മസിനഗുഡി (തമിഴ്നാട്): നീലഗിരിയിലെ മുതുമല കടുവാസങ്കേതം പരിധിയിലുള്ള മാവനഹള്ളയിൽ കാട്ടുകൊമ്പൻ പൊള്ളലേറ്റു ചരിഞ്ഞ നിലയിൽ.
ദിവസങ്ങൾ മുമ്പ് ഹോം സ്റ്റേയുടെ പരിസരത്ത് എത്തിയ കാട്ടുകൊന്പനു നേരേ മണ്ണെണ്ണ ഒഴിച്ചു കത്തിച്ച ടയർ എറിയുകയായിരുന്നു. കത്തിയ ടയർ ചെവിയിൽ ഉടക്കുകയും ആനയ്ക്ക് പൊള്ളലേൽക്കുകയുമായിരുന്നു.
സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായി. ഹോംസ്റ്റേ നടത്തിപ്പുകാരായ മസിനഗുഡി സ്വദേശി പ്രശാന്ത്(40), മാവനഹള്ള സ്വദേശി റെയ്മണ്ട് ഡീൻ(30) എന്നിവരെയാണു വനം വകുപ്പ് അറസ്റ്റു ചെയ്തത്. കേസിലെ മൂന്നാം പ്രതി മാവനഹള്ള സ്വദേശി റിക്കി റയാൻ ഒളിവിലാണ്.
45 വയസ് മതിക്കുന്ന കൊമ്പനാണ് പൊള്ളലേറ്റും രക്തം വാർന്നും ചരിഞ്ഞത്. രാത്രി ഹോംസ്റ്റേ വളപ്പിലെത്തിയ ആനയെ നടത്തിപ്പുകാരിൽ ഒരാൾ ടയറിനു തീയിട്ടു വിരട്ടി. ആന ഹോംസ്റ്റേ വളപ്പിനു പുറത്തുകടന്നതിനു പിന്നാലെയാണ് കത്തുന്ന ടയർ തലയിലേക്കെറിഞ്ഞത്.
പൊള്ളലേറ്റ ആന ചിന്നം വിളിച്ചു പായുകയും 19നു ചരിയുകയുമായിരുന്നു. ഗ്രാമാതിർത്തിയിൽ ചുറ്റിത്തിരിയുന്ന സ്വഭാവം ഉണ്ടെങ്കിലും നിരുപദ്രവകാരിയായിരുന്നു കൊമ്പൻ എന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വനം വകുപ്പിനു ലഭിച്ച വീഡിയോയാണ് പ്രതികളെ തിരിച്ചറിയുന്നതിനു സഹായകമായത്.
ദിവസങ്ങൾ മുമ്പ് ഹോം സ്റ്റേയുടെ പരിസരത്ത് എത്തിയ കാട്ടുകൊന്പനു നേരേ മണ്ണെണ്ണ ഒഴിച്ചു കത്തിച്ച ടയർ എറിയുകയായിരുന്നു. കത്തിയ ടയർ ചെവിയിൽ ഉടക്കുകയും ആനയ്ക്ക് പൊള്ളലേൽക്കുകയുമായിരുന്നു.
സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായി. ഹോംസ്റ്റേ നടത്തിപ്പുകാരായ മസിനഗുഡി സ്വദേശി പ്രശാന്ത്(40), മാവനഹള്ള സ്വദേശി റെയ്മണ്ട് ഡീൻ(30) എന്നിവരെയാണു വനം വകുപ്പ് അറസ്റ്റു ചെയ്തത്. കേസിലെ മൂന്നാം പ്രതി മാവനഹള്ള സ്വദേശി റിക്കി റയാൻ ഒളിവിലാണ്.
45 വയസ് മതിക്കുന്ന കൊമ്പനാണ് പൊള്ളലേറ്റും രക്തം വാർന്നും ചരിഞ്ഞത്. രാത്രി ഹോംസ്റ്റേ വളപ്പിലെത്തിയ ആനയെ നടത്തിപ്പുകാരിൽ ഒരാൾ ടയറിനു തീയിട്ടു വിരട്ടി. ആന ഹോംസ്റ്റേ വളപ്പിനു പുറത്തുകടന്നതിനു പിന്നാലെയാണ് കത്തുന്ന ടയർ തലയിലേക്കെറിഞ്ഞത്.
പൊള്ളലേറ്റ ആന ചിന്നം വിളിച്ചു പായുകയും 19നു ചരിയുകയുമായിരുന്നു. ഗ്രാമാതിർത്തിയിൽ ചുറ്റിത്തിരിയുന്ന സ്വഭാവം ഉണ്ടെങ്കിലും നിരുപദ്രവകാരിയായിരുന്നു കൊമ്പൻ എന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വനം വകുപ്പിനു ലഭിച്ച വീഡിയോയാണ് പ്രതികളെ തിരിച്ചറിയുന്നതിനു സഹായകമായത്.