ന്യൂഡൽഹി: മയക്കുമരുന്നു കേസിൽ അറസ്റ്റിലായ കന്നഡ നടി രാഗിണി ദ്വിവേദിക്കു സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഇവരുടെ വസതിയിൽനിന്നു മയക്കുമരുന്ന് തെളിവായി കണ്ടെ ത്താൻ കഴിഞ്ഞിട്ടില്ലെന്നും മൊഴികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടത്തിയതെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. മതിയായ തെളിവുകളില്ലാതെയാണ് നടിയെ നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് നിയമ പ്രകാരം 140 ദിവസത്തിലേറെയായി ജയിലിലാക്കിയിരിക്കുന്നതെന്ന് രാഗിണിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലൂത്റ വാദിച്ചു.
അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റുമായി രാഗിണിക്ക് അടുത്ത ബന്ധമുണ്ടെന്നും മറ്റുള്ളവർക്ക് എത്തിച്ചു നൽകുന്നതിൽ ഇവർക്ക് പങ്കുണ്ടെന്നുമായിരുന്നു കർണാടക സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം. രാഗിണിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റുമായി രാഗിണിക്ക് അടുത്ത ബന്ധമുണ്ടെന്നും മറ്റുള്ളവർക്ക് എത്തിച്ചു നൽകുന്നതിൽ ഇവർക്ക് പങ്കുണ്ടെന്നുമായിരുന്നു കർണാടക സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം. രാഗിണിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.