ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരേ പ്രതിഷേധിക്കുന്ന കർഷകരുമായി നാളെ ചർച്ച തുടങ്ങുമെന്നു സുപ്രീംകോടതി നിയോഗിച്ച സമിതി.
നേരിട്ടു കാണാൻ താത്പര്യപ്പെടുന്ന സംഘടനകളുമായി നേരിട്ടും അല്ലാത്തവരുമായി വീഡിയോ കോണ്ഫറൻസിംഗിലൂടെയും ചർച്ച നടത്തുമെന്നു സമിതി അംഗം അനിൽ ഘൻവത് പറഞ്ഞു.
നിയമം സംബന്ധിച്ച് തങ്ങൾക്കു നേരത്തേയുണ്ടായിരുന്ന നിലപാട് സമിതിയുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്നും തങ്ങളുടെ വ്യക്തിപരമായ നിലപാട് ഒരിക്കലും സുപ്രീംകോടതിയിൽ നൽകുന്ന റിപ്പോർട്ടിൽ ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കർഷക പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി സുപ്രീം കോടതി നിയോഗിച്ച നാലംഗ സമിതിയിൽനിന്നു കർഷക സംഘടനാ നേതാവ് ഭൂപീന്ദർ സിംഗ് മൻ പിന്മാറിയതിന്റെ പശ്ചാത്തലത്തിലാണ് അനിൽ ഘൻവതിന്റെ പ്രതികരണം.
നേരിട്ടു കാണാൻ താത്പര്യപ്പെടുന്ന സംഘടനകളുമായി നേരിട്ടും അല്ലാത്തവരുമായി വീഡിയോ കോണ്ഫറൻസിംഗിലൂടെയും ചർച്ച നടത്തുമെന്നു സമിതി അംഗം അനിൽ ഘൻവത് പറഞ്ഞു.
നിയമം സംബന്ധിച്ച് തങ്ങൾക്കു നേരത്തേയുണ്ടായിരുന്ന നിലപാട് സമിതിയുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്നും തങ്ങളുടെ വ്യക്തിപരമായ നിലപാട് ഒരിക്കലും സുപ്രീംകോടതിയിൽ നൽകുന്ന റിപ്പോർട്ടിൽ ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കർഷക പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി സുപ്രീം കോടതി നിയോഗിച്ച നാലംഗ സമിതിയിൽനിന്നു കർഷക സംഘടനാ നേതാവ് ഭൂപീന്ദർ സിംഗ് മൻ പിന്മാറിയതിന്റെ പശ്ചാത്തലത്തിലാണ് അനിൽ ഘൻവതിന്റെ പ്രതികരണം.