+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിവാഹാഘോഷത്തിനെത്തിയ നവ്‌രീത് സിംഗിനു ദാരുണാന്ത്യം

രാംപുർ: ഡൽഹിയിൽ റിപ്പബ്ലിക് ദിനത്തിൽ കർഷകപ്രക്ഷോഭത്തിൽ കൊല്ലപ്പെട്ട കർഷകൻ നവ്‌രീത് സിംഗ്(27) ഓസ്ട്രേല
വിവാഹാഘോഷത്തിനെത്തിയ നവ്‌രീത് സിംഗിനു ദാരുണാന്ത്യം
രാംപുർ: ഡൽഹിയിൽ റിപ്പബ്ലിക് ദിനത്തിൽ കർഷകപ്രക്ഷോഭത്തിൽ കൊല്ലപ്പെട്ട കർഷകൻ നവ്‌രീത് സിംഗ്(27) ഓസ്ട്രേലിയയിൽനിന്നെത്തിയത് ഏതാനും ദിവസം മുന്പു മാത്രം. വിവാഹാഘോഷത്തിനാണ്, യുപിയിലെ രാംപുർ സ്വദേശിയായ നവ്‌രീത് നാട്ടിലെത്തിയത്. ഓസ്‌ട്രേലിയയിൽവച്ചായിരുന്നു ഇദ്ദേഹത്തിന്‍റെ വിവാഹം. ഇന്നലെ ബിലാസ്പുരിലെ ദിബ്‌ദിബ ഗ്രാമത്തിലെ വീട്ടിൽ സിംഗിന് ആദരാഞ്ജലി അർപ്പിക്കാൻ നൂറുകണക്കിനു പേരാണെത്തിയത്.

ട്രാക്ടർ പോലീസ് ബാരിക്കേഡിൽ ഇടിച്ചു മറിഞ്ഞു നവ്‌രീത് മരിച്ചുവെന്നാണു പോലീസ് പറയുന്നത്. എന്നാൽ, പോലീസ് വെടിയേറ്റതോടെ ട്രാക്ടറിന്‍റെ നിയന്ത്രണം വിട്ട് നവ്‌രീത് മരിച്ചുവെന്നാണു ബന്ധുക്കളും കർഷകരും ആരോപിക്കുന്നത്. നവ്‌രീതിന്‍റെ മൃതദേഹവുമായി ചൊവ്വാഴ്ച കർഷകർ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചിരുന്നു. രാത്രിയോടെ മൃതദേഹം രാംപുരിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി.

രക്തസാക്ഷിയെന്നാണു നവ്‌രീതിനെ ബന്ധുക്കൾ വിശേഷിപ്പിച്ചത്. അമ്മാവന്മാരുടെ പ്രേരണയാലാണു നവ്‌രീത് റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെത്തിയത്.

നവ്‌രീതിന്‍റെ മരണത്തെത്തുടർന്ന് രാംപുർ ജില്ലയിൽ സുരക്ഷ വർധിപ്പിച്ചു. ബറേലി സോൺ എഡിജിപി അവിനാഷ് ചന്ദ്രയും രാംപുർ എസ്പി ഷോഗൺ ഗൗതം ഇന്നലെ ബിലാസ്പുർ മേഖലയിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.