ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ അതിക്രമിച്ചു കയറി സിക്ക് പതാക ഉയർത്തിയ സംഭവത്തിൽ സിക്ക് നടനും ആക്ടിവിസ്റ്റുമായി ദീപ് സിംഗ് സിദ്ദുവിന്റെ പങ്ക് അന്വേഷിക്കുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പു കാലത്ത് ബിജെപി എംപി സണ്ണി ഡിയോളിന്റെ അടുത്ത അനുയായി ആയിരുന്നു ദീപ് സിംഗ് സിദ്ദു. സിക്ക് മതവുമായി ബന്ധപ്പെട്ട നിഷാൻ സാഹിബ് പതാക ചെങ്കോട്ടയിലെ കൊടിമരത്തിൽ കെട്ടിയതിന് പിന്നിൽ ദീപ് സിംഗ് ആണെന്നു കർഷകർ ആരോപിച്ചു.
ചെങ്കോട്ടയിലെ ദേശീയ പതാക ഉയർത്തിയിരുന്ന കൊടിമരത്തിൽ കയറി സിക്ക് പതാക ഉയർത്തിയ ഒരാളെ തിരിച്ചറിഞ്ഞതായി ഡൽഹി പോലീസ് അറിയിച്ചു. പഞ്ചാബിലെ തൻതരൻ ജില്ലയിലുള്ള ജുഗ്രാജ് സിംഗാണ് പതാക ഉയർത്തിയതെന്നാണ് പോലീസ് ഭാഷ്യം. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചു. അതിനിടെ, ജുഗ്രാജിന് ഒരു തരത്തിലുള്ള ഭീകര സംഘടനകളുമായി ബന്ധമില്ലെന്ന് അയാളുടെ കുടുംബം വ്യക്തമാക്കി.
അക്രമത്തിന് നേതൃത്വം നൽകിയതിനു പിന്നിൽ പഞ്ചാബിൽ നിന്നുള്ള ഗുണ്ടാ നേതാവ് ലഖ്ബീർ സിംഗ് സിദ്ധാനയുമുണ്ട്. ഇവർ ഇരുവരും റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് സിംഗ് അതിർത്തിയിൽ ആളുകളെ അഭിസംബോധന ചെയ്തിരുന്നു. കർഷക നേതാക്കളെ മറികടന്ന് ട്രാക്ടറുകളുമായി ഡൽഹിയിലേക്ക് പ്രവേശിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ട്രാക്ടർ റാലിക്ക് കർഷക നേതാക്കളും ഡൽഹി പോലീസും തമ്മിൽ ധാരണയായ റൂട്ടിൽ മാറ്റം വരുത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. കർഷക സമരവേദിയിൽ കടന്നു കയറിയാണ് ഇവർ ആൾക്കൂട്ടത്തോട് സംസാരിച്ചത്.
ഗുണ്ടാ നേതാവായിരുന്ന ലഖ്ബീർ സിംഗ് സിദ്ധാന പിന്നീട് മാൽവാ യൂത്ത് ഫെഡറേഷനിലൂടെ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയ ആളാണ്. 2012 നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഇയാൾക്കെതിരേ നിരവധി ക്രിമിനൽ കേസുകളുണ്ട്. സിംഗു അതിർത്തിയിലേക്ക് എത്തുന്നതിനുമുൻപു തന്നെ പഞ്ചാബ്-ഹരിയാന അതിർത്തിയിൽ ഇവർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ദീപ് സിംഗ് സിദ്ദുവിനെയും സഹോദരൻ മൻദീപ് സിംഗിനെയും നേരത്തെ സിഖ്സ് ഫോർ ജസ്റ്റീസ് എന്ന സംഘടനയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.
2019ൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിലെ ഗുരുദാസ്പൂരിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച നടൻ സണ്ണി ഡിയോളിന്റെ തെരഞ്ഞെടുപ്പു പ്രചാരകനായിട്ടാണ് ദീപ് സിംഗ് സിദ്ദു രംഗത്തു വരുന്നത്. എന്നാൽ, തനിക്കോ തന്റെ കുടുംബത്തിനോ ഇപ്പോൾ ദീപ് സിംഗ് സിദ്ദുവുമായി ഒരു ബന്ധവുമില്ലെന്നു ചൂണ്ടിക്കാട്ടി സണ്ണി ഡിയോൾ ഇന്നലെ പ്രസ്താവനയിറക്കി. സണ്ണി ഡിയോളിനും പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്ഷാ എന്നിവർക്കുമൊപ്പം ദീപ് സിംഗ് സിദ്ദു നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിച്ചിക്കുന്നുണ്ട്.
