ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ഉന്നതാധികാര സമിതിക്കെതിരായ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ടാഴ്ചത്തേക്കു മാറ്റി. കേരളം നൽകിയ സത്യവാങ്മൂലത്തിനു മറുപടി നൽകാൻ തമിഴ്നാടിനു കോടതി രണ്ടാഴ്ച സമയം അനുവദിച്ചു.
1939ൽ തയാറാക്കിയ കാലഹരണപ്പെട്ട ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ ഉപയോഗിച്ചാണ് തമിഴ്നാട് ഡാം പ്രവർത്തിപ്പിക്കുന്നതെന്നു കേരളം നൽകിയ സത്യവാങ്മൂലത്തിൽ വിമർശിച്ചിരുന്നു. ഡാം പ്രവർത്തിപ്പിക്കുന്നത് സംബന്ധിച്ച് തമിഴ്നാട് കൃത്യമായ വിവരങ്ങൾ കൈമാറുന്നില്ല. അണക്കെട്ടിൽ നിന്നു വെള്ളം തുറന്നുവിടുന്നത് അറിയിക്കുന്നില്ല.
സംഭരണ ശേഷി സംബന്ധിച്ച വിവരങ്ങളും കൈമാറുന്നില്ല. ഇക്കാര്യത്തിൽ നിരവധി തവണ ആവശ്യമുന്നയിച്ചിട്ടും ഫലമുണ്ടായിട്ടില്ലെന്നും കേരളം നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കാൻ പുതിയ ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ തയാറാക്കണമെന്നു 2014 മുതൽ കേരളം സുപ്രീം കോടതി നിയോഗിച്ച മേൽനോട്ട സമിതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് പുതിയ ഷെഡ്യൂൾ തയാറാക്കി അതിന്റെ കരട് കേരളത്തിനു കൈമാറാൻ മേൽനോട്ട സമിതി തമിഴ്നാടിനോടു നിർദേശിച്ചിരുന്നു. എന്നാൽ ഈ നിർദേശം തമിഴ്നാട് ഇതുവരെയും പാലിച്ചിട്ടില്ലെന്നാണ് കേരളം ചൂണ്ടിക്കാട്ടുന്നത്.
1939ൽ തയാറാക്കിയ കാലഹരണപ്പെട്ട ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ ഉപയോഗിച്ചാണ് തമിഴ്നാട് ഡാം പ്രവർത്തിപ്പിക്കുന്നതെന്നു കേരളം നൽകിയ സത്യവാങ്മൂലത്തിൽ വിമർശിച്ചിരുന്നു. ഡാം പ്രവർത്തിപ്പിക്കുന്നത് സംബന്ധിച്ച് തമിഴ്നാട് കൃത്യമായ വിവരങ്ങൾ കൈമാറുന്നില്ല. അണക്കെട്ടിൽ നിന്നു വെള്ളം തുറന്നുവിടുന്നത് അറിയിക്കുന്നില്ല.
സംഭരണ ശേഷി സംബന്ധിച്ച വിവരങ്ങളും കൈമാറുന്നില്ല. ഇക്കാര്യത്തിൽ നിരവധി തവണ ആവശ്യമുന്നയിച്ചിട്ടും ഫലമുണ്ടായിട്ടില്ലെന്നും കേരളം നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കാൻ പുതിയ ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ തയാറാക്കണമെന്നു 2014 മുതൽ കേരളം സുപ്രീം കോടതി നിയോഗിച്ച മേൽനോട്ട സമിതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് പുതിയ ഷെഡ്യൂൾ തയാറാക്കി അതിന്റെ കരട് കേരളത്തിനു കൈമാറാൻ മേൽനോട്ട സമിതി തമിഴ്നാടിനോടു നിർദേശിച്ചിരുന്നു. എന്നാൽ ഈ നിർദേശം തമിഴ്നാട് ഇതുവരെയും പാലിച്ചിട്ടില്ലെന്നാണ് കേരളം ചൂണ്ടിക്കാട്ടുന്നത്.