യാങ്കോൺ: മ്യാൻമറിൽ സൈനികഭരണകൂടത്തിനെതിരേയുള്ള പ്രക്ഷോഭം അടിച്ചമർത്താൻ ഉരുക്കുമുഷ്ടിയുമായി സൈന്യം. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മാൻഡലേയിലെ മ്യാൻമർ ഇക്കണോമിക് ബാങ്കിനു മുന്നിൽ പ്രതിഷേധിച്ച പതിനായിരത്തോളം വരുന്ന ജനക്കൂട്ടത്തെ നേരിടാൻ പത്ത് ട്രക്ക് നിറയെ സൈനികരും പോലീസുകാരുമാണ് എത്തിയത്.
ട്രക്കിൽ നിന്ന് ഇറങ്ങുംമുന്പേ സൈനികർ പ്രക്ഷോഭകാരികൾക്കുനേരെ കവണ ഉപയോഗിച്ച് ആക്രമണം തുടങ്ങിയിരുന്നുവെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ ഒരു ഫോട്ടോഗ്രാഫർ വെളിപ്പെടുത്തി. തുടർന്ന് വടി ഉപയോഗിച്ച് പ്രക്ഷോഭകാരികളെ തുരത്തി. ചിതറിയോടിയവരെ നേരിടാൻ കവണയും ഉപയോഗിച്ചു. വെടിവയ്ക്കുമെന്ന ഭീതിപരത്താൻ ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു. ജനക്കൂട്ടത്തിനുനേരെ റബർബുള്ളറ്റ് പ്രയോഗിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏതാനും പേർക്ക് പരിക്കറ്റതായും റിപ്പോർട്ടുകളുണ്ട്.
സൈനികഭരണകൂടത്തിനെതിരേയുള്ള പ്രതിഷേധത്തിൽ പങ്കാളിയായ ഹൈസ്കൂൾ വിദ്യാർഥികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നായ്പിഡോയിൽ ജനം പോലീസ് സ്റ്റേഷൻ വളഞ്ഞു. 13 നും 16 നും ഇടയിലുള്ള വിദ്യാർഥികളാണു പിടിയിലായതെന്ന് പോലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട ഒരു വിദ്യാർഥി പറഞ്ഞു. സമാധാനപരമായി പ്രതിഷേധിക്കുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നുവെന്നും വിദ്യാർഥി പറഞ്ഞു.എത്ര കുട്ടികൾ പോലീസ് പിടിയിലുണ്ടെന്ന് വ്യക്തമല്ലെങ്കിലും 20 നും 40 നും ഇടയിൽ പേർ പിടിയിലായിട്ടുണ്ടെന്നാണു സൂചന. ജനാധിപത്യ നേതാവ് ഓംഗ് സാൻ സൂചിയുടെ വീട്ടുതടങ്കൽ നീട്ടി തിങ്കളാഴ്ച സൈനികഭരണകൂടം ഉത്തരവിട്ടിരുന്നു. റിമാൻഡ് കാലാവധി അവസാനിച്ചു എന്നതിനൊപ്പം സൂചിയെ സ്വതന്ത്രയാക്കണമെന്ന ആവശ്യവും സമരക്കാർ ഉന്നയിക്കുന്നതിനാൽ കടുത്ത നടപടികളിലേക്ക് സൈന്യം നീങ്ങുകയാണ്.
സൂചിയുടെ ഹർജിയിൽ വാദം നീട്ടി
യാങ്കോൺ: പട്ടാളഭരണകൂടം ചുമത്തിയ വീട്ടുതടങ്കലിനെതിരേ മ്യാൻമറിലെ ജനാധിപത്യ നേതാവ് ഓംഗ് സാൻ സൂചി നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് കോടതി നാളത്തേക്കു മാറ്റി. ഇതോടെ 17 വരെ സൂചി വീട്ടുതടങ്കലിൽ തുടരുമെന്ന് ഉറപ്പായി.