കർഷക സമരത്തിന് നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ച ചില സാമൂഹിക വിരുദ്ധർ കർഷക പ്രക്ഷോഭത്തിൽ നുഴഞ്ഞു കയറി എന്നാണ് പറഞ്ഞത്. ദീപ് സിംഗ് സിദ്ദു ഒരു സിക്കുകാരൻ പോലുമല്ല. അയാൾ ബിജെപി പ്രവർത്തകനാണെന്ന് ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടികായത് പറഞ്ഞു. ചെങ്കോട്ടയിൽ നിഷാൻ സാഹിബ് പതാക ഉയർത്തിയത് കർഷക സമരത്തിന്റെ ഭാഗമല്ലെന്നും കർഷകർക്ക് അതുമായി ഒരു ബന്ധവുമില്ലെന്നും കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി നേതാവ് എസ്.എസ്.പാന്ധേർ പറഞ്ഞു.
എന്നാൽ, ഫേസ്ബുക്കിൽ എഴുതിയ വിശദീകരണക്കുറിപ്പിൽ തങ്ങൾ അക്രമപരമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് ദീപ് സിംഗ് പറയുന്നത്. ചെങ്കോട്ടയിലെ കൊടിമരത്തിൽനിന്ന് ദേശീയ പതാക അഴിച്ചു മാറ്റിയിട്ടില്ല. പ്രതീകാത്മകമായി അതിനു താഴെ നിഷാൻ സാഹിബ് പതാക കെട്ടുക മാത്രമാണ് ചെയ്തത്. അത് ആസൂത്രണം ചെയ്തു നടപ്പാക്കിയതല്ലെന്നും പൊടുന്നനെ ഉണ്ടായ ഒരു പ്രതിഷേധ പരിപാടി മാത്രമായിരുന്നു എന്നുമാണ് ദീപ് സിംഗിന്റെ വിശദീകരണം. നിഷാൻ സാഹിബും കർഷകരുടെ പതാകയുമാണ് അവിടെ കെട്ടിയത്. കിസാൻ മസ്ദൂർ ഏകത എന്ന മുദ്രാവാക്യമാണ് മുഴക്കിയത്. ചെങ്കോട്ടയിലെ ദേശീയ പതാകയിൽ തൊടുക പോലും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷക നേതാക്കൾ ഒന്നടങ്കം ദീപ് സിംഗിനെയും ചെങ്കോട്ടയിലെ പ്രതിഷേധത്തെയും തള്ളിപ്പറഞ്ഞു. സമാധാനപരമായി നടക്കുന്ന കർഷക സമരത്തെ സർക്കാരിന്റെ ഒത്താശയോടെ അട്ടിമറിക്കാൻ നടത്തിയ ശ്രമമായാണ് അവർ റിപ്പബ്ലിക് ദിനത്തിൽ നടന്ന അക്രമങ്ങളെ വിലയിരുത്തിയത്.
ചെങ്കോട്ടയിലെ ദേശീയ പതാക ഉയർത്തിയിരുന്ന കൊടിമരത്തിൽ കയറി സിക്ക് പതാക ഉയർത്തിയ ഒരാളെ തിരിച്ചറിഞ്ഞതായി ഡൽഹി പോലീസ് അറിയിച്ചു. പഞ്ചാബിലെ തൻതരൻ ജില്ലയിലുള്ള ജുഗ്രാജ് സിംഗാണ് പതാക ഉയർത്തിയതെന്നാണ് പോലീസ് ഭാഷ്യം. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചു. അതിനിടെ, ജുഗ്രാജിന് ഒരു തരത്തിലുള്ള ഭീകര സംഘടനകളുമായി ബന്ധമില്ലെന്ന് അയാളുടെ കുടുംബം വ്യക്തമാക്കി.
അക്രമത്തിന് നേതൃത്വം നൽകിയതിനു പിന്നിൽ പഞ്ചാബിൽ നിന്നുള്ള ഗുണ്ടാ നേതാവ് ലഖ്ബീർ സിംഗ് സിദ്ധാനയുമുണ്ട്. ഇവർ ഇരുവരും റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് സിംഗ് അതിർത്തിയിൽ ആളുകളെ അഭിസംബോധന ചെയ്തിരുന്നു. കർഷക നേതാക്കളെ മറികടന്ന് ട്രാക്ടറുകളുമായി ഡൽഹിയിലേക്ക് പ്രവേശിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ട്രാക്ടർ റാലിക്ക് കർഷക നേതാക്കളും ഡൽഹി പോലീസും തമ്മിൽ ധാരണയായ റൂട്ടിൽ മാറ്റം വരുത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. കർഷക സമരവേദിയിൽ കടന്നു കയറിയാണ് ഇവർ ആൾക്കൂട്ടത്തോട് സംസാരിച്ചത്.
