മുംബൈ: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ചും ഡൽഹിയിലെ കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും മുംബൈ ആസാദ് മൈതാനത്ത് ഇന്ന് നടക്കുന്ന റാലിയിൽ പങ്കെടുക്കാൻ മഹാരാഷ്ട്രയുടെ വിവിധഭാഗങ്ങളിൽനിന്ന് മുംബൈയിലേക്ക് കർഷകരുടെ പ്രയാണം. റാലിയുടെ പശ്ചാത്തലത്തിൽ അധികൃതർ സൗത്ത് മുംബൈയിലെ ആസാദ് മൈതാനത്തും പരിസരപ്രദേശത്തും സ്റ്റേറ്റ് റിസർവ് പോലീസിനെ നിയോഗിച്ചു. റാലിയുടെ വിശദാംശങ്ങൾ ഒപ്പിയെടുക്കാൻ ഡ്രോണുകൾ ഉപയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു.
നാസിക്കിൽ നിന്ന് 15,000 കർഷകർ നിരവധി ടെംപോകളിലും മറ്റുവാഹനങ്ങളിലുമായി മുംബൈയിലേക്കു തിരിച്ചതായി ഓൾ ഇന്ത്യാ കിസാൻ സഭയുടെ (എഐകെഎസ്) മഹാരാഷ്ട്ര ഘടകം പ്രസ്താവനയിൽ പറഞ്ഞു. എൻസിപി അധ്യക്ഷൻ ശരദ് പവാർ, സംസ്ഥാന കോൺഗ്രസ് അധ്യക്ഷനും റവന്യുമന്ത്രിയുമായ ബാലാ സാഹെബ് തോറാട്ട്, ശിവസേന നേതാവും ടൂറിസം മന്ത്രിയുമായ ആദിത്യ താക്കറെ തുടങ്ങിയവരുൾപ്പെടെ ഭരണത്തിനു നേതൃത്വം നൽകുന്ന മഹാ വികാസ് അഗാഡിയുടെ പ്രമുഖ നേതാക്കൾ റാലിയെ അഭിസംബോധന ചെയ്യും.
സംസ്ഥാന കോൺഗ്രസ് ഘടകവും റാലിക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധയിടങ്ങളിൽ നിന്നുള്ള കർഷകർ നാസിക്കിലെത്തിയശേഷം ശനിയാഴ്ച മുംബൈയിലേക്കു തിരിക്കുകയായിരുന്നു. റാലിക്കുശേഷം രാജ്ഭവനിലെത്തി ഗവർണർ ബി.എസ്. കോഷിയാരിക്ക് മെമ്മോറാണ്ടവും സമർപ്പിക്കും.
നാസിക്കിൽ നിന്ന് 15,000 കർഷകർ നിരവധി ടെംപോകളിലും മറ്റുവാഹനങ്ങളിലുമായി മുംബൈയിലേക്കു തിരിച്ചതായി ഓൾ ഇന്ത്യാ കിസാൻ സഭയുടെ (എഐകെഎസ്) മഹാരാഷ്ട്ര ഘടകം പ്രസ്താവനയിൽ പറഞ്ഞു. എൻസിപി അധ്യക്ഷൻ ശരദ് പവാർ, സംസ്ഥാന കോൺഗ്രസ് അധ്യക്ഷനും റവന്യുമന്ത്രിയുമായ ബാലാ സാഹെബ് തോറാട്ട്, ശിവസേന നേതാവും ടൂറിസം മന്ത്രിയുമായ ആദിത്യ താക്കറെ തുടങ്ങിയവരുൾപ്പെടെ ഭരണത്തിനു നേതൃത്വം നൽകുന്ന മഹാ വികാസ് അഗാഡിയുടെ പ്രമുഖ നേതാക്കൾ റാലിയെ അഭിസംബോധന ചെയ്യും.
സംസ്ഥാന കോൺഗ്രസ് ഘടകവും റാലിക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധയിടങ്ങളിൽ നിന്നുള്ള കർഷകർ നാസിക്കിലെത്തിയശേഷം ശനിയാഴ്ച മുംബൈയിലേക്കു തിരിക്കുകയായിരുന്നു. റാലിക്കുശേഷം രാജ്ഭവനിലെത്തി ഗവർണർ ബി.എസ്. കോഷിയാരിക്ക് മെമ്മോറാണ്ടവും സമർപ്പിക്കും.