സിയൂൾ: ദക്ഷിണ കൊറിയൻ ശതകോടീശ്വരനും സാംസംഗ് ഇലക്ട്രോണിക്സ് മേധാവിയുമായ ലീ ജേ യംഗ് വീണ്ടും ജയിലിലേക്ക്. അഴിമതിക്കേസിൽ സിയൂൾ ഹൈക്കോടതി രണ്ടരവർഷത്തെ തടവു വിധിച്ചതിനെ തുടർന്നാണു സാംസംഗ് വൈസ് ചെയർമാൻകൂടിയായ യംഗ് ജയിലിലേക്കു മടങ്ങുന്നത്.
സാംസംഗിനെ സംബന്ധിച്ച് ഈ കേസ് പുത്തരിയല്ല. 2015-ൽ കന്പനിയുമായി ബന്ധമുള്ള മറ്റു രണ്ടു കന്പനികളുടെ ലയനത്തിനു സർക്കാർ പിന്തുണ ഉറപ്പാക്കാൻ അന്നത്തെ ദക്ഷിണകൊറിയൻ പ്രസിഡന്റ് പാർക്ക് ഗ്വൻ ഹൈക്കും അടുപ്പക്കാരൻ ചോയ് സൂൻ സിലിനും യംഗ് 70 ലക്ഷം യുഎസ് ഡോളർ കൈക്കൂലി നൽകിയെന്നാണു കേസ്. ഈ ഇടപാടിനെത്തുടർന്നു രാജ്യത്തെ ഏറ്റവും ശക്തരായ ബിസിനസ് ഗ്രൂപ്പിൽ യംഗിന്റെ സ്വാധീനം വർധിച്ചു.
സാംസംഗിന്റെ വൈസ് ചെയർമാനായിരിക്കെ യംഗിനെ 2017ൽ കോടതി അഞ്ചു വർഷത്തെ ജയിൽ ശിക്ഷയ്ക്കു വിധിച്ചിരുന്നു.
സാംസംഗിനെ സംബന്ധിച്ച് ഈ കേസ് പുത്തരിയല്ല. 2015-ൽ കന്പനിയുമായി ബന്ധമുള്ള മറ്റു രണ്ടു കന്പനികളുടെ ലയനത്തിനു സർക്കാർ പിന്തുണ ഉറപ്പാക്കാൻ അന്നത്തെ ദക്ഷിണകൊറിയൻ പ്രസിഡന്റ് പാർക്ക് ഗ്വൻ ഹൈക്കും അടുപ്പക്കാരൻ ചോയ് സൂൻ സിലിനും യംഗ് 70 ലക്ഷം യുഎസ് ഡോളർ കൈക്കൂലി നൽകിയെന്നാണു കേസ്. ഈ ഇടപാടിനെത്തുടർന്നു രാജ്യത്തെ ഏറ്റവും ശക്തരായ ബിസിനസ് ഗ്രൂപ്പിൽ യംഗിന്റെ സ്വാധീനം വർധിച്ചു.
സാംസംഗിന്റെ വൈസ് ചെയർമാനായിരിക്കെ യംഗിനെ 2017ൽ കോടതി അഞ്ചു വർഷത്തെ ജയിൽ ശിക്ഷയ്ക്കു വിധിച്ചിരുന്നു.