ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ തലസ്ഥാനത്തെയും രാജ്യത്തെയും ഞെട്ടിച്ചു കൊണ്ടാണ് ചെങ്കോട്ടയിലേക്കു പ്രതിഷേധക്കാർ ഇരച്ചു കയറിയത്. കർഷകസംഘടനകളുടെ സംയുക്ത സമിതിയും ഡൽഹി പോലീസും തമ്മിൽ ട്രാക്ടർ റാലിയുടെ റൂട്ട് സംബന്ധിച്ച് മുൻധാരണ ഉണ്ടാക്കിയിരുന്നു. ഡൽഹി അതിർത്തികളിൽ നിന്നു ഡൽഹി ഔട്ടർ റിംഗ് റോഡ് ചുറ്റി റാലി നടത്തുമെന്നായിരുന്ന ധാരണ.
എന്നാൽ, റിപ്പബ്ലിക് ദിനത്തിൽ ഡൽഹി അതിർത്തികളിൽ നിന്ന് ഒരു വിഭാഗം പ്രതിഷേധക്കാർ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തേക്കു കുതിക്കുകയാണുണ്ടായത്. ഡൽഹി പോലീസിന്റെ ആസ്ഥാനമായിരുന്ന ഐടിഒയിൽ പോലീസും കർഷകരും തമ്മിൽ മണിക്കൂറുകളോളം ഏറ്റു മുട്ടി. ട്രാക്ടറുകൾ തടയുന്നതിനായി പോലീസ് വഴിയിൽ നിരത്തിയിട്ട ബസുകൾ ഇടിച്ചു നീക്കിയാണ് കർഷകർ മുന്നോട്ടു കുതിച്ചത്. നൂറു കണക്കിന് ട്രാക്ടറുകൾ അതിവേഗത്തിൽ ഇരച്ചെത്തിയതോടെ സംഭവം പോലീസിന്റെ നിയന്ത്രണത്തിനു പുറത്തായി.
ഉച്ചകഴിഞ്ഞ് ചെങ്കോട്ടയിൽ കടന്നു കയറിയ പ്രതിഷേധക്കാർ ആയുധ ധാരികളായ നിംഹാംഗ് സിക്കുകാർക്കൊപ്പം കോട്ടയുടെ മുകൾപ്പരപ്പിലെ കമാനങ്ങളിൽ വരെ കയറിപ്പറ്റി. അതിനിടെയാണ് ഒരു യുവാവ് ചെങ്കോട്ടയിൽ ദേശീയ പതാക സ്ഥാപിച്ചിരിക്കുന്ന കൊടിമരത്തിൽ വലിഞ്ഞു കയറി സിക്ക് പതാക കെട്ടിയത്. നഗരത്തിൽ സമരത്തിന്റെ പേരിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടപ്പോൾ തന്നെ ഡൽഹി അതിർത്തിയിൽ പ്രതിഷേധത്തിനു നേതൃത്വം നൽകിയിരുന്ന പ്രധാന കർഷക സംഘടനകളും നേതാക്കളും അക്രമം നടത്തുന്നവർ തങ്ങളുടെ ഒപ്പമുള്ളവരല്ലെന്നു വ്യക്തമാക്കിയിരുന്നു.
ഐടിഒയിൽ മൂന്നു മണിക്കൂറോളം കർഷകരും പോലീസും തമ്മിൽ ഏറ്റുമുട്ടി. അക്രമം രൂക്ഷമായതോടെ മെട്രോ ഉൾപ്പെടെ ഗതാഗതം പൂർണമായും സ്തംഭിച്ചു. ഡൽഹിയുടെ വിവിധ ഭാഗങ്ങളിലും ഹരിയാനയിലും ഉത്തർപ്രദേശിൽ ചിലയിടങ്ങളിലും ഇന്റർനെറ്റ് റദ്ദാക്കി. സമരം അക്രമാസക്തമായതോടെ മുന്നൂറോളം അക്കൗണ്ടുകളാണ് ട്വിറ്റർ സസ്പെന്ഡ് ചെയ്തത്.
സംഘർഷത്തിനിടെ നിരവധി കർഷകർക്കും പോലീസുകാർക്കും പരിക്കേറ്റു. ഒരു കർഷകർ മരിക്കുകയും ചെയ്തു. പോലീസിന്റെ വെടിയേറ്റാണ് ഇയാൾ മരിച്ചതെന്ന് ആരോപണം ഉയർന്നെങ്കിലും ട്രാക്ടർ മറിഞ്ഞാണ് മരണം സംഭവിച്ചതെന്നു പോലീസ് വിശദീകരിച്ചു.
സംഘർഷത്തിൽ 300 പോലീസുകാർക്ക് പരിക്കേറ്റെന്നാണ് ഡൽഹി പോലീസ് അറിയിച്ചത്. അക്രമവുമായി ബന്ധപ്പെട്ട് 200 പേരെ അറസ്റ്റ് ചെയ്യുകയും 22ലേറെ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ബഹളത്തിനിടെ ആറു ബസുകളും അഞ്ച് പോലീസ് വാഹനങ്ങളും തകർത്തു. കുതിരപ്പുറത്ത് വാളും വടിയും മഴുവുമായി വന്ന നിഹാംഗുകൾ ഉൾപ്പെടെയുള്ള സംഘം ആക്രമിക്കുകയായിരുന്നുവെന്നു ഡൽഹി പോലീസ് അറിയിച്ചു. അക്രമങ്ങൾക്ക് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉന്നതതല യോഗം വിളിച്ച് ഡൽഹിയിൽ കൂടുതൽ അർധസൈനികരെ വിന്യസിക്കാൻ നിർദേശിച്ചു.
