കോൽക്കത്ത: സ്വാതന്ത്ര്യ സമരപോരാളിയായിരുന്ന നേതാജി സുഭാഷ്ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികാഘോഷച്ചടങ്ങിൽ സദസിൽനിന്നു ജയ് ശ്രീറാം വിളികൾ കേട്ടയുടൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രസംഗം അവസാനിപ്പിച്ചു. വിക്ടോറിയ മെമ്മോറിയലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗവർണർ ജഗ്ദീപ് ധൻകറും പങ്കെടുത്ത ചടങ്ങിലാണു സംഭവം.
മമത പ്രസംഗിക്കാൻ എത്തിയപ്പോഴാണ് സദസിൽനിന്ന് ജയ് ശ്രീറാം വിളി മുഴങ്ങിയത്. നിശബ്ദരായിരിക്കാൻ സംഘാടകർ വിളിച്ചുപറഞ്ഞെങ്കിലും മുദ്രാവാക്യംവിളി തുടർന്നതോടെ വിളിച്ചുവരുത്തിയവരെ അപമാനിക്കരുതെന്നു മമത പറഞ്ഞു. ഇതു രാഷ്ട്രീയ പരിപാടിയല്ല. സർക്കാർ പരിപാടിക്ക് ഒരു അന്തസുണ്ട്. ഞാൻ സംസാരിക്കില്ല. ജയ് ബംഗളാ, ജയ് ഹിന്ദ് എന്നു പറഞ്ഞു മമത പ്രസംഗം അവസാനിപ്പിച്ചു.
അതേസമയം, തുടർന്നു സംസാരിച്ച നരേന്ദ്ര മോദി, നേതാജി സ്വപ്നം കണ്ടതുപോലെ ഇന്ത്യയെ ശക്തമായ രാഷ്ട്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നു പറഞ്ഞു. സ്വതന്ത്രമായ ഇന്ത്യയെക്കുറിച്ചുള്ള ആശ കൈവെടിയരുതെന്നാണ് നേതാജി പറഞ്ഞത്. നേതാജിയുടെ ജന്മദിനം ഇനിമുതൽ പരാക്രം ദിവസ് എന്ന പേരിലറിയപ്പെടുമെന്നും മോദി പറഞ്ഞു. തുടർന്ന് നേതാജി ഭവൻ സന്ദർശിച്ച മോദി, നാഷണൽ ലൈബ്രറിയിൽ നടന്ന അന്താരാഷ്ട്ര സെമിനാറിൽ പങ്കെടുത്തശേഷമാണു മടങ്ങിയത്.
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ശ്യാംബസാറിൽനിന്ന് റെഡ് റോഡിലേക്ക് രാവിലെ സംഘടിപ്പിച്ച ഏഴു കിലോമീറ്റർ നീളുന്ന റാലി ശംഖനാദം മുഴക്കിയാണ് മമത ഉദ്ഘാടനം ചെയ്തത്.
മമത പ്രസംഗിക്കാൻ എത്തിയപ്പോഴാണ് സദസിൽനിന്ന് ജയ് ശ്രീറാം വിളി മുഴങ്ങിയത്. നിശബ്ദരായിരിക്കാൻ സംഘാടകർ വിളിച്ചുപറഞ്ഞെങ്കിലും മുദ്രാവാക്യംവിളി തുടർന്നതോടെ വിളിച്ചുവരുത്തിയവരെ അപമാനിക്കരുതെന്നു മമത പറഞ്ഞു. ഇതു രാഷ്ട്രീയ പരിപാടിയല്ല. സർക്കാർ പരിപാടിക്ക് ഒരു അന്തസുണ്ട്. ഞാൻ സംസാരിക്കില്ല. ജയ് ബംഗളാ, ജയ് ഹിന്ദ് എന്നു പറഞ്ഞു മമത പ്രസംഗം അവസാനിപ്പിച്ചു.
അതേസമയം, തുടർന്നു സംസാരിച്ച നരേന്ദ്ര മോദി, നേതാജി സ്വപ്നം കണ്ടതുപോലെ ഇന്ത്യയെ ശക്തമായ രാഷ്ട്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നു പറഞ്ഞു. സ്വതന്ത്രമായ ഇന്ത്യയെക്കുറിച്ചുള്ള ആശ കൈവെടിയരുതെന്നാണ് നേതാജി പറഞ്ഞത്. നേതാജിയുടെ ജന്മദിനം ഇനിമുതൽ പരാക്രം ദിവസ് എന്ന പേരിലറിയപ്പെടുമെന്നും മോദി പറഞ്ഞു. തുടർന്ന് നേതാജി ഭവൻ സന്ദർശിച്ച മോദി, നാഷണൽ ലൈബ്രറിയിൽ നടന്ന അന്താരാഷ്ട്ര സെമിനാറിൽ പങ്കെടുത്തശേഷമാണു മടങ്ങിയത്.
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ശ്യാംബസാറിൽനിന്ന് റെഡ് റോഡിലേക്ക് രാവിലെ സംഘടിപ്പിച്ച ഏഴു കിലോമീറ്റർ നീളുന്ന റാലി ശംഖനാദം മുഴക്കിയാണ് മമത ഉദ്ഘാടനം ചെയ്തത്.