ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന കർഷകരുടെ ആവശ്യത്തിൽ കേന്ദ്ര സർക്കാരും കർഷക സംഘടനകളും തമ്മിൽ നടത്തിയ പതിനൊന്നാംവട്ട ചർച്ചയും പരാജയപ്പെട്ടു. പുതിയ നിർദേശങ്ങളോ വിട്ടുവീഴ്ചയോ ഇല്ലെന്നു വ്യക്തമാക്കിയ സർക്കാർ, നിയമങ്ങൾ നടപ്പിലാക്കുന്നത് ഒന്നര വർഷം വരെ നീട്ടാമെന്ന ഉപാധിയിൽ ഉറച്ചുനിന്നു. ചർച്ച തുടരണമെങ്കിൽ കർഷക സംഘടനകൾ തീയതി നിശ്ചയിച്ച് അറിയിക്കണമെന്നും സർക്കാർ നിർദേശിച്ചു.
അതേസമയം, ചർച്ചയ്ക്കായി അഞ്ചര മണിക്കൂറോളം വിളിച്ചിരുത്തിയ സർക്കാർ, അര മണിക്കൂർ മാത്രമാണു ചർച്ച നടത്തിയതെന്നു കർഷക സംഘടനകൾ ആരോപിച്ചു.
നിയമങ്ങൾ നടപ്പിലാക്കുന്നത് 18 മാസത്തോളം നീട്ടിവയ്ക്കാമെന്ന ഉപാധിയുമായാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറും വാണിജ്യമന്ത്രി പിയൂഷ് ഗോയലും ഇന്നലെ ഉച്ചയോടെ ചർച്ച ആരംഭിച്ചത്. സർക്കാർ മുന്നോട്ടുവയ്ക്കുന്ന നിർദേശം മികച്ചതാണെന്നും അത് പരിഗണിച്ചില്ലെങ്കിൽ കൂടുതൽ ചർച്ചയ്ക്കില്ലെന്നും മന്ത്രിമാർ വ്യക്തമാക്കി. എന്നാൽ, നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്നു പിന്മാറില്ലെന്ന നിലപാട് കർഷക സംഘടനകൾ ആവർത്തിച്ചു. നിയമങ്ങൾ നടപ്പിലാക്കുന്നത് തത്കാലം മരവിപ്പിക്കാമെന്നത് കഴിഞ്ഞ തവണ നടത്തിയ ചർച്ചയിൽ തന്നെ തള്ളിയതാണെന്നും സംഘടനകൾ വ്യക്തമാക്കി.
സർക്കാർ മുന്നോട്ടുവച്ചിരിക്കുന്ന ഉപാധി ഏറ്റവും ഒടുവിലത്തേതാണെന്നു മന്ത്രിമാർ സൂചിപ്പിച്ചു. അതിനാൽ, കർഷകർ നിലപാട് പുനഃപരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കർഷകരുടെ ആശങ്കകൾക്ക് ഇടം നൽകാനാണ് സർക്കാർ ശ്രമിച്ചത്. നിർദേശത്തിൽ അപാകതയുണ്ടായിരുന്നില്ല. ഏറ്റവും മികച്ച വാഗ്ദാനമാണ് സർക്കാർ കർഷകർക്കു നൽകിയത്. ദൗർഭാഗ്യവശാൽ നിങ്ങൾ അത് തള്ളിക്കളഞ്ഞെന്നും കൃഷിമന്ത്രി തോമർ യോഗത്തിൽ പറഞ്ഞു.
ജിജി ലൂക്കോസ്
അതേസമയം, ചർച്ചയ്ക്കായി അഞ്ചര മണിക്കൂറോളം വിളിച്ചിരുത്തിയ സർക്കാർ, അര മണിക്കൂർ മാത്രമാണു ചർച്ച നടത്തിയതെന്നു കർഷക സംഘടനകൾ ആരോപിച്ചു.
നിയമങ്ങൾ നടപ്പിലാക്കുന്നത് 18 മാസത്തോളം നീട്ടിവയ്ക്കാമെന്ന ഉപാധിയുമായാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറും വാണിജ്യമന്ത്രി പിയൂഷ് ഗോയലും ഇന്നലെ ഉച്ചയോടെ ചർച്ച ആരംഭിച്ചത്. സർക്കാർ മുന്നോട്ടുവയ്ക്കുന്ന നിർദേശം മികച്ചതാണെന്നും അത് പരിഗണിച്ചില്ലെങ്കിൽ കൂടുതൽ ചർച്ചയ്ക്കില്ലെന്നും മന്ത്രിമാർ വ്യക്തമാക്കി. എന്നാൽ, നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്നു പിന്മാറില്ലെന്ന നിലപാട് കർഷക സംഘടനകൾ ആവർത്തിച്ചു. നിയമങ്ങൾ നടപ്പിലാക്കുന്നത് തത്കാലം മരവിപ്പിക്കാമെന്നത് കഴിഞ്ഞ തവണ നടത്തിയ ചർച്ചയിൽ തന്നെ തള്ളിയതാണെന്നും സംഘടനകൾ വ്യക്തമാക്കി.
സർക്കാർ മുന്നോട്ടുവച്ചിരിക്കുന്ന ഉപാധി ഏറ്റവും ഒടുവിലത്തേതാണെന്നു മന്ത്രിമാർ സൂചിപ്പിച്ചു. അതിനാൽ, കർഷകർ നിലപാട് പുനഃപരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കർഷകരുടെ ആശങ്കകൾക്ക് ഇടം നൽകാനാണ് സർക്കാർ ശ്രമിച്ചത്. നിർദേശത്തിൽ അപാകതയുണ്ടായിരുന്നില്ല. ഏറ്റവും മികച്ച വാഗ്ദാനമാണ് സർക്കാർ കർഷകർക്കു നൽകിയത്. ദൗർഭാഗ്യവശാൽ നിങ്ങൾ അത് തള്ളിക്കളഞ്ഞെന്നും കൃഷിമന്ത്രി തോമർ യോഗത്തിൽ പറഞ്ഞു.
ജിജി ലൂക്കോസ്