ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ യഥാർഥ നിയന്ത്രണ രേഖയിലെ സംഘർഷത്തിന് അയവില്ലാതെ തുടരുന്നതിനിടെ അരുണാചൽപ്രദേശിൽ അതിർത്തിക്കുള്ളിൽ ഇന്ത്യൻ മണ്ണിലേക്ക് കയറി ചൈന ഗ്രാമം നിർമിച്ചതായി റിപ്പോർട്ട്. 101 വീടുകൾ ഉൾക്കൊള്ളുന്ന ഗ്രാമം നിർമിച്ചതായാണ് ഉപഗ്രഹ ചിത്രങ്ങളിൽനിന്നു വ്യക്തമാകുന്നത്. അതേസമയം, അതിർത്തിപ്രദേശങ്ങളിലെ സുരക്ഷയിൽ കർശന നിരീക്ഷണം നടത്തുന്നുണ്ടെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി.
അരുണാചൽപ്രദേശിലെ അപ്പർ സുബാൻസിരി ജില്ലയിൽ ഝാരി ചു നദിയുടെ കരയിലാണു ചൈന പുതിയ ഗ്രാമം നിർമിച്ചിരിക്കുന്നത്. ദീർഘകാലമായി ഇന്ത്യയും ചൈനയും തമ്മിൽ തർക്കത്തിൽ ഉള്ള അതിർത്തി പ്രദേശമാണിത്.
2020 നവംബർ ഒന്നിന് എടുത്ത ഉപഗ്രഹ ചിത്രത്തിൽ ഗ്രാമത്തിന്റെയും വീടുകളുടെയും ദൃശ്യം വ്യക്തമാണ്. അതേസമയം, 2019 ഓഗസ്റ്റിൽ ഇതേ സ്ഥലത്തു നിന്നെടുത്ത ഉപഗ്രഹചിത്രത്തിൽ ഇവിടെ യാതൊരു നിർമാണ പ്രവർത്തനവും കാണുന്നുമില്ല. അതുകൊണ്ടു തന്നെ കിഴക്കൻ ലഡാക്കിൽ ഉൾപ്പടെ ഇന്ത്യ-ചൈന തർക്കം നിലനിൽക്കുന്നതിനിടെയാണ് കഴിഞ്ഞ വർഷം ചൈന അരുണാചൽ പ്രദേശിൽ ഈ കടന്നുകയറ്റം നടത്തിയതെന്നു വ്യക്തമാണ്.
സെബി മാത്യു
അരുണാചൽപ്രദേശിലെ അപ്പർ സുബാൻസിരി ജില്ലയിൽ ഝാരി ചു നദിയുടെ കരയിലാണു ചൈന പുതിയ ഗ്രാമം നിർമിച്ചിരിക്കുന്നത്. ദീർഘകാലമായി ഇന്ത്യയും ചൈനയും തമ്മിൽ തർക്കത്തിൽ ഉള്ള അതിർത്തി പ്രദേശമാണിത്.
2020 നവംബർ ഒന്നിന് എടുത്ത ഉപഗ്രഹ ചിത്രത്തിൽ ഗ്രാമത്തിന്റെയും വീടുകളുടെയും ദൃശ്യം വ്യക്തമാണ്. അതേസമയം, 2019 ഓഗസ്റ്റിൽ ഇതേ സ്ഥലത്തു നിന്നെടുത്ത ഉപഗ്രഹചിത്രത്തിൽ ഇവിടെ യാതൊരു നിർമാണ പ്രവർത്തനവും കാണുന്നുമില്ല. അതുകൊണ്ടു തന്നെ കിഴക്കൻ ലഡാക്കിൽ ഉൾപ്പടെ ഇന്ത്യ-ചൈന തർക്കം നിലനിൽക്കുന്നതിനിടെയാണ് കഴിഞ്ഞ വർഷം ചൈന അരുണാചൽ പ്രദേശിൽ ഈ കടന്നുകയറ്റം നടത്തിയതെന്നു വ്യക്തമാണ്.
സെബി മാത്യു