ഗുണ്ടാ നേതാവായിരുന്ന ലഖ്ബീർ സിംഗ് സിദ്ധാന പിന്നീട് മാൽവാ യൂത്ത് ഫെഡറേഷനിലൂടെ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയ ആളാണ്. 2012 നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഇയാൾക്കെതിരേ നിരവധി ക്രിമിനൽ കേസുകളുണ്ട്. സിംഗു അതിർത്തിയിലേക്ക് എത്തുന്നതിനുമുൻപു തന്നെ പഞ്ചാബ്-ഹരിയാന അതിർത്തിയിൽ ഇവർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ദീപ് സിംഗ് സിദ്ദുവിനെയും സഹോദരൻ മൻദീപ് സിംഗിനെയും നേരത്തെ സിഖ്സ് ഫോർ ജസ്റ്റീസ് എന്ന സംഘടനയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.
2019ൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിലെ ഗുരുദാസ്പൂരിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച നടൻ സണ്ണി ഡിയോളിന്റെ തെരഞ്ഞെടുപ്പു പ്രചാരകനായിട്ടാണ് ദീപ് സിംഗ് സിദ്ദു രംഗത്തു വരുന്നത്. എന്നാൽ, തനിക്കോ തന്റെ കുടുംബത്തിനോ ഇപ്പോൾ ദീപ് സിംഗ് സിദ്ദുവുമായി ഒരു ബന്ധവുമില്ലെന്നു ചൂണ്ടിക്കാട്ടി സണ്ണി ഡിയോൾ ഇന്നലെ പ്രസ്താവനയിറക്കി. സണ്ണി ഡിയോളിനും പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്ഷാ എന്നിവർക്കുമൊപ്പം ദീപ് സിംഗ് സിദ്ദു നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിച്ചിക്കുന്നുണ്ട്.
കർഷക സമരത്തിന് നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ച ചില സാമൂഹിക വിരുദ്ധർ കർഷക പ്രക്ഷോഭത്തിൽ നുഴഞ്ഞു കയറി എന്നാണ് പറഞ്ഞത്. ദീപ് സിംഗ് സിദ്ദു ഒരു സിക്കുകാരൻ പോലുമല്ല. അയാൾ ബിജെപി പ്രവർത്തകനാണെന്ന് ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടികായത് പറഞ്ഞു. ചെങ്കോട്ടയിൽ നിഷാൻ സാഹിബ് പതാക ഉയർത്തിയത് കർഷക സമരത്തിന്റെ ഭാഗമല്ലെന്നും കർഷകർക്ക് അതുമായി ഒരു ബന്ധവുമില്ലെന്നും കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി നേതാവ് എസ്.എസ്.പാന്ധേർ പറഞ്ഞു.
എന്നാൽ, ഫേസ്ബുക്കിൽ എഴുതിയ വിശദീകരണക്കുറിപ്പിൽ തങ്ങൾ അക്രമപരമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് ദീപ് സിംഗ് പറയുന്നത്. ചെങ്കോട്ടയിലെ കൊടിമരത്തിൽനിന്ന് ദേശീയ പതാക അഴിച്ചു മാറ്റിയിട്ടില്ല. പ്രതീകാത്മകമായി അതിനു താഴെ നിഷാൻ സാഹിബ് പതാക കെട്ടുക മാത്രമാണ് ചെയ്തത്. അത് ആസൂത്രണം ചെയ്തു നടപ്പാക്കിയതല്ലെന്നും പൊടുന്നനെ ഉണ്ടായ ഒരു പ്രതിഷേധ പരിപാടി മാത്രമായിരുന്നു എന്നുമാണ് ദീപ് സിംഗിന്റെ വിശദീകരണം. നിഷാൻ സാഹിബും കർഷകരുടെ പതാകയുമാണ് അവിടെ കെട്ടിയത്. കിസാൻ മസ്ദൂർ ഏകത എന്ന മുദ്രാവാക്യമാണ് മുഴക്കിയത്. ചെങ്കോട്ടയിലെ ദേശീയ പതാകയിൽ തൊടുക പോലും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷക നേതാക്കൾ ഒന്നടങ്കം ദീപ് സിംഗിനെയും ചെങ്കോട്ടയിലെ പ്രതിഷേധത്തെയും തള്ളിപ്പറഞ്ഞു. സമാധാനപരമായി നടക്കുന്ന കർഷക സമരത്തെ സർക്കാരിന്റെ ഒത്താശയോടെ അട്ടിമറിക്കാൻ നടത്തിയ ശ്രമമായാണ് അവർ റിപ്പബ്ലിക് ദിനത്തിൽ നടന്ന അക്രമങ്ങളെ വിലയിരുത്തിയത്.