യാങ്കോൺ: പട്ടാളം ഭരണം പിടിച്ചെടുത്ത മ്യാൻമറിൽ പ്രതിഷേധം കനക്കുന്നു. രാജ്യത്തെ പ്രധാനനഗരമായ യാങ്കോണിൽ ചൊവ്വാഴ്ച കനത്ത പ്രതിഷേധം നടന്നെന്നും സൈന്യം ഇതു തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചെന്നും യുഎൻ പ്രതിനിധി ടോം ആൻഡ്രൂസ് യുഎൻ മനുഷ്യാവകാശ കമ്മീഷന്റെ ജനീവ ഹെഡ്ക്വാർട്ടേഴ്സിനെ അറിയിച്ചു. സൈനികനീക്കം സൂചിപ്പിക്കുന്നത് മുൻ കാലങ്ങളിൽ നടത്തിയ കൂട്ടക്കൊലയെയും വൻതോതിലുള്ള അറസ്റ്റിനെയുമാണെന്ന് അദ്ദേഹം ഹെഡ്ക്വാർട്ടേഴ്സിനെ ധരിപ്പിച്ചിട്ടുണ്ട്.
അഞ്ചു പേരിൽ കൂടുതൽ കൂട്ടംകൂടരുതെന്ന് പട്ടാളം ഉത്തരവ് പുറപ്പെടുവിച്ചു. യാങ്കോൺ, മാൻഡലേയിൽ, തലസ്ഥാനമായ നായ്പിഡോ നഗരങ്ങളിൽ പ്രതിഷേധം തടയുന്നതിനാണ് പുതിയ ഉത്തരവ്. രാജ്യത്തിന്റെയും യുവജനങ്ങളുടെയും ഭാവി തകർത്ത പട്ടാള ഭരണകൂടത്തിനു നമ്മുടെ ശക്തി കാണിക്കാൻ, വൻ ജനാവലിയായി മാർച്ച് ചെയ്യാമെന്ന് ഓംഗ് സാൻ സൂചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രാറ്റിക് പാർട്ടി വക്താവ് കി തോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ജനാധിപത്യ നേതാവ് സൂചിയെയും പ്രസിഡന്റ് വിൻ മിന്റിനെയും പട്ടാള ഭരണകൂടം വീട്ടു തടങ്കലിലാക്കിയിരിക്കുകയാണ്.
പട്ടാളം ഭരണം അട്ടിമറിച്ചിട്ടില്ലെന്നും വോട്ടെടുപ്പ് നടത്തി വിജയികൾക്ക് അധികാരം കൈമാറുമെന്നും ബ്രിഗേഡിയർ ജനറൽ ചൊവ്വാഴ്ച പത്രസമ്മേളനം നടത്തി പറഞ്ഞിരുന്നു. പത്രസമ്മേളനത്തെ സൂചിയുടെ പാർട്ടി തള്ളി.
അഞ്ചു പേരിൽ കൂടുതൽ കൂട്ടംകൂടരുതെന്ന് പട്ടാളം ഉത്തരവ് പുറപ്പെടുവിച്ചു. യാങ്കോൺ, മാൻഡലേയിൽ, തലസ്ഥാനമായ നായ്പിഡോ നഗരങ്ങളിൽ പ്രതിഷേധം തടയുന്നതിനാണ് പുതിയ ഉത്തരവ്. രാജ്യത്തിന്റെയും യുവജനങ്ങളുടെയും ഭാവി തകർത്ത പട്ടാള ഭരണകൂടത്തിനു നമ്മുടെ ശക്തി കാണിക്കാൻ, വൻ ജനാവലിയായി മാർച്ച് ചെയ്യാമെന്ന് ഓംഗ് സാൻ സൂചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രാറ്റിക് പാർട്ടി വക്താവ് കി തോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ജനാധിപത്യ നേതാവ് സൂചിയെയും പ്രസിഡന്റ് വിൻ മിന്റിനെയും പട്ടാള ഭരണകൂടം വീട്ടു തടങ്കലിലാക്കിയിരിക്കുകയാണ്.
പട്ടാളം ഭരണം അട്ടിമറിച്ചിട്ടില്ലെന്നും വോട്ടെടുപ്പ് നടത്തി വിജയികൾക്ക് അധികാരം കൈമാറുമെന്നും ബ്രിഗേഡിയർ ജനറൽ ചൊവ്വാഴ്ച പത്രസമ്മേളനം നടത്തി പറഞ്ഞിരുന്നു. പത്രസമ്മേളനത്തെ സൂചിയുടെ പാർട്ടി തള്ളി.