ന്യൂഡൽഹി: ശന്പളം ലഭിക്കുന്നതിനുള്ള അവകാശം ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ ഭാഗമെന്ന് ഡൽഹി ഹൈക്കോടതി. പണമില്ലെന്ന പേരിൽ ജീവനക്കാർക്ക് ശന്പളവും പെൻഷനും നൽകാതിരിക്കാനാവില്ല. ശന്പളവും പെൻഷനും നിഷേധിക്കുന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിലൂടെ ഉറപ്പ് നൽകുന്ന അന്തസോടെ ജീവിക്കാനുള്ള അവകാശങ്ങളുടെ ലംഘനമാണെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഫണ്ട് ലഭ്യമായില്ലെന്ന പേരിൽ ശന്പളവും പെൻഷനും നൽകുന്നതു തടഞ്ഞ ഈസ്റ്റ്, നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷനുകൾക്കെതിരേയുള്ള ഹർജി പരിഗണിക്കവേയാണ് ജസ്റ്റീസുമാരായ വിപിൻ സംഘി, രേഖാ പാലി എന്നിവരുടെ ഉത്തരവ്.
കോവിഡ് മഹാമാരിയുടെ കാലത്ത് അഹോരാത്രം പ്രവർത്തിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവർ ഉൾപ്പെട്ട ആരോഗ്യ പ്രവർത്തകരുടെയും മറ്റു ജീവനക്കാരുടേതുമാണ് ശന്പളവും പെൻഷനും മുടങ്ങിയത്. പണമില്ലെന്ന കോർപ്പറേഷനുകളുടെ വാദഗതി സ്വീകാര്യമല്ല. ശന്പളവും വേതനവും ലഭിക്കാതിരിക്കുന്നത് പൗരന്റെ ജീവിത നിലവാരത്തെ നേരിട്ടു ബാധിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, കോർപ്പറേഷന്റെ മറ്റ് ചെലവു വിവരങ്ങൾ ഹാജരാക്കാൻ നിർദേശം നൽകി.
ഫണ്ട് ലഭ്യമായില്ലെന്ന പേരിൽ ശന്പളവും പെൻഷനും നൽകുന്നതു തടഞ്ഞ ഈസ്റ്റ്, നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷനുകൾക്കെതിരേയുള്ള ഹർജി പരിഗണിക്കവേയാണ് ജസ്റ്റീസുമാരായ വിപിൻ സംഘി, രേഖാ പാലി എന്നിവരുടെ ഉത്തരവ്.
കോവിഡ് മഹാമാരിയുടെ കാലത്ത് അഹോരാത്രം പ്രവർത്തിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവർ ഉൾപ്പെട്ട ആരോഗ്യ പ്രവർത്തകരുടെയും മറ്റു ജീവനക്കാരുടേതുമാണ് ശന്പളവും പെൻഷനും മുടങ്ങിയത്. പണമില്ലെന്ന കോർപ്പറേഷനുകളുടെ വാദഗതി സ്വീകാര്യമല്ല. ശന്പളവും വേതനവും ലഭിക്കാതിരിക്കുന്നത് പൗരന്റെ ജീവിത നിലവാരത്തെ നേരിട്ടു ബാധിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, കോർപ്പറേഷന്റെ മറ്റ് ചെലവു വിവരങ്ങൾ ഹാജരാക്കാൻ നിർദേശം നൽകി.