ന്യൂഡൽഹി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ സിബിഐ അന്വേഷണം ഏർപ്പെടുത്തിയതിനെതിരേ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേന്ദ്ര സർക്കാർ, സിബിഐ എന്നിവർക്കാണ് നോട്ടീസയച്ചത്. നാലാഴ്ചയ്ക്കകം മറുപടി നൽകണം. സിബിഐ അന്വേഷണം ഏർപ്പെടുത്തിയതു സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ നോട്ടീസ് അയച്ച ജസ്റ്റീസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച്, ഇക്കാര്യത്തിൽ പിന്നീട് വാദം കേൾക്കാമെന്നും അറിയിച്ചു.
ലൈഫ് മിഷൻ പദ്ധതിക്കെതിരേയുള്ള പരാതികളിൽ അന്വേഷണം ആരംഭിച്ചതിനെ ചോദ്യം ചെയ്ത് നൽകിയ ഹർജികൾ കേരളാ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരേ ലൈഫ് മിഷൻ സിഇഒ നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. സിബിഐ അന്വേഷണം ഏറ്റെടുത്തത് സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെയാണെന്നും ഇത്തരത്തിൽ സിബിഐയും എൻഐഎയും അന്വേഷണം ഏറ്റെടുക്കുന്നത് ഫെഡറലിസത്തിന് എതിരാണെന്നും മുതിർന്ന അഭിഭാഷകൻ കെ.വി. വിശ്വനാഥൻ വാദിച്ചു.
വിദേശ സംഭാവന നിയന്ത്രണ നിയമങ്ങൾക്കു വിരുദ്ധമായി സംസ്ഥാന സർക്കാരോ ലൈഫ് മിഷനോ സംഭാവനകൾ സ്വീകരിച്ചിട്ടില്ല. ഉദ്യോഗസ്ഥർ പണം വാങ്ങിയെന്ന ആരോപണം അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നതായതിനാൽ അത് സംസ്ഥാന വിജിലൻസ് വിഭാഗം അന്വേഷണം നടത്തുന്നുണ്ട്.
അഴിമതി നിരോധന നിയമത്തിൽ പരിധിയിൽ വരുന്നതായതിനാൽ സിബിഐ അന്വേഷിക്കണമെങ്കിൽ അതിനു സംസ്ഥാന സർക്കാരിന്റെ പൊതുസമ്മതം ആവശ്യവുമാണ്. ഇക്കാര്യത്തിൽ പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു.
നിലവിൽ അന്വേഷണം ആരംഭിച്ചതല്ലേയുള്ളൂവെന്നും അന്വേഷണം പൂർത്തിയായെങ്കിൽ മാത്രമല്ലേ ക്രമക്കേട് നടന്നതായി കണ്ടെത്താൻ കഴിയുകയുള്ളൂയെന്നും ജസ്റ്റീസ് അശോക് ഭൂഷണ് ചോദിച്ചു. സർക്കാർ പരിപാടി ആയതിനാലാണ് ഈ പദ്ധതിക്ക് വിദേശത്തു നിന്നു പണം ലഭിച്ചതെന്നു ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റീസ് ഹേമന്ത് ഗുപ്തയും നിരീക്ഷിച്ചു. കേസ് വീണ്ടും നാലാഴ്ചയ്ക്കു ശേഷം പരിഗണിക്കും.
ലൈഫ് മിഷൻ പദ്ധതിക്കെതിരേയുള്ള പരാതികളിൽ അന്വേഷണം ആരംഭിച്ചതിനെ ചോദ്യം ചെയ്ത് നൽകിയ ഹർജികൾ കേരളാ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരേ ലൈഫ് മിഷൻ സിഇഒ നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. സിബിഐ അന്വേഷണം ഏറ്റെടുത്തത് സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെയാണെന്നും ഇത്തരത്തിൽ സിബിഐയും എൻഐഎയും അന്വേഷണം ഏറ്റെടുക്കുന്നത് ഫെഡറലിസത്തിന് എതിരാണെന്നും മുതിർന്ന അഭിഭാഷകൻ കെ.വി. വിശ്വനാഥൻ വാദിച്ചു.
വിദേശ സംഭാവന നിയന്ത്രണ നിയമങ്ങൾക്കു വിരുദ്ധമായി സംസ്ഥാന സർക്കാരോ ലൈഫ് മിഷനോ സംഭാവനകൾ സ്വീകരിച്ചിട്ടില്ല. ഉദ്യോഗസ്ഥർ പണം വാങ്ങിയെന്ന ആരോപണം അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നതായതിനാൽ അത് സംസ്ഥാന വിജിലൻസ് വിഭാഗം അന്വേഷണം നടത്തുന്നുണ്ട്.
അഴിമതി നിരോധന നിയമത്തിൽ പരിധിയിൽ വരുന്നതായതിനാൽ സിബിഐ അന്വേഷിക്കണമെങ്കിൽ അതിനു സംസ്ഥാന സർക്കാരിന്റെ പൊതുസമ്മതം ആവശ്യവുമാണ്. ഇക്കാര്യത്തിൽ പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു.
നിലവിൽ അന്വേഷണം ആരംഭിച്ചതല്ലേയുള്ളൂവെന്നും അന്വേഷണം പൂർത്തിയായെങ്കിൽ മാത്രമല്ലേ ക്രമക്കേട് നടന്നതായി കണ്ടെത്താൻ കഴിയുകയുള്ളൂയെന്നും ജസ്റ്റീസ് അശോക് ഭൂഷണ് ചോദിച്ചു. സർക്കാർ പരിപാടി ആയതിനാലാണ് ഈ പദ്ധതിക്ക് വിദേശത്തു നിന്നു പണം ലഭിച്ചതെന്നു ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റീസ് ഹേമന്ത് ഗുപ്തയും നിരീക്ഷിച്ചു. കേസ് വീണ്ടും നാലാഴ്ചയ്ക്കു ശേഷം പരിഗണിക്കും.