ന്യൂഡൽഹി: 4,300 കോടിരൂപയുടെ വായ്പാ തട്ടിപ്പുകേസിൽ പ്രതിസ്ഥാനത്തുള്ള കന്പനികളിൽ നിന്ന് കൈക്കൂലിവാങ്ങി സുപ്രധാന വിവരങ്ങൾ ചോർത്തിക്കൊടുത്തുവെന്ന കേസിൽ രണ്ട് സിബിഐ ഓഫീസർമാരെയും ഒരഭിഭാഷകനെയും സിബിഐ സംഘം അറസ്റ്റ്ചെയ്തു. ഡിവൈഎസ്പി ആർ.കെ. ഋഷി, ഇൻസ്പെക്ടർ കപിൽ ധൻകാദ് എന്നിവരെയും അഭിഭാഷകനെയുമാണ് സിബിഐ സംഘം അറസ്റ്റ്ചെയ്തത്.