ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ഡൽഹി ഒൗട്ടർ റിംഗ് റോഡിൽത്തന്നെ ട്രാക്ടർ റാലി നടത്തുമെന്ന് കർഷകർ. ഇക്കാര്യത്തിൽ ഇന്നലെ ഡൽഹി പോലീസുമായി നടന്ന രണ്ടാംഘട്ട ചർച്ചയിൽ കർഷകർ തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നു. റാലി കുണ്ഡലി- മനേസർ ദേശീയപാതയിലേക്കു മാറ്റണമെന്ന പോലീസിന്റെ നിർദേശം കർഷകർ തള്ളി. റിപ്പബ്ലിക് ദിനത്തിൽ ഒരു കാരണവശാലും ഡൽഹിക്ക് അകത്ത് ട്രാക്ടർ റാലി നടത്താൻ കർഷകരെ അനുവദിക്കില്ലെന്നാണു പോലീസിന്റെ നിലപാട്. ഡൽഹിക്കു പുറത്ത് ട്രാക്ടർ റാലി നടത്തുന്നതിൽ തടസമില്ലെന്നു പോലീസ് വ്യക്തമാക്കി.
ഡൽഹിക്കുള്ളിൽത്തന്നെ ഞങ്ങൾ സമാധാനപരമായി ട്രാക്ടർ റാലി നടത്തും. ഡൽഹിക്കു പുറത്തു റാലി നടത്താനാണ് പോലീസ് ആവശ്യപ്പെടുന്നത്. അതു സാധ്യമല്ലെന്നു സ്വരാജ് ഇന്ത്യ അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ് പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്കുശേഷം പറഞ്ഞു. ഡൽഹി നോർത്ത് റെയ്ഞ്ച് ജോയിന്റ് കമ്മീഷണർ എസ്.എസ് യാദവിന്റെ നേതൃത്വത്തിലാണ് പോലീസ് ഉദ്യോഗസ്ഥർ കർഷക സംഘടനാ നേതാക്കളുമായി ചർച്ച നടത്തിയത്.
കേന്ദ്ര സർക്കാരുമായി നടക്കാനിരിക്കുന്ന പതിനൊന്നാംഘട്ട ചർച്ചയ്ക്കു മുന്നോടിയായി കർഷക സംഘടനകൾ ഇന്നലെ സിംഗു അതിർത്തിയിൽ യോഗം ചേർന്നു. സംയുക്ത സമിതി രൂപീകരിച്ച് അതിന്റെ റിപ്പോർട്ട് തയാറാക്കാനെടുക്കുന്ന ഒന്നര മുതൽ രണ്ടു വർഷത്തേക്കുവരെ നിയമങ്ങൾ നടപ്പാക്കാതിരിക്കാം എന്ന കേന്ദ്ര സർക്കാർ നിർദേശത്തിൽ കർഷക സംഘടനകൾ തമ്മിൽ കൂടിയാലോചന നടത്തി. നാളെ നടക്കുന്ന ചർച്ചയിൽ കർഷകർ ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കും.
സുപ്രീംകോടതി നിയോഗിച്ച സമിതി ഇന്നലെ എട്ടു സംസ്ഥാനങ്ങളിൽനിന്നുള്ള പത്തു കർഷക സംഘടനകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. നിയമം തത്കാലത്തേക്കു നടപ്പാക്കാതിരിക്കാം എന്ന നിർദേശത്തോട് ഒരു വിഭാഗം അനുഭാവം പ്രകടിപ്പിച്ചു. ജനുവരി 27ന് സമിതി വീണ്ടും സന്നദ്ധരായ കർഷക സംഘടന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
അതിനിടെ, കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന കർഷക പ്രക്ഷോഭത്തിൽ പങ്കെടുത്ത മറ്റൊരു കർഷകൻകൂടി ആത്മഹത്യ ചെയ്തു. ഡൽഹി തിക്രി അതിർത്തിയിൽ കർഷക സമരവേദിയിലാണ് നാല്പത്തിരണ്ടുകാരൻ ജീവനൊടുക്കിയത്.
സെബി മാത്യു
ഡൽഹിക്കുള്ളിൽത്തന്നെ ഞങ്ങൾ സമാധാനപരമായി ട്രാക്ടർ റാലി നടത്തും. ഡൽഹിക്കു പുറത്തു റാലി നടത്താനാണ് പോലീസ് ആവശ്യപ്പെടുന്നത്. അതു സാധ്യമല്ലെന്നു സ്വരാജ് ഇന്ത്യ അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ് പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്കുശേഷം പറഞ്ഞു. ഡൽഹി നോർത്ത് റെയ്ഞ്ച് ജോയിന്റ് കമ്മീഷണർ എസ്.എസ് യാദവിന്റെ നേതൃത്വത്തിലാണ് പോലീസ് ഉദ്യോഗസ്ഥർ കർഷക സംഘടനാ നേതാക്കളുമായി ചർച്ച നടത്തിയത്.
കേന്ദ്ര സർക്കാരുമായി നടക്കാനിരിക്കുന്ന പതിനൊന്നാംഘട്ട ചർച്ചയ്ക്കു മുന്നോടിയായി കർഷക സംഘടനകൾ ഇന്നലെ സിംഗു അതിർത്തിയിൽ യോഗം ചേർന്നു. സംയുക്ത സമിതി രൂപീകരിച്ച് അതിന്റെ റിപ്പോർട്ട് തയാറാക്കാനെടുക്കുന്ന ഒന്നര മുതൽ രണ്ടു വർഷത്തേക്കുവരെ നിയമങ്ങൾ നടപ്പാക്കാതിരിക്കാം എന്ന കേന്ദ്ര സർക്കാർ നിർദേശത്തിൽ കർഷക സംഘടനകൾ തമ്മിൽ കൂടിയാലോചന നടത്തി. നാളെ നടക്കുന്ന ചർച്ചയിൽ കർഷകർ ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കും.
സുപ്രീംകോടതി നിയോഗിച്ച സമിതി ഇന്നലെ എട്ടു സംസ്ഥാനങ്ങളിൽനിന്നുള്ള പത്തു കർഷക സംഘടനകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. നിയമം തത്കാലത്തേക്കു നടപ്പാക്കാതിരിക്കാം എന്ന നിർദേശത്തോട് ഒരു വിഭാഗം അനുഭാവം പ്രകടിപ്പിച്ചു. ജനുവരി 27ന് സമിതി വീണ്ടും സന്നദ്ധരായ കർഷക സംഘടന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
അതിനിടെ, കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന കർഷക പ്രക്ഷോഭത്തിൽ പങ്കെടുത്ത മറ്റൊരു കർഷകൻകൂടി ആത്മഹത്യ ചെയ്തു. ഡൽഹി തിക്രി അതിർത്തിയിൽ കർഷക സമരവേദിയിലാണ് നാല്പത്തിരണ്ടുകാരൻ ജീവനൊടുക്കിയത്.
സെബി മാത്യു