വാഷിംഗ്ടണ്: കാപ്പിറ്റോൾ കലാപത്തെത്തുടർന്ന് മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി സെനറ്റിന്റെ പരിഗണനയ്ക്കു വിട്ടു. യുഎസ് ചരിത്രത്തിൽ ആദ്യമായാണു മുൻപ്രസിഡന്റിനെ ഇംപീച്ച് ചെയ്യാൻ നീക്കം നടക്കുന്നത്.
ഇംപീച്ച്മെന്റ് വിചാരണ ഫെബ്രുവരി രണ്ടാം വാരത്തിൽ ആരംഭിക്കുമെന്നു ഡെമോക്രാറ്റിക് പാർട്ടിക്കാരിയായ സ്പീക്കർ പെലോസി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, ഇംപീച്ച് നീക്കം സെനറ്റ് തള്ളിയേക്കുമെന്ന് റിപ്പബ്ളിക്കൻ സെനറ്റർമാർ സൂചന നൽകി. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡന്റെയും കമലാ ഹാസിന്റെയും ജയം സാക്ഷ്യപ്പെടുത്തുന്നതിനായി യുഎസ് കാപ്പിറ്റോളിൽ ജനുവരി ആറിനു ജനപ്രതിനിധി സഭാ, സെനറ്റ് സംയുക്ത സമ്മേളനം ചേരുന്നതിനിടെയാണ് ട്രംപ് അനുകൂലികൾ കലാപം നടത്തിയത്. പ്രതിഷേധത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു.
പ്രമേയത്തിനു സെനറ്റ് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അംഗീകാരം നൽകിയാൽ മാത്രമേ ഇംപീച്ച്മെന്റ് സാധിക്കൂ. ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾക്കാണു ഭൂരിപക്ഷം. സെനറ്റിൽ 50 വീതമാണ് അംഗബംലം. 17 റിപ്പബ്ലിക്കൻ സെനറ്റർമാരുടെ പിന്തുണയുണ്ടെങ്കിലെ ഇംപീച്ച്മെന്റ് പ്രമേയം പാസാകൂ. ട്രംപിനെതിരേയുള്ള നീക്കം രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിനു മാത്രമേ കാരണമാകൂ എന്ന് മുതിർന്ന റിപ്പബ്ലിക്കൻ സെനറ്റർ വാർത്താ ചാനലിനോടു പറഞ്ഞു.
ഇപ്പോൾ സ്വകാര്യ വ്യക്തിയായ ട്രംപിനെതിരേ നടപടി സ്വീകരിക്കാൻ സെനറ്റിന് അധികാരമില്ലെന്നു ചില റിപ്പബ്ലിക്കൻ സെനറ്റർമാർ പറഞ്ഞു. മുൻ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാൻ യുഎസ് ഭരണഘടന അനുവദിക്കുന്നില്ലെന്നു റിപ്പബ്ലിക്കൻ സെനറ്റർ മൈക്ക് റൗണ്ട്സ് പറഞ്ഞു.
ഇംപീച്ച്മെന്റ് വിചാരണ ഫെബ്രുവരി രണ്ടാം വാരത്തിൽ ആരംഭിക്കുമെന്നു ഡെമോക്രാറ്റിക് പാർട്ടിക്കാരിയായ സ്പീക്കർ പെലോസി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, ഇംപീച്ച് നീക്കം സെനറ്റ് തള്ളിയേക്കുമെന്ന് റിപ്പബ്ളിക്കൻ സെനറ്റർമാർ സൂചന നൽകി. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡന്റെയും കമലാ ഹാസിന്റെയും ജയം സാക്ഷ്യപ്പെടുത്തുന്നതിനായി യുഎസ് കാപ്പിറ്റോളിൽ ജനുവരി ആറിനു ജനപ്രതിനിധി സഭാ, സെനറ്റ് സംയുക്ത സമ്മേളനം ചേരുന്നതിനിടെയാണ് ട്രംപ് അനുകൂലികൾ കലാപം നടത്തിയത്. പ്രതിഷേധത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു.
പ്രമേയത്തിനു സെനറ്റ് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അംഗീകാരം നൽകിയാൽ മാത്രമേ ഇംപീച്ച്മെന്റ് സാധിക്കൂ. ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾക്കാണു ഭൂരിപക്ഷം. സെനറ്റിൽ 50 വീതമാണ് അംഗബംലം. 17 റിപ്പബ്ലിക്കൻ സെനറ്റർമാരുടെ പിന്തുണയുണ്ടെങ്കിലെ ഇംപീച്ച്മെന്റ് പ്രമേയം പാസാകൂ. ട്രംപിനെതിരേയുള്ള നീക്കം രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിനു മാത്രമേ കാരണമാകൂ എന്ന് മുതിർന്ന റിപ്പബ്ലിക്കൻ സെനറ്റർ വാർത്താ ചാനലിനോടു പറഞ്ഞു.
ഇപ്പോൾ സ്വകാര്യ വ്യക്തിയായ ട്രംപിനെതിരേ നടപടി സ്വീകരിക്കാൻ സെനറ്റിന് അധികാരമില്ലെന്നു ചില റിപ്പബ്ലിക്കൻ സെനറ്റർമാർ പറഞ്ഞു. മുൻ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാൻ യുഎസ് ഭരണഘടന അനുവദിക്കുന്നില്ലെന്നു റിപ്പബ്ലിക്കൻ സെനറ്റർ മൈക്ക് റൗണ്ട്സ് പറഞ്ഞു.