വാഷിംഗ്ടൺ ഡിസി: അമേരിക്കൻ തെരഞ്ഞെടുപ്പുകളിൽ ഇടപെടുന്നതിനെക്കുറിച്ച് റഷ്യൻ പ്രസിഡന്റിനു മുന്നറിയിപ്പു നല്കി ജോ ബൈഡൻ. 2016, 2020 തെരഞ്ഞെടുപ്പുകളിൽ റഷ്യ ഇടപെടാൻ ശ്രമിച്ചതിനെക്കുറിച്ച് തനിക്കു വ്യക്തമായി അറിയാമെന്ന്, പ്രസിഡന്റ് പദവി ഏറ്റെടുത്തശേഷം പുടിനുമായി നടത്തിയ ആദ്യ ഫോൺസംഭാഷണത്തിൽ അമേരിക്കൻ പ്രസിഡന്റ് പറഞ്ഞതായാണു റിപ്പോർട്ട്. റഷ്യയുടെ ഏതു തരത്തിലുള്ള സൈബർ ആക്രമണങ്ങളും നേരിടാൻ അമേരിക്ക തയാറാണെന്നു ബൈഡൻ അറിയിച്ചു.
അമേരിക്കയ്ക്കു നേരേ അടുത്തിടെ റഷ്യ നടത്തിയെന്നാരോപിക്കപ്പെടുന്ന സോളാർ വിൻഡ് സൈബർ ആക്രമണം, അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ പട്ടാളക്കാരുടെ തലയ്ക്ക് താലിബാൻ അംഗങ്ങൾക്കു റഷ്യ പാരിതോഷികം പ്രഖ്യാപിച്ചു എന്നതു സംബന്ധിച്ച റിപ്പോർട്ട്, റഷ്യൻ പ്രതിപക്ഷനേതാവ് അലക്സി നവൽനിക്കു നേർക്കുണ്ടായ വിഷപ്രയോഗം എന്നിവ പ്രസിഡന്റുമാർ ചർച്ച ചെയ്തതായി വൈറ്റ് ഹൗസ് ലഘു പത്രക്കുറിപ്പിൽ അറിയിച്ചു. അമേരിക്കയെയോ സഖ്യകക്ഷികളെയോ റഷ്യ ദ്രോഹിക്കാൻ ശ്രമിച്ചാൽ ഉചിതമായ മറുപടി നല്കുമെന്നും വ്യക്തമാക്കി.
അതേസമയം, പുടിൻ-ബൈഡൻ സംഭാഷണത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായി എന്നതു സംബന്ധിച്ച സൂചനകളൊന്നും ക്രെംലിൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഉണ്ടായിരുന്നില്ല. സുതാര്യമായ ബിസിനസ് ചർച്ചയാണു നടന്നതെന്നും പറഞ്ഞു.
റഷ്യയും അമേരിക്കയും തമ്മിൽ നിലവിലുള്ള ഏക അണ്വായുധ ഉടന്പടി പുതുക്കാനും ഫോൺ ചർച്ചയിൽ ധാരണയായി. മുൻ പ്രസിഡന്റ് ഒബാമയുടെ കാലത്ത് യാഥാർഥ്യമായ കരാർ അമേരിക്കയുടെയും റഷ്യയുടെയും ആയുധശേഖരം പരിമിതപ്പെടുത്താനുള്ളതാണ്. അടുത്തമാസം കാലാവധി തീരുന്ന കരാർ പുതുക്കാൻ ട്രംപ് വിസമ്മതിച്ചിരുന്നു.
അമേരിക്കയ്ക്കു നേരേ അടുത്തിടെ റഷ്യ നടത്തിയെന്നാരോപിക്കപ്പെടുന്ന സോളാർ വിൻഡ് സൈബർ ആക്രമണം, അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ പട്ടാളക്കാരുടെ തലയ്ക്ക് താലിബാൻ അംഗങ്ങൾക്കു റഷ്യ പാരിതോഷികം പ്രഖ്യാപിച്ചു എന്നതു സംബന്ധിച്ച റിപ്പോർട്ട്, റഷ്യൻ പ്രതിപക്ഷനേതാവ് അലക്സി നവൽനിക്കു നേർക്കുണ്ടായ വിഷപ്രയോഗം എന്നിവ പ്രസിഡന്റുമാർ ചർച്ച ചെയ്തതായി വൈറ്റ് ഹൗസ് ലഘു പത്രക്കുറിപ്പിൽ അറിയിച്ചു. അമേരിക്കയെയോ സഖ്യകക്ഷികളെയോ റഷ്യ ദ്രോഹിക്കാൻ ശ്രമിച്ചാൽ ഉചിതമായ മറുപടി നല്കുമെന്നും വ്യക്തമാക്കി.
അതേസമയം, പുടിൻ-ബൈഡൻ സംഭാഷണത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായി എന്നതു സംബന്ധിച്ച സൂചനകളൊന്നും ക്രെംലിൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഉണ്ടായിരുന്നില്ല. സുതാര്യമായ ബിസിനസ് ചർച്ചയാണു നടന്നതെന്നും പറഞ്ഞു.
റഷ്യയും അമേരിക്കയും തമ്മിൽ നിലവിലുള്ള ഏക അണ്വായുധ ഉടന്പടി പുതുക്കാനും ഫോൺ ചർച്ചയിൽ ധാരണയായി. മുൻ പ്രസിഡന്റ് ഒബാമയുടെ കാലത്ത് യാഥാർഥ്യമായ കരാർ അമേരിക്കയുടെയും റഷ്യയുടെയും ആയുധശേഖരം പരിമിതപ്പെടുത്താനുള്ളതാണ്. അടുത്തമാസം കാലാവധി തീരുന്ന കരാർ പുതുക്കാൻ ട്രംപ് വിസമ്മതിച്ചിരുന്നു.