ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലി നടത്താൻ കർഷകർക്ക് ഡൽഹി പോലീസിന്റെ അനുമതി. ഡൽഹി അതിർത്തിക്കുള്ളിൽ 100 കിലോമീറ്റർ റാലി നടത്താനാണ് അനുമതി. ഡൽഹി പോലീസുമായി നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയുണ്ടായതെന്നും റൂട്ട് മാപ്പ് സംബന്ധിച്ച് ഉടൻ തീരുമാനമുണ്ടാകുമെന്നും കർഷകനേതാക്കൾ അറിയിച്ചു. റാലി സമാധാനപരമായിരിക്കുമെന്ന് വിവിധ സംഘടനാ നേതാക്കൾക്കൊപ്പം സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് അറിയിച്ചു.
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തിൽ ഒരുലക്ഷം ട്രാക്ടറുകൾ അണിനിരത്തിയുള്ള റാലിക്കാണ് കർഷക സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നത്. റിപ്പബ്ലിക് ദിന പരേഡിനെയോ സുരക്ഷയെയോ ബാധിക്കാത്ത വിധത്തിൽ റാലി നടത്തുമെന്നു കർഷക സംഘടനകൾ പോലീസിന് ഉറപ്പു നൽകി.
ഡൽഹി ഔട്ടർ റിംഗ് റോഡിലൂടെ ട്രാക്ടറുകളുമായി റാലി നടത്താനാണ് സംഘടനകൾ ആവശ്യപ്പെട്ടത്. എന്നാൽ, ഇക്കാര്യത്തിൽ തീരുമാനമുണ്ടായിട്ടില്ല.
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തിൽ ഒരുലക്ഷം ട്രാക്ടറുകൾ അണിനിരത്തിയുള്ള റാലിക്കാണ് കർഷക സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നത്. റിപ്പബ്ലിക് ദിന പരേഡിനെയോ സുരക്ഷയെയോ ബാധിക്കാത്ത വിധത്തിൽ റാലി നടത്തുമെന്നു കർഷക സംഘടനകൾ പോലീസിന് ഉറപ്പു നൽകി.
ഡൽഹി ഔട്ടർ റിംഗ് റോഡിലൂടെ ട്രാക്ടറുകളുമായി റാലി നടത്താനാണ് സംഘടനകൾ ആവശ്യപ്പെട്ടത്. എന്നാൽ, ഇക്കാര്യത്തിൽ തീരുമാനമുണ്ടായിട്ടില്ല.