ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങളുടെ പേരിൽ കേന്ദ്ര സർക്കാരിനെതിരേ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ച് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർഷകസമരത്തെ നൂറു ശതമാനവും പിന്തുണയ്ക്കുന്നു. കർഷകപ്രക്ഷോഭം അവസാനിപ്പിക്കാനുള്ള ഒരേയൊരു മാർഗം മൂന്നു നിയമങ്ങൾ പിൻവലിക്കുക എന്നതു മാത്രമാണെന്നും രാഹുൽ പറഞ്ഞു.
കർഷകർക്ക് യാഥാർഥ്യം അറിയാം. രാഹുൽ ഗാന്ധി എന്താണു ചെയ്യുന്നത് എന്ന് എല്ലാ കർഷകർക്കും നന്നായറിയാം. ""എനിക്കൊരു സ്വഭാവമുണ്ട്. ഞാൻ നരേന്ദ്ര മോദിയേയോ മറ്റാരെയുമോ ഭയക്കുന്നില്ല. അവർക്കെന്നെ തൊടാൻ പോലും കഴിയില്ല. പക്ഷേ, അവർക്കെന്നെ വെടിവയ്ക്കാൻ കഴിയും. ഞാനൊരു രാജ്യസ്നേഹിയാണ്. രാജ്യത്തെ സംരക്ഷിക്കുകതന്നെ ചെയ്യും.’’- രാഹുൽ പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ കാർഷിക മേഖലയെ തകർക്കുന്നതാണ്. മൂന്നു നാല് മുതലാളിമാരാണ് ഇന്ത്യയുടെ ഉടമസ്ഥർ. പ്രധാനമന്ത്രിയോട് അടുപ്പമുള്ളവരാണ് ഇന്ത്യ ഭരിക്കുന്നതെന്നും രാഹുൽ ആരോപിച്ചു. രാജ്യത്തെ കർഷകരുടെ ദുരവസ്ഥ വിവരിക്കുന്ന കോണ്ഗ്രസിന്റെ ലഘുലേഖയും ഇന്നലെ കോണ്ഗ്രസ് ആസ്ഥാനത്ത് രാഹുൽ പുറത്തിറക്കി.
അരുണാചൽ പ്രദേശിൽ ചൈന ഗ്രാമം നിർമിച്ചതു സംബന്ധിച്ച വിഷയത്തിൽ തന്നെ ചോദ്യം ചെയ്ത ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്കും രാഹുൽ കണക്കിനു മറുപടി നൽകി. “ആരാണ് ജെ.പി. നഡ്ഡ''എന്നായിരുന്നു രാഹുലിന്റെ ചോദ്യം. ""അയാളുടെ ചോദ്യങ്ങൾക്ക് ഞാൻ ഉത്തരം നൽകാൻ മാത്രം ആരാണയാൾ. എന്റെ പ്രഫസറാണോ? ഞാൻ രാജ്യത്തിനു മറുപടി നൽകും’’- രാഹുൽ പറഞ്ഞു. ബാലാകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ അർണബ് ഗോസ്വാമിക്ക് കിട്ടിയ സംഭവത്തെ രാഹുൽ ചോദ്യം ചെയ്തു. ഔദ്യോഗിക രഹസ്യവിവരങ്ങൾ ഒരു മാധ്യമപ്രവർത്തകന് കൈമാറുന്നത് ക്രിമിനൽ കുറ്റമാണ്. അത് സ്വീകരിക്കുന്നതും അതുപോലെതന്നെ കുറ്റകരമാണ്.
പ്രധാനമന്ത്രിയും മന്ത്രിമാരും ദേശീയ സുരക്ഷ ഉപദേഷ്ടാവും രാജ്യത്തിന്റെ സുരക്ഷ കാര്യങ്ങളിൽതന്നെ വിട്ടുവീഴ്ച വരുത്തുകയാണ്. പ്രധാനമന്ത്രി ഉൾപ്പടെ ആറ് പേർക്ക് മാത്രമാണ് ബാ ലാകോട്ട് ആക്രമണത്തപ്പറ്റി അറിവുണ്ടായിരുന്നതായി പറഞ്ഞത്.
എന്നാൽ, ആരാണ് ഈ വിവരം ചോർത്തിയതെന്ന കാര്യത്തിൽ അന്വേഷണം വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ഒരു പക്ഷേ പ്രധാനമന്ത്രി തന്നെയാണ് ഈ വിവരങ്ങൾ കൈമാറിയതെങ്കിൽ ഒരു അന്വേഷണവും നടക്കില്ലെന്നും രാഹുൽ പറഞ്ഞു. വ്യോമസേനയുടെ നീക്കം അർണബിന് അറിയാമായിരുന്നെങ്കിൽ പാക്കിസ്ഥാനും ഈ വിവരങ്ങൾ കിട്ടിക്കാണുമെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റങ്ങളെക്കുറിച്ചും രാഹുൽ പരാമർശം നടത്തി. ലോകത്തെ ഏതു തരത്തിൽ മാറ്റിയെടുക്കണമെന്ന് ചൈനയ്ക്കു കൃത്യമായ കാഴ്ചപ്പാടുണ്ട്. ഇന്ത്യക്കില്ലാത്തതും അതാണ്. ഡോക് ലായിലും ലഡാക്കിലുമായി ചൈന അതു പരീക്ഷിച്ചു കഴിഞ്ഞു. സൈനിക, സാന്പത്തിക, നയതന്ത്രപരമായി ഇന്ത്യ മറുപടി നൽകിയില്ലെങ്കിൽ ചൈന മിണ്ടാതിരിക്കില്ല. ഒരുദിവസം അതു സംഭവിക്കും, നമുക്ക് നാശനഷ്ടങ്ങൾ നേരിടേണ്ടിവരും- രാഹുൽ മുന്നറിയിപ്പു നൽകി.
