ശാന്തം, സുന്ദരം

12:16 AM Jan 20, 2021 | Deepika.com
ആറു വർഷം മുന്പു ചരിത്രമുറങ്ങുന്ന ലോർഡ്സിൽ സെഞ്ചുറി കുറിച്ച അജിങ്ക്യ രഹാനെയെ ഗുണ്ടപ്പ വിശ്വനാഥിനോടു താരതമ്യം ചെയ്യുന്നുണ്ട്. എല്ലായ്പ്പോഴും ശാന്തനായ വിശ്വനാഥ് ചെയ്യുന്നവയിൽ ഒട്ടും വയലൻസുണ്ടാവില്ല. രഹാനെയും അതുപോലെതന്നെ. ഇരുവരും സെഞ്ചുറി നേടിയ മത്സരങ്ങളിൽ ഇന്ത്യ തോൽക്കാതിരുന്നതു വെറും യാദൃഛികത.

സന്തോഷവും സങ്കടവും ഒരു ചെറുപുഞ്ചിരിയിൽ ഒതുക്കുന്ന രഹാനെ സൂപ്പർ താരം വിരാട് കോഹ്‌ലിയിൽനിന്നു തീർത്തും വിപരീതം. വ്യക്തിപരമായ കാരണങ്ങളെത്തുടർന്നു വിരാട് കോഹ്‌ലി നാട്ടിലേക്കു മടങ്ങുന്പോഴാണു രഹാനെ ഓസ്ട്രേലിയയിൽവച്ച് ഇന്ത്യയുടെ നായകസ്ഥാനം ഏറ്റെടുക്കുന്നത്. കൈയിൽ കിട്ടിയതോ അഡ്‌ലെയ്ഡിൽ വെറും 36 റണ്‍സിനു പുറത്തായി അടപടലം തകർന്നടിഞ്ഞ ഒരു ടീമിനെയും. ഒരു മാസത്തിനുശേഷം കാര്യങ്ങൾ തീർത്തും വ്യത്യസ്തമായി. ഇന്ത്യ ഓസ്ട്രേലിയയിൽ പരന്പര വിജയം സ്വന്തമാക്കി, ബോണസായി ബോർഡർ-ഗാവസ്കർ ട്രോഫിയും ഷെൽഫിൽ.

മാന്യനായ, മിതഭാഷിയായ നായകനാണു രഹാനെ. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കാൻ അദ്ദേഹം ഒട്ടും ആഗ്രഹിക്കുന്നില്ല. അതിന്‍റെ നേർക്കാഴ്ചയായിരുന്നു ഗാബയിൽ പരന്പര ജയിച്ചു ബോർഡർ ഗാവസ്കർ ട്രോഫി സ്വീകരിച്ചശേഷമുള്ള രഹാനെയുടെ പ്രതികരണം. കൈയിൽ കിട്ടിയ ട്രോഫി പുതുമുഖമായ ടി. നടരാജനു നൽകാൻ രഹാനെയ്ക്ക് ഒരു ശങ്കയുമുണ്ടായില്ല. നടരാജന്‍റെ ചിരിയിലും അതുണ്ടായിരുന്നു. ഇത്തവണ ടീമിൽ കളിക്കാൻ പറ്റുമെന്നു നടരാജൻ ഒരിക്കൽപോലും പ്രതീക്ഷിച്ചിരിക്കില്ല.

കോഹ്‌ലിയെ പോലെ അമിത ആഹ്ലാദമോ തന്ത്രങ്ങളോ രഹാനെയ്ക്കില്ല. ശാന്തതയാണ് രഹാനെയുടെ മുഖമുദ്ര. പക്ഷേ, സാഹചര്യങ്ങളെ അദ്ദേഹം ഏപ്പോഴും വിലയിരുത്തിക്കൊണ്ടിരിക്കും. ബാറ്റ്സ്മാനെ ആക്രമിക്കുന്ന ഫീൽഡുകൾ സെറ്റ് ചെയ്യും. പിന്നാലെ ഒരു ചിരിയും പാസാക്കും. രഹാനെ സ്റ്റൈൽ!

രഹാനെയുടെ നായകത്വമാണ് ഇന്ത്യൻ ടീമിന്‍റെ വിജയത്തിൽ നിർണായകമായതെന്ന കാര്യത്തിൽ രണ്ടു പക്ഷമുണ്ടാകില്ല. വ്യക്തികളിൽനിന്നു ടീം എന്ന നിലയിലേക്കു രഹാനെയ്ക്കു കീഴിൽ പൊളിച്ചെഴുത്തുണ്ടായി. രഹാനെയുടെ കീഴിൽ ഇന്ത്യ ഒരു ടെസ്റ്റ് മത്സരം പോലും തോറ്റിട്ടില്ല എന്ന കാര്യവും ഓർക്കണം.

എന്നും കോഹ്‌ലിയുടെ പകരക്കാരനായിരുന്നു രഹാനെ. എന്നാൽ, ജിങ്ക്സിന്‍റെ (രഹാനെയുടെ വിളിപ്പേര്) ഡ്രസിംഗ് റൂമിലെ ശാന്തത കളിക്കളത്തിൽ സ്ഥിരത നിലനിർത്താൻ സഹായിക്കുമെന്നു സ്പിന്നർ അശ്വിൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. ചിലപ്പോൾ മുഴുവൻ ടീമിനുവേണ്ടിയുമാകാം അദ്ദേഹം ഇതു പറഞ്ഞത്.

ഓസ്ട്രേലിയയിലെ വിജയത്തോടെ ഒരു കാര്യം ഉറപ്പായി. കോഹ്‌ലിയെപ്പോലെയും ജയിക്കാം, രഹാനെയെപോലെയും ജയിക്കാം.