ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ നടന്ന അക്രമങ്ങൾക്കു പിന്നാലെ കാർഷിക നിയമങ്ങൾക്കെതിരേ ഗാസിപ്പൂരിൽ നടത്തിവന്ന സമരത്തിൽ നിന്ന് രണ്ട് കർഷക സംഘടനകൾ പിൻവാങ്ങി. ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്തുമായി ഒത്തു പോകാൻ കഴിയില്ലെന്നു പറഞ്ഞാണ് പിൻവാങ്ങുന്നതെന്ന് ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ ഓർഡിനേഷൻ കമ്മിറ്റി മുൻ കണ്വീനറും രാഷ്ട്രീയ കിസാൻ മസ്ദൂർ സംഘടൻ പ്രസിഡന്റുമായ സർദാർ വി.എം. സിംഗ് പറഞ്ഞു.
എന്നാൽ, സമരത്തിൽ നിന്നു പിന്മാറുന്നതായി പ്രഖ്യാപിക്കാൻ വി.എം സിംഗിന് അധികാരമില്ലെന്ന് എഐകെഎസ്സിസി ദേശീയ ജനറൽ സെക്രട്ടറി അവിക് സാഹ പറഞ്ഞു. സംഘടന സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനു പിന്നാലെ തന്റെ പ്രസ്താവന തിരുത്തി രാഷ്ട്രീയ കിസാൻ മസ്ദൂർ സംഘടൻ മാത്രമാണ് സമരത്തിൽ നിന്നു പിന്മാറുന്നതെന്ന് വ്യക്തമാക്കി. സമരത്തിൽ നിന്നു പിൻവാങ്ങുന്നു. പക്ഷേ, സമരം തുടരുമെന്നും ഇപ്പോഴത്തെ രീതിയിലായിരിക്കില്ല എന്നുമാണ് വി.എം. സിംഗ് പറഞ്ഞത്. അതിനു പിന്നാലെ ഡൽഹി അതിർത്തിയിൽ സമരം ചെയ്തിരുന്ന ഭാരതീയ കിസാൻ യൂണിയൻ (ഭാനു) നേതാവ് താക്കൂർ ഭാനു പ്രതാപ് സിംഗും സമരത്തിൽ നിന്നു പിൻവാങ്ങുകയാണെന്ന് പ്രഖ്യാപിച്ചു. റിപ്പബ്ലിക് ദിനത്തിൽ നടന്ന സംഭവങ്ങളിൽ അതീവ ഖേദമുണ്ടെന്നും സമരത്തിൽ നിന്നു പിന്മാറുകയാണെന്നുമാണ് ഭാനു പ്രതാപ് സിംഗ് പറഞ്ഞത്.
ഈ രണ്ടു സംഘടനകളും ഡൽഹി അതിർത്തികളായ സിംഗ്, തിക്രി അതിർത്തികളിൽ സമരം ചെയ്യുന്ന സുപ്രധാന കർഷക സംഘടനകളുടെ ഭാഗമല്ല. കർഷക സംഘടനകളുടെ സംയുക്ത സമിതിയായ കിസാൻ സംയുക്ത മോർച്ചയുടെ ഭാഗമായി സമരം ചെയ്യുന്നവരുമല്ല ഇവർ.
താങ്ങുവിലയ്ക്കുവേണ്ടി സമരത്തിനു വന്നവരാണു തങ്ങൾ. അക്രമം തങ്ങളുടെ രീതിയല്ല.
പ്രതിഷേധത്തിനിടെ അക്രമത്തിന് പ്രേരിപ്പിച്ചവർ ശിക്ഷിക്കപ്പെടുക തന്നെ വേണം. റിപ്പബ്ലിക് ദിനത്തിൽ സംഭവിച്ച അക്രമങ്ങളെ പാടേ അപലപിക്കുന്നു. ട്രാക്ടർ റാലിയുടെ റൂട്ട് മാറ്റി പോയവർ ശിക്ഷിക്കപ്പെടേണ്ടവർ തന്നെയാണ്. സമരത്തെ തകർക്കാൻ ശ്രമിക്കുന്നവർക്കൊപ്പം തുടരാനാകില്ല. മറ്റു ലക്ഷ്യങ്ങൾ വച്ചു സമരം ചെയ്യുന്നവർക്ക് ഒപ്പം ഇരിക്കാനാകില്ല. അതിനാൽ സമരത്തിൽ നിന്നു പിൻവാങ്ങുകയാണെന്നു വി.എം സിംഗ് പറഞ്ഞു.
