കാഠ്മണ്ഡു: ചൈനീസ് ഇടപെടലിനും നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി (എൻസിപി)യിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചില്ല. പ്രധാനമന്ത്രി കെ.പി. ശർമ ഒലിയെ പാർട്ടി അംഗത്വത്തിൽനിന്നു പുഷ്പകമാൽ ദഹാൽ (പ്രചണ്ഡ) വിഭാഗം പുറത്താക്കി.
പാർട്ടി വിരുദ്ധപ്രവർത്തനം നടത്തിയെന്ന ആരോപണത്തിൽ വിശദീകരണം നൽകിയില്ലെന്നു കാട്ടിയാണു പ്രചണ്ഡയുടെ നേതൃത്വത്തിൽ ചേർന്ന സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ഒലിയെ പാർട്ടി അംഗത്വത്തിൽനിന്നു പുറത്താക്കിയത്. നേരത്തെ പാർട്ടിയുടെ രണ്ടാം ചെയർമാൻ സ്ഥാനത്തുനിന്ന് ഒലിയെ നീക്കിയിരുന്നു. ഒലിക്കു പകരം ഒന്നാം ചെയർമാനായ പ്രചണ്ഡ, രണ്ടാം ചെയർമാനായി മാധവ് നേപ്പാളിനെ നിയമിച്ചു.
പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിക്കപ്പെടുന്ന ഒലി, വിശദീകരണം നൽകണമെന്നു സ്റ്റാൻഡിംഗ് കമ്മിറ്റി ഈ മാസം 15ന് ആവശ്യപ്പെട്ടിരുന്നു.
പാർലമെന്റ് പിരിച്ചു വിടാൻ ഡിസംബർ 20ന് ഒലി പ്രസിഡന്റിനോട് ശിപാർശ ചെയ്തിരുന്നു. ഒലിയുടെ ശിപാർശയെത്തുടർന്ന് പ്രസിഡന്റ് പാർലമെന്റ് പിരിച്ചുവിടുകയും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു.
പ്രചണ്ഡയുമായുള്ള അധികാരതർക്കത്തെത്തുടർന്നാണ് ഒലി അപ്രതീക്ഷത നീക്കം നടത്തിയത്. ഇതിനെത്തുടർന്ന് ഒലിയുടെയും പ്രചണ്ഡയുടെയും നേതൃത്വത്തിൽ എൻസിപി പിളർന്നു.എൻസിപിയിലെ പ്രശ്നം പരിഹരിക്കാൻ ചൈനീസ് മന്ത്രിയുടെ നേതൃത്വത്തിൽ നാലംഗ ഉന്നതല സംഘം നേപ്പാളിലെത്തിയിരുന്നു.
പാർട്ടി വിരുദ്ധപ്രവർത്തനം നടത്തിയെന്ന ആരോപണത്തിൽ വിശദീകരണം നൽകിയില്ലെന്നു കാട്ടിയാണു പ്രചണ്ഡയുടെ നേതൃത്വത്തിൽ ചേർന്ന സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ഒലിയെ പാർട്ടി അംഗത്വത്തിൽനിന്നു പുറത്താക്കിയത്. നേരത്തെ പാർട്ടിയുടെ രണ്ടാം ചെയർമാൻ സ്ഥാനത്തുനിന്ന് ഒലിയെ നീക്കിയിരുന്നു. ഒലിക്കു പകരം ഒന്നാം ചെയർമാനായ പ്രചണ്ഡ, രണ്ടാം ചെയർമാനായി മാധവ് നേപ്പാളിനെ നിയമിച്ചു.
പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിക്കപ്പെടുന്ന ഒലി, വിശദീകരണം നൽകണമെന്നു സ്റ്റാൻഡിംഗ് കമ്മിറ്റി ഈ മാസം 15ന് ആവശ്യപ്പെട്ടിരുന്നു.
പാർലമെന്റ് പിരിച്ചു വിടാൻ ഡിസംബർ 20ന് ഒലി പ്രസിഡന്റിനോട് ശിപാർശ ചെയ്തിരുന്നു. ഒലിയുടെ ശിപാർശയെത്തുടർന്ന് പ്രസിഡന്റ് പാർലമെന്റ് പിരിച്ചുവിടുകയും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു.
പ്രചണ്ഡയുമായുള്ള അധികാരതർക്കത്തെത്തുടർന്നാണ് ഒലി അപ്രതീക്ഷത നീക്കം നടത്തിയത്. ഇതിനെത്തുടർന്ന് ഒലിയുടെയും പ്രചണ്ഡയുടെയും നേതൃത്വത്തിൽ എൻസിപി പിളർന്നു.എൻസിപിയിലെ പ്രശ്നം പരിഹരിക്കാൻ ചൈനീസ് മന്ത്രിയുടെ നേതൃത്വത്തിൽ നാലംഗ ഉന്നതല സംഘം നേപ്പാളിലെത്തിയിരുന്നു.