ന്യൂഡൽഹി: എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് പെൻഷനുമായി ബന്ധപ്പെട്ട ഹർജികൾ ഉചിതമായ മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാൻ സുപ്രീംകോടതി നിർദേശം. ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണു നിർദേശം. ഹർജികൾ നേരത്തേ പരിഗണിച്ച ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, അനിരുദ്ധ ബോസ് എന്നിവർ കോടതിയിലുള്ളതിനാൽ അവരുൾപ്പെട്ട ബെഞ്ച് ഈ ഹർജി പരിഗണിക്കുന്നതാവും ഉചിതമെന്നു വ്യക്തമാക്കിയ കോടതി, ഇക്കാര്യം ചീഫ് ജസ്റ്റീസിനു റഫർ ചെയ്യാനും നിർദേശിച്ചു. പുതിയ ബെഞ്ച് രൂപീകരിക്കുന്നതിനെത്തുടർന്ന് ഹർജി അടുത്ത തിങ്കളാഴ്ചയോ വെള്ളിയാഴ്ചയോ പരിഗണനയ്ക്കെത്തുമെന്നാണു സൂചന.
ഇപിഎഫ് അംഗങ്ങളായ ജീവനക്കാർക്ക് ശന്പളത്തിന് ആനുപാതികമായ ഉയർന്ന പെൻഷന് വഴിവച്ച കേരള ഹൈക്കോടതി വിധി ശരിവച്ചതിനെതിരേ കേന്ദ്ര തൊഴിൽ മന്ത്രാലയം നൽകിയ അപ്പീൽ 2019 ജൂലൈ 12നു പരിഗണിച്ച ബെഞ്ചിൽ ജസ്റ്റീസ് അനിരുദ്ധ ബോസ് ഉണ്ടായിരുന്നു.
ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചതിനെതിരേ ഇപിഎഫ്ഒ നൽകിയ പുനഃപരിശോധനാ ഹർജി 2019 ജൂലൈ പത്തിനു പരിഗണിച്ച ബെഞ്ചിൽ ജസ്റ്റീസ് സഞ്ജീവ് ഖന്നയും അംഗമായിരുന്നു. ആ ബെഞ്ചുകളിലുണ്ടായിരുന്ന അന്നത്തെ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയും ജസ്റ്റീസ് ദീപക് ഗുപ്തയും പിന്നീട് വിരമിച്ചു.
ഉയർന്ന പെൻഷൻ ലഭിക്കാൻ ശന്പളത്തിനു ആനുപാതികമായി ഉയർന്ന പെൻഷൻ വിഹിതം നൽകാനുള്ള ഓപ്ഷൻ കട്ട് ഓഫ് തീയതി നിശ്ചയിച്ചത്, പെൻഷനു പരിഗണിക്കാനുള്ള ശന്പളം പ്രതിമാസം 15,000 രൂപയാക്കി നിജപ്പെടുത്തിയത്, പെൻഷൻ കണക്കാക്കുന്നതിനു പിരിയുന്നതിനു മുന്പുള്ള 60 മാസത്തെ ശരാശരി ശന്പളം കണക്കാക്കുന്നത് എന്നീ ഭേദഗതികൾ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ ഭേദഗതികളെല്ലാം തൊഴിലാളി ദ്രോഹമാണെന്നും നിയമവിരുദ്ധമാണെന്നുമുള്ള വാദം അംഗീകരിച്ച സുപ്രീംകോടതി കേരളാ ഹൈക്കോടതി ഉത്തരവ് ശരിവച്ചു.
ഇതിനെതിരേ ഇപിഎഫഒയും കേന്ദ്ര തൊഴിൽ മന്ത്രാലയവും നൽകിയ പുനഃപരിശോധന ഹർജിയാണ് സുപ്രീം കോടതി ഇപ്പോൾ പരിഗണിക്കുന്നത്.
ഉയർന്ന പെൻഷൻ നടപ്പാക്കാനാവില്ലെന്നും ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും കേന്ദ്ര സർക്കാർ വാദിക്കുന്നു.
ഇപിഎഫ് അംഗങ്ങളായ ജീവനക്കാർക്ക് ശന്പളത്തിന് ആനുപാതികമായ ഉയർന്ന പെൻഷന് വഴിവച്ച കേരള ഹൈക്കോടതി വിധി ശരിവച്ചതിനെതിരേ കേന്ദ്ര തൊഴിൽ മന്ത്രാലയം നൽകിയ അപ്പീൽ 2019 ജൂലൈ 12നു പരിഗണിച്ച ബെഞ്ചിൽ ജസ്റ്റീസ് അനിരുദ്ധ ബോസ് ഉണ്ടായിരുന്നു.
ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചതിനെതിരേ ഇപിഎഫ്ഒ നൽകിയ പുനഃപരിശോധനാ ഹർജി 2019 ജൂലൈ പത്തിനു പരിഗണിച്ച ബെഞ്ചിൽ ജസ്റ്റീസ് സഞ്ജീവ് ഖന്നയും അംഗമായിരുന്നു. ആ ബെഞ്ചുകളിലുണ്ടായിരുന്ന അന്നത്തെ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയും ജസ്റ്റീസ് ദീപക് ഗുപ്തയും പിന്നീട് വിരമിച്ചു.
ഉയർന്ന പെൻഷൻ ലഭിക്കാൻ ശന്പളത്തിനു ആനുപാതികമായി ഉയർന്ന പെൻഷൻ വിഹിതം നൽകാനുള്ള ഓപ്ഷൻ കട്ട് ഓഫ് തീയതി നിശ്ചയിച്ചത്, പെൻഷനു പരിഗണിക്കാനുള്ള ശന്പളം പ്രതിമാസം 15,000 രൂപയാക്കി നിജപ്പെടുത്തിയത്, പെൻഷൻ കണക്കാക്കുന്നതിനു പിരിയുന്നതിനു മുന്പുള്ള 60 മാസത്തെ ശരാശരി ശന്പളം കണക്കാക്കുന്നത് എന്നീ ഭേദഗതികൾ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ ഭേദഗതികളെല്ലാം തൊഴിലാളി ദ്രോഹമാണെന്നും നിയമവിരുദ്ധമാണെന്നുമുള്ള വാദം അംഗീകരിച്ച സുപ്രീംകോടതി കേരളാ ഹൈക്കോടതി ഉത്തരവ് ശരിവച്ചു.
ഇതിനെതിരേ ഇപിഎഫഒയും കേന്ദ്ര തൊഴിൽ മന്ത്രാലയവും നൽകിയ പുനഃപരിശോധന ഹർജിയാണ് സുപ്രീം കോടതി ഇപ്പോൾ പരിഗണിക്കുന്നത്.
ഉയർന്ന പെൻഷൻ നടപ്പാക്കാനാവില്ലെന്നും ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും കേന്ദ്ര സർക്കാർ വാദിക്കുന്നു.