അവസാന ദിവസമായ ഇന്നലെ കേരളം ഒരു സ്വര്‍ണമുള്‍പ്പെടെ നാലു മെഡലുകള്‍ നേടി. രണ്ടാം ദിവസം ആന്‍ റോസ് ടോമി, ആന്‍സി സോജന് എന്നിവരിലൂടെയാണ് കേരളം രണ്ടു സ്വര്‍ണം നേടിയത്. അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സിലാണ് ആന്‍ റോസ് (14.45 സെക്കന്‍ഡ്) സ്വര്‍ണം നേടിയത്. ലോംഗ് ജംപിൽ 6.12 മീറ്റര്‍ ചാടിക്കടന്നാണ് ആന്‍സി സോജന്റെ സ്വര്‍ണ നേട്ടം.
അവസാന ദിനമായി ഇന്നലെ അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സിലാണ് വിഷ്ണുപ്രിയ 1:02.57 സെക്കന്‍ഡില്‍ ഒന്നാം സ്ഥാനത്തെത്തിയത്. അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ആന്‍സി സോജന് (24.24 സെക്കന്‍ഡ്) വെള്ളി നേടി.
അണ്ടര്‍ 20 ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആര്.കെ. സുരജിത് (53.83 സെക്കന്‍ഡ്) വെള്ളി നേടി. അണ്ടര്‍ 20 ആണ്‍കുട്ടികളുടെ ട്രിപ്പിൾ ജംപില്‍ അഖില്‍ കുമാര്‍ സി. 15.80 മീറ്റര്‍ ചാടി വെങ്കലം നേടി.
11 സ്വര്‍ണവും 10 വെള്ളിയും നാലു വെങ്കലവുമുള്ള ഹരിയാനയാണ് ഒന്നാമത്. രണ്ടാം സ്ഥാനത്തെത്തിയ തമിഴ്നാടിന് അഞ്ച് സ്വര്‍ണവും രണ്ടു വെള്ളിയും അഞ്ച് വെങ്കലുമാണുള്ളത്.