ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകരോട് നടുക്കമുളവാക്കുന്ന നിസംഗതയും ധാർഷ്ട്യവുമാണ് കേന്ദ്ര സർക്കാർ കാണിക്കുന്നതെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ചർച്ചകൾ എന്ന പേരിൽ സർക്കാർ നടത്തുന്നത് വെറും നാട്യമാണെന്നും സോണിയ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് സർക്കാരിനെതിരേ സോണിയ രൂക്ഷ വിമർശനം ഉന്നയിച്ചത്.
വേണ്ടരീതിയിലുള്ള ഒരു കൂടിയാലോചനയുമില്ലാതെ സർക്കാർ വളരെ തിടുക്കത്തിലാണ് ഈ നിയമങ്ങൾ കൊണ്ടുവന്നത്. ഇതിലെ പോരായ്കകൾ പരിശോധിക്കാനുള്ള സാവകാശം പാർലമെന്റിനു നൽകിയില്ല. ഇതു ബോധപൂർവമാണ്. ഇക്കാര്യത്തിൽ കോണ്‍ഗ്രസിന്റെ നിലപാട് സുവ്യക്തമാണ്.
താങ്ങുവില നിർണയിക്കൽ, സംഭരണം, പൊതുവിതരണം എന്നിവയെ അടിസ്ഥാനമാക്കിയാണ് രാജ്യത്തെ ഭക്ഷ്യസുരക്ഷ നിലനിൽക്കുന്നത്. അതിനെ സന്പൂർണമായി തകർക്കുന്നതാണ് കാർഷിക നിയമങ്ങൾ. അതുകൊണ്ട് ഈ നിയമങ്ങളെ പാടേ തള്ളുന്നതായും സോണിയാ ഗാന്ധി പറഞ്ഞു. നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയവും കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പാസാക്കി.
വേണ്ടരീതിയിലുള്ള ഒരു കൂടിയാലോചനയുമില്ലാതെ സർക്കാർ വളരെ തിടുക്കത്തിലാണ് ഈ നിയമങ്ങൾ കൊണ്ടുവന്നത്. ഇതിലെ പോരായ്കകൾ പരിശോധിക്കാനുള്ള സാവകാശം പാർലമെന്റിനു നൽകിയില്ല. ഇതു ബോധപൂർവമാണ്. ഇക്കാര്യത്തിൽ കോണ്‍ഗ്രസിന്റെ നിലപാട് സുവ്യക്തമാണ്.
താങ്ങുവില നിർണയിക്കൽ, സംഭരണം, പൊതുവിതരണം എന്നിവയെ അടിസ്ഥാനമാക്കിയാണ് രാജ്യത്തെ ഭക്ഷ്യസുരക്ഷ നിലനിൽക്കുന്നത്. അതിനെ സന്പൂർണമായി തകർക്കുന്നതാണ് കാർഷിക നിയമങ്ങൾ. അതുകൊണ്ട് ഈ നിയമങ്ങളെ പാടേ തള്ളുന്നതായും സോണിയാ ഗാന്ധി പറഞ്ഞു. നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയവും കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പാസാക്കി.