കൊളംബോ: ശ്രീലങ്കൻ നാവികസേനാ കപ്പലുമായി കൂട്ടിയിടിച്ച മീൻപിടിത്ത ബോട്ടിലുണ്ടായിരുന്ന നാലു തമിഴ്നാട് സ്വദേശികൾ മരിച്ചു. ലങ്കൻ നാവികസേനയാണ് ഇക്കാര്യം അറിയിച്ചത്. രാമനാഥപുരം തങ്കച്ചിമഠം സ്വദേശികളായ മെസിയ, നാഗരാജ്, സാം, സെന്തിൽ കുമാർ എന്നിവരാണു മരിച്ചത്. തിങ്കളാഴ്ചത്തെ അപകടത്തെത്തുടർന്ന് ഇവരെ കാണാതായിരുന്നു.
അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ച് ശ്രീലങ്കൻ നിയന്ത്രിത മേഖലയിൽ കടന്ന ഇവരെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെന്നും അപ്പോൾ ഇവർ രക്ഷപ്പെടുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നും ലങ്കൻ വൃത്തങ്ങൾ ആരോപിക്കുന്നു.
മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി പത്തു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എടപ്പാടി കത്തെഴുതി.
അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ച് ശ്രീലങ്കൻ നിയന്ത്രിത മേഖലയിൽ കടന്ന ഇവരെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെന്നും അപ്പോൾ ഇവർ രക്ഷപ്പെടുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നും ലങ്കൻ വൃത്തങ്ങൾ ആരോപിക്കുന്നു.
മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി പത്തു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എടപ്പാടി കത്തെഴുതി.