എന്നാൽ, റിപ്പബ്ലിക് ദിനത്തിൽ ഡൽഹി അതിർത്തികളിൽ നിന്ന് ഒരു വിഭാഗം പ്രതിഷേധക്കാർ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തേക്കു കുതിക്കുകയാണുണ്ടായത്. ഡൽഹി പോലീസിന്റെ ആസ്ഥാനമായിരുന്ന ഐടിഒയിൽ പോലീസും കർഷകരും തമ്മിൽ മണിക്കൂറുകളോളം ഏറ്റു മുട്ടി. ട്രാക്ടറുകൾ തടയുന്നതിനായി പോലീസ് വഴിയിൽ നിരത്തിയിട്ട ബസുകൾ ഇടിച്ചു നീക്കിയാണ് കർഷകർ മുന്നോട്ടു കുതിച്ചത്. നൂറു കണക്കിന് ട്രാക്ടറുകൾ അതിവേഗത്തിൽ ഇരച്ചെത്തിയതോടെ സംഭവം പോലീസിന്റെ നിയന്ത്രണത്തിനു പുറത്തായി.
ഉച്ചകഴിഞ്ഞ് ചെങ്കോട്ടയിൽ കടന്നു കയറിയ പ്രതിഷേധക്കാർ ആയുധ ധാരികളായ നിംഹാംഗ് സിക്കുകാർക്കൊപ്പം കോട്ടയുടെ മുകൾപ്പരപ്പിലെ കമാനങ്ങളിൽ വരെ കയറിപ്പറ്റി. അതിനിടെയാണ് ഒരു യുവാവ് ചെങ്കോട്ടയിൽ ദേശീയ പതാക സ്ഥാപിച്ചിരിക്കുന്ന കൊടിമരത്തിൽ വലിഞ്ഞു കയറി സിക്ക് പതാക കെട്ടിയത്. നഗരത്തിൽ സമരത്തിന്റെ പേരിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടപ്പോൾ തന്നെ ഡൽഹി അതിർത്തിയിൽ പ്രതിഷേധത്തിനു നേതൃത്വം നൽകിയിരുന്ന പ്രധാന കർഷക സംഘടനകളും നേതാക്കളും അക്രമം നടത്തുന്നവർ തങ്ങളുടെ ഒപ്പമുള്ളവരല്ലെന്നു വ്യക്തമാക്കിയിരുന്നു.
ഐടിഒയിൽ മൂന്നു മണിക്കൂറോളം കർഷകരും പോലീസും തമ്മിൽ ഏറ്റുമുട്ടി. അക്രമം രൂക്ഷമായതോടെ മെട്രോ ഉൾപ്പെടെ ഗതാഗതം പൂർണമായും സ്തംഭിച്ചു. ഡൽഹിയുടെ വിവിധ ഭാഗങ്ങളിലും ഹരിയാനയിലും ഉത്തർപ്രദേശിൽ ചിലയിടങ്ങളിലും ഇന്റർനെറ്റ് റദ്ദാക്കി. സമരം അക്രമാസക്തമായതോടെ മുന്നൂറോളം അക്കൗണ്ടുകളാണ് ട്വിറ്റർ സസ്പെന്ഡ് ചെയ്തത്.
സംഘർഷത്തിനിടെ നിരവധി കർഷകർക്കും പോലീസുകാർക്കും പരിക്കേറ്റു. ഒരു കർഷകർ മരിക്കുകയും ചെയ്തു. പോലീസിന്റെ വെടിയേറ്റാണ് ഇയാൾ മരിച്ചതെന്ന് ആരോപണം ഉയർന്നെങ്കിലും ട്രാക്ടർ മറിഞ്ഞാണ് മരണം സംഭവിച്ചതെന്നു പോലീസ് വിശദീകരിച്ചു.
സംഘർഷത്തിൽ 300 പോലീസുകാർക്ക് പരിക്കേറ്റെന്നാണ് ഡൽഹി പോലീസ് അറിയിച്ചത്. അക്രമവുമായി ബന്ധപ്പെട്ട് 200 പേരെ അറസ്റ്റ് ചെയ്യുകയും 22ലേറെ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ബഹളത്തിനിടെ ആറു ബസുകളും അഞ്ച് പോലീസ് വാഹനങ്ങളും തകർത്തു. കുതിരപ്പുറത്ത് വാളും വടിയും മഴുവുമായി വന്ന നിഹാംഗുകൾ ഉൾപ്പെടെയുള്ള സംഘം ആക്രമിക്കുകയായിരുന്നുവെന്നു ഡൽഹി പോലീസ് അറിയിച്ചു. അക്രമങ്ങൾക്ക് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉന്നതതല യോഗം വിളിച്ച് ഡൽഹിയിൽ കൂടുതൽ അർധസൈനികരെ വിന്യസിക്കാൻ നിർദേശിച്ചു.