായിരുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് ഏഴ് അടി താഴ്ചയിൽ ഖനനം നടത്തി പേടകം മണ്ണ്, പാറ സാന്പിളുകൾ ശേഖരിക്കും. 2031 ൽ സാന്പിളുമായി പേടകം ഭൂമിയിൽ മടങ്ങിയെത്തും.
പരീക്ഷണത്തിനുള്ള ഏഴ് ഉപഗ്രഹങ്ങളും 23 കാമറകളും രണ്ട് മൊക്രോഫോണും പേടകത്തിലുണ്ട്. ആറ്റിറ്റ്യൂഡ് കണ്ട്രോൾ സിസ്റ്റം ടെറെയ്ൻ റിലേറ്റീവ് നാവിഗേഷൻ എന്ന പെഴ്സിവിയറൻസിലെ ഗതിനിർണയ സംവിധാനം വികസിപ്പിച്ചെടുത്ത സംഘത്തിനു നേതൃത്വം നൽകിയത് ഇന്ത്യൻ വംശജയായ ഡോ. സ്വാതി മോഹൻ ആണ്.