ശിവമോഗ: കർണാടകയിലെ ശിവമോഗയിൽ ലോറിയിൽ കൊണ്ടുവന്ന സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് അഞ്ചു തൊഴിലാളികൾ മരിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. ലോറിയിലുണ്ടായിരുന്ന തൊഴിലാളികളാണു മരിച്ചത്. ഇവർ ബിഹാർ സ്വദേശികളാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഹുനസോഡു എന്ന സ്ഥലത്താണു സ്ഫോടനമുണ്ടായത്. ക്വാറിക്കു സമീപം നിർത്തിയിട്ടിരുന്ന ലോറിയിലെ ജെലാറ്റിൻ സ്റ്റിക്കുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാത്തവിധം ഛിന്നഭിന്നമായി. തൊട്ടടുത്തുള്ള ചിക്കമംഗളൂരു, ദാവൻഗരെ ജില്ലകളിലും സ്ഫോടനത്തിന്റെ പ്രകന്പനമുണ്ടായി. ഭൂചലനമാണെന്നു കരുതി ജനങ്ങൾ പരിഭ്രാന്തരായി വീടുവിട്ടിറങ്ങി. നിരവധി വീടുകളുടെ ജനൽച്ചില്ലുകൾ തകർന്നു. റോഡുകളിൽ വിള്ളലുണ്ടായി.
അപകടവുമായി ബന്ധപ്പെട്ട് ക്വാറി ഉടമയും മറ്റു രണ്ടു പേരും അറസ്റ്റിലായി. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിനു മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. യെദിയൂരപ്പയുടെ ജില്ലയാണു ശിവമോഗ.
ഹുനസോഡു എന്ന സ്ഥലത്താണു സ്ഫോടനമുണ്ടായത്. ക്വാറിക്കു സമീപം നിർത്തിയിട്ടിരുന്ന ലോറിയിലെ ജെലാറ്റിൻ സ്റ്റിക്കുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാത്തവിധം ഛിന്നഭിന്നമായി. തൊട്ടടുത്തുള്ള ചിക്കമംഗളൂരു, ദാവൻഗരെ ജില്ലകളിലും സ്ഫോടനത്തിന്റെ പ്രകന്പനമുണ്ടായി. ഭൂചലനമാണെന്നു കരുതി ജനങ്ങൾ പരിഭ്രാന്തരായി വീടുവിട്ടിറങ്ങി. നിരവധി വീടുകളുടെ ജനൽച്ചില്ലുകൾ തകർന്നു. റോഡുകളിൽ വിള്ളലുണ്ടായി.
അപകടവുമായി ബന്ധപ്പെട്ട് ക്വാറി ഉടമയും മറ്റു രണ്ടു പേരും അറസ്റ്റിലായി. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിനു മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. യെദിയൂരപ്പയുടെ ജില്ലയാണു ശിവമോഗ.