വാർത്താവിനിമയത്തിനുള്ള സംവിധാനം അനധികൃതമായി രാജ്യത്തേക്ക് കടത്തിയെന്നാണ് സൂചിക്കെതിരേയുള്ള കുറ്റം. വീട്ടുതടങ്കൽ കാലാവധി ഇന്നലെ അവസാനിച്ചെങ്കിലും സൈനികഭരണകൂടം അത് നീട്ടുകയും ചെയ്തു.
ട്രക്കിൽ നിന്ന് ഇറങ്ങുംമുന്പേ സൈനികർ പ്രക്ഷോഭകാരികൾക്കുനേരെ കവണ ഉപയോഗിച്ച് ആക്രമണം തുടങ്ങിയിരുന്നുവെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ ഒരു ഫോട്ടോഗ്രാഫർ വെളിപ്പെടുത്തി. തുടർന്ന് വടി ഉപയോഗിച്ച് പ്രക്ഷോഭകാരികളെ തുരത്തി. ചിതറിയോടിയവരെ നേരിടാൻ കവണയും ഉപയോഗിച്ചു. വെടിവയ്ക്കുമെന്ന ഭീതിപരത്താൻ ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു. ജനക്കൂട്ടത്തിനുനേരെ റബർബുള്ളറ്റ് പ്രയോഗിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏതാനും പേർക്ക് പരിക്കറ്റതായും റിപ്പോർട്ടുകളുണ്ട്.
സൈനികഭരണകൂടത്തിനെതിരേയുള്ള പ്രതിഷേധത്തിൽ പങ്കാളിയായ ഹൈസ്കൂൾ വിദ്യാർഥികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നായ്പിഡോയിൽ ജനം പോലീസ് സ്റ്റേഷൻ വളഞ്ഞു. 13 നും 16 നും ഇടയിലുള്ള വിദ്യാർഥികളാണു പിടിയിലായതെന്ന് പോലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട ഒരു വിദ്യാർഥി പറഞ്ഞു. സമാധാനപരമായി പ്രതിഷേധിക്കുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നുവെന്നും വിദ്യാർഥി പറഞ്ഞു.എത്ര കുട്ടികൾ പോലീസ് പിടിയിലുണ്ടെന്ന് വ്യക്തമല്ലെങ്കിലും 20 നും 40 നും ഇടയിൽ പേർ പിടിയിലായിട്ടുണ്ടെന്നാണു സൂചന. ജനാധിപത്യ നേതാവ് ഓംഗ് സാൻ സൂചിയുടെ വീട്ടുതടങ്കൽ നീട്ടി തിങ്കളാഴ്ച സൈനികഭരണകൂടം ഉത്തരവിട്ടിരുന്നു. റിമാൻഡ് കാലാവധി അവസാനിച്ചു എന്നതിനൊപ്പം സൂചിയെ സ്വതന്ത്രയാക്കണമെന്ന ആവശ്യവും സമരക്കാർ ഉന്നയിക്കുന്നതിനാൽ കടുത്ത നടപടികളിലേക്ക് സൈന്യം നീങ്ങുകയാണ്.
സൂചിയുടെ ഹർജിയിൽ വാദം നീട്ടി
യാങ്കോൺ: പട്ടാളഭരണകൂടം ചുമത്തിയ വീട്ടുതടങ്കലിനെതിരേ മ്യാൻമറിലെ ജനാധിപത്യ നേതാവ് ഓംഗ് സാൻ സൂചി നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് കോടതി നാളത്തേക്കു മാറ്റി. ഇതോടെ 17 വരെ സൂചി വീട്ടുതടങ്കലിൽ തുടരുമെന്ന് ഉറപ്പായി.
വാർത്താവിനിമയത്തിനുള്ള സംവിധാനം അനധികൃതമായി രാജ്യത്തേക്ക് കടത്തിയെന്നാണ് സൂചിക്കെതിരേയുള്ള കുറ്റം. വീട്ടുതടങ്കൽ കാലാവധി ഇന്നലെ അവസാനിച്ചെങ്കിലും സൈനികഭരണകൂടം അത് നീട്ടുകയും ചെയ്തു.