ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് വാക്സിൻ കുത്തിവയ്പെടുത്ത ആരോഗ്യ പ്രവർത്തകരിൽ 51 പേരിൽ നേരിയെ പാർശ്വഫലങ്ങൾ കണ്ടെത്തി. സാധാരണ നിലയിൽ കവിഞ്ഞ പാർശ്വഫലം പ്രകടിപ്പിച്ച ഒരാളെ ഡൽഹി എയിംസിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹ ത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ശനിയാഴ്ച ഡൽഹിയിൽ 4,319 ആരോഗ്യ പ്രവർത്തകരാണ് വാക്സിൻ സ്വീകരിച്ചത്. രാജസ്ഥാനിലും വാക്സിൻ സ്വീകരിച്ച 21 പേരിൽ നേരിയ പാർശ്വഫലങ്ങൾ കണ്ടെത്തി. 51 പേരിൽ ആരെയും തന്നെ ആശുപത്രിയിൽ പ്രവേശിച്ചിട്ടില്ലെന്നും ഗുരുതരാവസ്ഥയിലായിരുന്ന ഒരാളുടെ നില മെച്ചപ്പെട്ടു വരികയാണെന്നും ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജയിൻ അറിയിച്ചു.
വാക്സിൻ സ്വീകരിച്ച ഉടൻ ഇയാൾക്ക് തലവേദന, ശ്വാസതടസം, നെഞ്ചിന് അസ്വസ്ഥത എന്നിവ ഉണ്ടായതായി ദൃക്സാക്ഷികൾ പറഞ്ഞു. പ്രാഥമിക ശുശ്രൂഷകളിൽ ഉടൻ ആശ്വാസം കണ്ടെത്താനാകാതിരുന്നതോടെ എയിംസിലേക്ക് മാറ്റുകയായിരുന്നു.
ഡൽഹി ചരക് ആശുപത്രിയിലും നോർത്തേണ്‍ റയിൽവേ സെൻട്രൽ ആശുപത്രിയിലും വാക്സിൻ സ്വീകരിച്ച് ഓരോ ആരോഗ്യ പ്രവർത്തകരിലും നേരിയ പാർശ്വഫലങ്ങളുണ്ടായി. തെക്ക് പടിഞ്ഞാറൻ ഡൽഹിയിൽ വാക്സിൻ സ്വീകരിച്ച പതിനൊന്ന് പേരിൽ നേരിയ അസ്വസ്ഥതകൾ കണ്ടെത്തി.
തെക്കുകിഴക്കൻ ഡൽഹിയിലും ന്യൂ ഡൽഹിയിലും അഞ്ച് പേരിലാണ് പാർശ്വഫലങ്ങൾ കണ്ടത്. വടക്ക് പടിഞ്ഞാറൻ ഡൽഹിയിൽ നിന്ന് ഇത്തരത്തിൽ നാലു കേസുകളാണ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തത്.
ശനിയാഴ്ച ഡൽഹിയിൽ 4,319 ആരോഗ്യ പ്രവർത്തകരാണ് വാക്സിൻ സ്വീകരിച്ചത്. രാജസ്ഥാനിലും വാക്സിൻ സ്വീകരിച്ച 21 പേരിൽ നേരിയ പാർശ്വഫലങ്ങൾ കണ്ടെത്തി. 51 പേരിൽ ആരെയും തന്നെ ആശുപത്രിയിൽ പ്രവേശിച്ചിട്ടില്ലെന്നും ഗുരുതരാവസ്ഥയിലായിരുന്ന ഒരാളുടെ നില മെച്ചപ്പെട്ടു വരികയാണെന്നും ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജയിൻ അറിയിച്ചു.
വാക്സിൻ സ്വീകരിച്ച ഉടൻ ഇയാൾക്ക് തലവേദന, ശ്വാസതടസം, നെഞ്ചിന് അസ്വസ്ഥത എന്നിവ ഉണ്ടായതായി ദൃക്സാക്ഷികൾ പറഞ്ഞു. പ്രാഥമിക ശുശ്രൂഷകളിൽ ഉടൻ ആശ്വാസം കണ്ടെത്താനാകാതിരുന്നതോടെ എയിംസിലേക്ക് മാറ്റുകയായിരുന്നു.
ഡൽഹി ചരക് ആശുപത്രിയിലും നോർത്തേണ്‍ റയിൽവേ സെൻട്രൽ ആശുപത്രിയിലും വാക്സിൻ സ്വീകരിച്ച് ഓരോ ആരോഗ്യ പ്രവർത്തകരിലും നേരിയ പാർശ്വഫലങ്ങളുണ്ടായി. തെക്ക് പടിഞ്ഞാറൻ ഡൽഹിയിൽ വാക്സിൻ സ്വീകരിച്ച പതിനൊന്ന് പേരിൽ നേരിയ അസ്വസ്ഥതകൾ കണ്ടെത്തി.
തെക്കുകിഴക്കൻ ഡൽഹിയിലും ന്യൂ ഡൽഹിയിലും അഞ്ച് പേരിലാണ് പാർശ്വഫലങ്ങൾ കണ്ടത്. വടക്ക് പടിഞ്ഞാറൻ ഡൽഹിയിൽ നിന്ന് ഇത്തരത്തിൽ നാലു കേസുകളാണ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തത്.