എന്നാൽ, സമരത്തിൽ നിന്നു പിന്മാറുന്നതായി പ്രഖ്യാപിക്കാൻ വി.എം സിംഗിന് അധികാരമില്ലെന്ന് എഐകെഎസ്സിസി ദേശീയ ജനറൽ സെക്രട്ടറി അവിക് സാഹ പറഞ്ഞു. സംഘടന സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനു പിന്നാലെ തന്റെ പ്രസ്താവന തിരുത്തി രാഷ്ട്രീയ കിസാൻ മസ്ദൂർ സംഘടൻ മാത്രമാണ് സമരത്തിൽ നിന്നു പിന്മാറുന്നതെന്ന് വ്യക്തമാക്കി. സമരത്തിൽ നിന്നു പിൻവാങ്ങുന്നു. പക്ഷേ, സമരം തുടരുമെന്നും ഇപ്പോഴത്തെ രീതിയിലായിരിക്കില്ല എന്നുമാണ് വി.എം. സിംഗ് പറഞ്ഞത്. അതിനു പിന്നാലെ ഡൽഹി അതിർത്തിയിൽ സമരം ചെയ്തിരുന്ന ഭാരതീയ കിസാൻ യൂണിയൻ (ഭാനു) നേതാവ് താക്കൂർ ഭാനു പ്രതാപ് സിംഗും സമരത്തിൽ നിന്നു പിൻവാങ്ങുകയാണെന്ന് പ്രഖ്യാപിച്ചു. റിപ്പബ്ലിക് ദിനത്തിൽ നടന്ന സംഭവങ്ങളിൽ അതീവ ഖേദമുണ്ടെന്നും സമരത്തിൽ നിന്നു പിന്മാറുകയാണെന്നുമാണ് ഭാനു പ്രതാപ് സിംഗ് പറഞ്ഞത്.
ഈ രണ്ടു സംഘടനകളും ഡൽഹി അതിർത്തികളായ സിംഗ്, തിക്രി അതിർത്തികളിൽ സമരം ചെയ്യുന്ന സുപ്രധാന കർഷക സംഘടനകളുടെ ഭാഗമല്ല. കർഷക സംഘടനകളുടെ സംയുക്ത സമിതിയായ കിസാൻ സംയുക്ത മോർച്ചയുടെ ഭാഗമായി സമരം ചെയ്യുന്നവരുമല്ല ഇവർ.
താങ്ങുവിലയ്ക്കുവേണ്ടി സമരത്തിനു വന്നവരാണു തങ്ങൾ. അക്രമം തങ്ങളുടെ രീതിയല്ല.
പ്രതിഷേധത്തിനിടെ അക്രമത്തിന് പ്രേരിപ്പിച്ചവർ ശിക്ഷിക്കപ്പെടുക തന്നെ വേണം. റിപ്പബ്ലിക് ദിനത്തിൽ സംഭവിച്ച അക്രമങ്ങളെ പാടേ അപലപിക്കുന്നു. ട്രാക്ടർ റാലിയുടെ റൂട്ട് മാറ്റി പോയവർ ശിക്ഷിക്കപ്പെടേണ്ടവർ തന്നെയാണ്. സമരത്തെ തകർക്കാൻ ശ്രമിക്കുന്നവർക്കൊപ്പം തുടരാനാകില്ല. മറ്റു ലക്ഷ്യങ്ങൾ വച്ചു സമരം ചെയ്യുന്നവർക്ക് ഒപ്പം ഇരിക്കാനാകില്ല. അതിനാൽ സമരത്തിൽ നിന്നു പിൻവാങ്ങുകയാണെന്നു വി.എം സിംഗ് പറഞ്ഞു.