കർഷകർക്ക് യാഥാർഥ്യം അറിയാം. രാഹുൽ ഗാന്ധി എന്താണു ചെയ്യുന്നത് എന്ന് എല്ലാ കർഷകർക്കും നന്നായറിയാം. ""എനിക്കൊരു സ്വഭാവമുണ്ട്. ഞാൻ നരേന്ദ്ര മോദിയേയോ മറ്റാരെയുമോ ഭയക്കുന്നില്ല. അവർക്കെന്നെ തൊടാൻ പോലും കഴിയില്ല. പക്ഷേ, അവർക്കെന്നെ വെടിവയ്ക്കാൻ കഴിയും. ഞാനൊരു രാജ്യസ്നേഹിയാണ്. രാജ്യത്തെ സംരക്ഷിക്കുകതന്നെ ചെയ്യും.’’- രാഹുൽ പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ കാർഷിക മേഖലയെ തകർക്കുന്നതാണ്. മൂന്നു നാല് മുതലാളിമാരാണ് ഇന്ത്യയുടെ ഉടമസ്ഥർ. പ്രധാനമന്ത്രിയോട് അടുപ്പമുള്ളവരാണ് ഇന്ത്യ ഭരിക്കുന്നതെന്നും രാഹുൽ ആരോപിച്ചു. രാജ്യത്തെ കർഷകരുടെ ദുരവസ്ഥ വിവരിക്കുന്ന കോണ്ഗ്രസിന്റെ ലഘുലേഖയും ഇന്നലെ കോണ്ഗ്രസ് ആസ്ഥാനത്ത് രാഹുൽ പുറത്തിറക്കി.
അരുണാചൽ പ്രദേശിൽ ചൈന ഗ്രാമം നിർമിച്ചതു സംബന്ധിച്ച വിഷയത്തിൽ തന്നെ ചോദ്യം ചെയ്ത ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്കും രാഹുൽ കണക്കിനു മറുപടി നൽകി. “ആരാണ് ജെ.പി. നഡ്ഡ''എന്നായിരുന്നു രാഹുലിന്റെ ചോദ്യം. ""അയാളുടെ ചോദ്യങ്ങൾക്ക് ഞാൻ ഉത്തരം നൽകാൻ മാത്രം ആരാണയാൾ. എന്റെ പ്രഫസറാണോ? ഞാൻ രാജ്യത്തിനു മറുപടി നൽകും’’- രാഹുൽ പറഞ്ഞു. ബാലാകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ അർണബ് ഗോസ്വാമിക്ക് കിട്ടിയ സംഭവത്തെ രാഹുൽ ചോദ്യം ചെയ്തു. ഔദ്യോഗിക രഹസ്യവിവരങ്ങൾ ഒരു മാധ്യമപ്രവർത്തകന് കൈമാറുന്നത് ക്രിമിനൽ കുറ്റമാണ്. അത് സ്വീകരിക്കുന്നതും അതുപോലെതന്നെ കുറ്റകരമാണ്.
പ്രധാനമന്ത്രിയും മന്ത്രിമാരും ദേശീയ സുരക്ഷ ഉപദേഷ്ടാവും രാജ്യത്തിന്റെ സുരക്ഷ കാര്യങ്ങളിൽതന്നെ വിട്ടുവീഴ്ച വരുത്തുകയാണ്. പ്രധാനമന്ത്രി ഉൾപ്പടെ ആറ് പേർക്ക് മാത്രമാണ് ബാ ലാകോട്ട് ആക്രമണത്തപ്പറ്റി അറിവുണ്ടായിരുന്നതായി പറഞ്ഞത്.
എന്നാൽ, ആരാണ് ഈ വിവരം ചോർത്തിയതെന്ന കാര്യത്തിൽ അന്വേഷണം വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ഒരു പക്ഷേ പ്രധാനമന്ത്രി തന്നെയാണ് ഈ വിവരങ്ങൾ കൈമാറിയതെങ്കിൽ ഒരു അന്വേഷണവും നടക്കില്ലെന്നും രാഹുൽ പറഞ്ഞു. വ്യോമസേനയുടെ നീക്കം അർണബിന് അറിയാമായിരുന്നെങ്കിൽ പാക്കിസ്ഥാനും ഈ വിവരങ്ങൾ കിട്ടിക്കാണുമെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റങ്ങളെക്കുറിച്ചും രാഹുൽ പരാമർശം നടത്തി. ലോകത്തെ ഏതു തരത്തിൽ മാറ്റിയെടുക്കണമെന്ന് ചൈനയ്ക്കു കൃത്യമായ കാഴ്ചപ്പാടുണ്ട്. ഇന്ത്യക്കില്ലാത്തതും അതാണ്. ഡോക് ലായിലും ലഡാക്കിലുമായി ചൈന അതു പരീക്ഷിച്ചു കഴിഞ്ഞു. സൈനിക, സാന്പത്തിക, നയതന്ത്രപരമായി ഇന്ത്യ മറുപടി നൽകിയില്ലെങ്കിൽ ചൈന മിണ്ടാതിരിക്കില്ല. ഒരുദിവസം അതു സംഭവിക്കും, നമുക്ക് നാശനഷ്ടങ്ങൾ നേരിടേണ്ടിവരും- രാഹുൽ മുന്നറിയിപ്പു നൽകി.